Pages

Showing posts with label മലയാളം. Show all posts
Showing posts with label മലയാളം. Show all posts

Monday, July 9, 2012

വീണ്ടും 'ചട്ടക്കാരി'



വീണ്ടും 'ചട്ടക്കാരി'
മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ജൂലി വീണ്ടും എത്തുകയാണ്. ചട്ടക്കാരിയിലൂടെ അന്ന് നടി ലക്ഷ്മി അനശ്വരമാക്കിയ ആംഗ്ളോ ഇന്ത്യന്‍ യുവതിയെ പുതിയ സിനിമയില്‍ അവതരിപ്പിക്കുന്നത് ഷംനകാസിം ആണ്.
പ്രമുഖ സംവിധായകന്‍ കെ.എസ് സേതുമാധവന്‍െറ മകന്‍ സന്തോഷ് സേതുമാധവനാണ് 1974ല്‍ തോപ്പില്‍ ഭാസി തിരക്കഥയെഴുതിയ ചിത്രത്തിന്‍െറ പുതിയ പതിപ്പ് സംവിധാനം ചെയ്യുന്നത്. കെ.എസ് സേതുമാധവന്‍ തന്നെയായിരുന്നു ആദ്യത്തെ ചട്ടക്കാരി ഒരുക്കിയത്.ലക്ഷ്മി ചെയ്ത വേഷം ഷംന കാസിം ചെയ്യുമ്പോള്‍ മോഹന്‍ ചെയ്ത വേഷം അവതരിപ്പിക്കുന്നത് ഹേമന്ദാണ്. ആദ്യത്തെ ചട്ടക്കാരിയില്‍ ഉണ്ടായിരുന്ന അഭിനേതാക്കളില്‍ സുകുമാരി മാത്രമാണ് പുതിയ ചട്ടക്കാരിക്കൊപ്പമുള്ളത്.
എഞ്ചിന്‍ ഡ്രൈവറായ മോറീസിന്റെ(ഇന്നസെന്‍്റ്) മകളാണ് ജൂലി (ഷംന കാസിം). ജൂലിയുടെ കൂട്ടുകാരി ഉഷയുടെ സഹോദരനാണ് മോഹന്‍ (ഹേമന്ദ്). ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെപ്രമേയം.
രേവതി കലാമന്ദിറിന്റെബാനറില്‍ സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആറു ഗാനങ്ങളുണ്ട്. വിനു എബ്രഹാമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതം എം.ജയചന്ദ്രന്‍. വിനോദ് ഇല്ലംപ്പള്ളിയുടേതാണ് ക്യാമറ.

Wednesday, September 14, 2011

ശ്രിയ നഗ്നയാകുന്നു

സ്വന്തം ലേഖകന്‍

പോക്കിരിരാജയെന്ന മമ്മൂട്ടി ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തി മലയാളിക്ക് സുപരിചിതയായ തെന്നിന്ത്യന്‍ ഗ്ലമാര്‍ ക്യൂന്‍ ശ്രിയ ശരണ്‍ പൂര്‍ണ നഗ്നയായി അഭിനയിക്കാനൊരുങ്ങുന്നുവത്രെ. ശിവാജി എന്ന രജനീകാന്ത് ചിത്രത്തിലൂടെ തമിഴില്‍ താരമൂല്യം ഉയര്‍ന്ന ശ്രിയ ബംഗാളി ചിത്രത്തിലാണ് നഗ്നയായി അഭിനയിക്കുന്നത്.

റിതുപര്‍ണ ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ലൈംഗിക തൊഴിലാളിയുടെ വേഷമാണ് ശ്രിയയ്ക്ക്. സിനിമയിലെ വളരെ പ്രധാനപ്പെട്ട ടേണിങ് പോയിന്റായ ഒരു സീനില്‍ ശ്രിയ നഗ്നയാകേണ്ടതുണ്ട്. തിരക്കഥ ആദ്യം വായിച്ചപ്പോള്‍ തുടക്കത്തില്‍ ശ്രിയ ഒന്നുമടിച്ചു. പിന്നീട് ആലോചിച്ച ശേഷം നഗ്നയായി അഭിനയിക്കാന്‍ താരം സമ്മതം മൂളുകയായിരുന്നു. സിനിമയില്‍ രംഗത്തിന്റെ പ്രധാന്യം മനസിലാക്കിയതാണ് ശ്രിയയുടെ ധീരമായ തീരുമാനത്തിന് പിന്നില്‍.

എന്നാല്‍ ഒട്ടും വള്‍ഗറാകാതെ വളരെ കലാപരമായ രീതിയില്‍ ശ്രീയയുടെ നഗ്‌നരംഗങ്ങള്‍ ചിത്രീകരിക്കാനാണ് റിതുപര്‍ണ ഘോഷ് ആലോചിക്കുന്നത്. പൂര്‍ണമായും സൗന്ദര്യാത്മകമായി ചിത്രീകരിക്കും. ഗ്ലാമര്‍ കഥാപാത്രങ്ങളെ ശ്രീയ സരണ്‍ ഏറെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവരിലെ അഭിനയപ്രതിഭയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വേഷങ്ങള്‍ അധികം ചെയ്തിട്ടില്ല. റിതുപര്‍ണ ഘോഷിന്റെ സിനിമ ശ്രീയയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കാം.

ദീപന്‍ സംവിധാനം ചെയ്യുന്ന ഹീറോ എന്ന മലയാളചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി ശ്രിയ അഭിനയിക്കുന്നുണ്ട്. സിനിമയ്ക്ക് ശേഷമായിരിക്കും ശ്രിയാ സരണ്‍ ബംഗാളി ചിത്രത്തില്‍ അഭിനയിക്കുന്നത്. നേരത്തേ തൃഷയെയാണ് ഹീറോയില്‍ നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്‌നത്തെത്തുടര്‍ന്ന് തൃഷയുടെ വരവ് നടക്കില്ലെന്നുറപ്പായതോടെയാണ് ശ്രിയയെ നായികയാക്കിയത്. തമിഴ് സിനിമ രൗദ്രത്തില്‍ ജീവയുടെ നായികയായി അഭിനയിച്ച ശേഷമാണ് ശ്രിയ പൃഥ്വിയുടെ ചിത്രത്തിലെത്താമെന്ന കരാറിലൊപ്പിട്ടത്.

Tuesday, September 6, 2011

എന്തും ചെയ്യും കാജല്‍



ഫോട്ടോഷൂട്ടെന്നാല്‍ ഇങ്ങ് ഇന്ത്യയിലും അങ്ങ് പാശ്ചാത്യ രാജ്യങ്ങളിലും രണ്ടര്‍ഥമാണ്. ഹോളിവുഡ് അടക്കമുള്ള പാശ്ചാത്യ സിനിമാമേഖലയില്‍ ഫോട്ടോഷൂട്ടില്‍ എത്രമാത്രം തുണികുറവാണെന്ന് മാത്രം നോക്കിയാല്‍ മതി. ഇന്ത്യയിലാകട്ടെ സ്ഥിതി നേരേ മറിച്ചും. ഡിസൈനര്‍ വെയറുമണിഞ്ഞ് ആകെ പോഷ് ലുക്കിലാകും ഇന്ത്യയിലെ ഫോട്ടോഷൂട്ടുകള്‍. ഇപ്പോള്‍ ഇതാ ഹോളിവുഡ് സ്‌റ്റൈല്‍ ഫോട്ടോഷൂട്ടുമായി ഇന്ത്യന്‍ സിനിമാരംഗത്തെയാകെ ഞെട്ടിച്ചിരിക്കുന്നു ഒരു താര സുന്ദരി.

മറ്റാരുമല്ല തെലുങ്കില്‍ നിന്നെത്തി തമിഴിലും തമിഴില്‍ നിന്ന് ഹിന്ദിയിലേക്കുമെത്തിയ കാജല്‍ അഗര്‍വാള്‍ എന്ന സുന്ദരി. തെന്നിന്ത്യന്‍ സിനിമകളിലാണ് കൂടുതലായി തിളങ്ങിയതെങ്കിലും ബോളിവുഡ് താരറാണിമാരെ വരെ ഞെട്ടിച്ചിരിക്കുകയാണ് പുതിയ ഫോട്ടോഷൂട്ടിലൂടെ കാജല്‍. കൈകള്‍ മാറില്‍ പിണച്ചുവച്ചുള്ള കാജലിന്റെ പോസ് ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. ഹോളിവുഡ് നടിമാര്‍ പലരും ഇതേ രീതിയിലും ഇതിന്റെ അപ്പുറത്തേക്കും കടന്ന് ഫോട്ടോഷൂട്ടുകള്‍ക്ക് നിന്നുകൊടുത്തിട്ടുണ്ടെങ്കിലും ഒരു ഇന്ത്യന്‍ സിനിമാനടി ഇത്രയ്‌ക്കൊങ്ങെ അങ്ങ് ചെയ്യുന്നത് ഇതാദ്യം.

എഫ്എച്ച്എം മാഗസിന്റെ പുതിയലക്കത്തിന്റെ കവര്‍ മാഗസിനിലാണ് അര്‍ദ്ധനഗ്‌നയായി കാജല്‍ ആരാധകരുടെ നെഞ്ചില്‍ തീ കോരിയിടുന്നത്. മേല്‍വസ്ത്രമില്ലാതെ കൈകള്‍ പിണച്ചുവെച്ച് നഗ്‌നത മറയ്ക്കുന്ന കാജല്‍ തീര്‍ത്തും സുതാര്യമായ ലെഗ് ഇന്‍ അണിഞ്ഞാണ് ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. ഗ്ലാമറിന്റെ ഏത് അറ്റംവരെയും പോകാന്‍ താന്‍ തയാറെന്നാണ്് ബോളിവുഡില്‍ പുതിയ ഉയരങ്ങള്‍ തേടുന്ന കാജല്‍ ഈ ഫോട്ടോഷൂട്ടിലൂടെ നല്‍കുന്ന സന്ദേശം. ബി ടൗണിലെ മറ്റു താരസുന്ദരിമാര്‍ക്കെല്ലാം വരുംനാളുകളില്‍ കാജല്‍ ഭീഷണിയാകുമെന്ന കാര്യത്തിലും ഇനി സംശയം വേണ്ട.

തമിഴിലും തെലുങ്കിലും മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച കാജല്‍ അജയ് ദേവ്ഗണ്‍ നായകനായ സിങ്കത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറിയത്. കാര്‍ത്തിക്കൊപ്പവും തെലുങ്കില്‍ ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ തേജയ്‌ക്കൊപ്പവുമുള്ള കാജലിന്റെ സിനിമകള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. മഗധീരയെന്ന ബ്രഹ്മാണ്ഡ ഹിറ്റിലാണ് രാംചരണിനൊപ്പം കാജല്‍ ഒന്നിച്ചത്.

അതിന് ശേഷം സൂര്യ നായകനായ തമിഴ് സിങ്കത്തിന്റ ഹിന്ദി റീമേക്കായ അജയ് ദേവഗന്റെ സിങ്കത്തില്‍ നായികയായി കാജല്‍. ഹിന്ദിയിലെത്തിയതോടെ തന്റെ യഥാര്‍ഥ മുഖം കാജല്‍ പുറത്തെടുത്തു. തന്നെ ഒരിക്കലും ഒരു തെന്നിന്ത്യന്‍ നടിയായി കാണരുതെന്നായിരുന്നു കാജലിന്റെ പ്രസ്താവന. തെന്നിന്ത്യന്‍ സിനിമയെ വിലകുറച്ചുള്ള ഈ അഭിപ്രായപ്രകടനം വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

ബൊമ്മലാട്ടം എന്ന സിനിമയിലൂടെ കാജലിന് അരങ്ങേറാന്‍ അവസരം നല്‍കിയ ഭാരതിരാജയും താരത്തിനെതിരേ ആഞ്ഞടിച്ചു. മുംബൈയിലെ ഒരു കടയില്‍ സെയ്ല്‍സ്‌ഗേളായിരുന്നു കാജലെന്നും അവിടെ നിന്ന് അവസരം നല്‍കി കൈപിടിച്ചുയര്‍ത്തിയ സിനിമാ ഇന്‍ഡസ്ട്രിയെ തള്ളിപ്പറയുന്നത് തെറ്റായിപ്പോയെന്നും ഭാരതിരാജ അഭിപ്രായപ്പെട്ടു.

Wednesday, July 20, 2011

മമ്മൂട്ടിയുടെ മകനു വധു ഉറുദുസുന്ദരി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ സല്‍മാന്‍ വിവാഹിതനാവുന്നു. മലയാളത്തിന്റെ പ്രിയതാരത്തിന്റെ മകന്റെ വിവാഹ നിശ്ചയം ഈ വരുന്ന 21 -ാം തീയതി മദ്രാസിലെ മമ്മൂട്ടിയുടെ അഡയാറിലുളള സല്‍മഹാത്തില്‍ നടക്കും. കേരളത്തിന് പുറത്തു നിന്നാണ് വധു. ഉറുദ്ദു പശ്ചാത്തലമുളള ഉന്നത മുസ്‌ലിം പാരമ്പര്യമുളള കുടുംബത്തില്‍ നിന്നുളള പെണ്‍കുട്ടിയാണ് സല്‍മാന്റെ വധു. സാധാരണ താരങ്ങളുടെ മക്കള്‍ പിന്‍തുടര്‍ച്ചപോലെ അഭിനയ രംഗത്തേക്ക് കടന്നുവരാറുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെ മകന്‍ ഇതിനൊരു അപവാദമാണ്. ഇടക്കാലത്ത് സല്‍മാന്‍ അഭിനയ രംഗത്ത് എത്തിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. തമിഴകത്തെ പ്രമുഖ സംവിധായകന്റെ ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ പതിവിന് വിരുദ്ധമായി ചലച്ചിത്ര നിര്‍മ്മാണ വിതരണ രംഗത്താണ് സല്‍മാന്‍ ശ്രദ്ധപതിപ്പിച്ചത്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുളള പ്‌ളേഹൗസിന്റെ നിയന്ത്രണം സല്‍മാന്റെ നേതൃത്വത്തിലായിരുന്നു. നേരത്തെ തന്നെ തെന്നിന്ത്യയില്‍ സോഫ്റ്റ്‌വെയര്‍ ബിസിനസ്‌സ് രംഗത്ത് നിലയുറപ്പിച്ചിട്ടുളള മമ്മൂട്ടിയുടെ ഇതര ബിസിനസ്‌സുകളും നിയന്ത്രിക്കുന്നത് സല്‍മാനാണ്. ബാല്യം മുതല്‍ സിനിമാ സാമ്രാജ്യം കണ്ടു വളര്‍ന്ന സല്‍മാന് സിനിമാരംഗത്തെ മിക്കവരെയും നന്നായി അറിയാം. മമ്മൂട്ടിയുടെ ചലച്ചിത്ര രംഗത്തെ വളര്‍ച്ചയുടെ ഭാഗമായി കൊച്ചിയില്‍ നിന്നും മദ്രാസിലേക്ക് താമസം മാറിയതൊടെ സല്‍മാന്റെ പഠനം മദ്രാസിലായിരുന്നു. സ്‌കൂള്‍ തലത്തിലെ വിദ്യാഭ്യാസം മദ്രാസില്‍ പൂര്‍ത്തിയാക്കിയതിനു ശേഷം അമേരിക്കയിലായിരുന്നു സല്‍മാന്‍ ബിസിനസ്‌സ് മാനേജ്‌മെന്റ് പഠനം നടത്തിയത്.

മമ്മൂട്ടിയുടെ മകള്‍ വിവാഹം കഴിച്ചിരിക്കുന്നതും കേരളത്തിന് പുറത്താണ്. ഇന്ത്യയിലെ പുരാതന പാരമ്പര്യമുളള മുസ്‌ലിം കുടുംബത്തില്‍ നിന്നാണ് സുറുമിക്ക് വരനെ കണ്ടെത്തിയത്. മകന്റെ വിവാഹം ഉറപ്പിച്ചെങ്കിലും മമ്മൂട്ടി തിരക്കോടു തിരക്കിലാണ്. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കു സൂപ്പതാരത്തിന്റെ പ്രയാണം തുടരുകയാണ്. പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദിന്റെ ചിത്രത്തിലും തൊട്ടുപിന്നാലെ ജോണി ആന്റണിയുടെ സിനിമയ്ക്കുമാണ് മമ്മൂട്ടി ദിനങ്ങല്‍ മാറ്റിവച്ചിരിക്കുന്നത്. ഇലക്ട്ര'യ്ക്ക് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകവേഷത്തില്‍. വിന്ധ്യനാണ് നിര്‍മ്മാണം. ശ്യാമപ്രസാദിന്റെ സിനിമ വിന്ധ്യന്‍ നിര്‍മ്മിക്കുന്നത് ഇത് മൂന്നാം തവണയാണ്. മമ്മൂട്ടിച്ചിത്രത്തിന് തിരക്കഥയെഴുതുന്നതും ശ്യാമപ്രസാദ് തന്നെയാണ്. ഏറെ പ്രത്യേകതകളുള്ള ഒരു കഥാപാത്രത്തെയാണ് ശ്യാം ഈ ചിത്രത്തില്‍ മെഗാസ്റ്റാറിനുവേണ്ടി തയ്യാറാക്കുന്നത്. ഒരു െ്രെകമിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ഈ സിനിമയുടേതെന്ന് സൂചനയുണ്ട്. നേരത്തെ ശ്യാമപ്രസാദിന്‍രെ ഒരേ കടല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി വേഷമിട്ടിരുന്നു. 2007ലാണ് 'ഒരേ കടല്‍' റിലീസ് ചെയ്തത്. സുനില്‍ ഗംഗോപാദ്ധ്യായയുടെ ഹീരക് ദീപ്തി എന്ന നോവലില്‍ നിന്നും ആശയം ഉള്‍ക്കൊണ്ടതായിരുന്നു ആ ചിത്രം. മമ്മൂട്ടി അവതരിപ്പിച്ച നാഥന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ്. മികച്ച പ്രാദേശിക ചിത്രത്തിനും സംഗീത സംവിധാനത്തിനുമുള്ള ദേശീയ പുരസ്‌കാരം ഒരേ കടല്‍ സ്വന്തമാക്കിയിരുന്നു. ഏഷ്യാനെറ്റ്, ഫൊക്കാന, വനിത, അമൃത, ദുബായ് 'അമ്മ' തുടങ്ങിയവയുടെ മികച്ച നടനുള്ള പുരസ്‌കാരം ഒരേ കടലിലൂടെ മമ്മൂട്ടി സ്വന്തമാക്കി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം മീരാ ജാസ്മിനും ഒരേ കടല്‍ നേടിക്കൊടുത്തു. എന്തായാലും മമ്മൂട്ടിയും ശ്യാമപ്രസാദും വീണ്ടും ഒന്നിക്കുന്നത് കലാമൂല്യമുള്ള സിനിമകളെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് ആഹ്ലാദം പകരുന്ന വാര്‍ത്തയാണ്. ശ്യാമപ്രസാദിന്റെ സിനിമയ്ക്കുശേഷം കോമഡി ചിത്രങ്ങളുടെ ഉസ്താദായ ജോണി ആന്റണിയുടെ ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഏറെ പ്രതീക്ഷകളോടെ വന്‍ ബജറ്റില്‍ ഒരുക്കിയ പട്ടണത്തില്‍ ഭൂതത്തിന്റെ പരാജയത്തിന് ശേഷമാണ് ജോണിയ്ക്ക് വീണ്ടും മമ്മൂട്ടി ഡേറ്റ് നല്‍കുന്നത്.

സിബി കെ തോമസ് ഉദയ് കൃഷ്ണ ടീമിന്റെ തിരക്കഥയും ഭൂതവും മമ്മൂട്ടിയുടെ കോമഡിയും ചേരുമ്പോള്‍ പട്ടണത്തില്‍ ഭൂതം മറ്റൊരു തുറുപ്പുഗുലാനായി മാറുമെന്നായിരുന്നു സംവിധായകന്റെ പ്രതീക്ഷ. എന്നാല്‍ ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീഴാനായിരുന്നു സിനിമയുടെ വിധി. പാളിപ്പോയ തിരക്കഥയും മമ്മൂട്ടി അവതരിപ്പിച്ച ഭൂതത്തിന്റെ സൗണ്ട് ട്രാക്കുമായിരുന്നു സിനിമയുടെ പ്രധാനപരാജയകാരണം. ഇതിനെല്ലാം പുറമെ കാലം തെറ്റിയ റിലീസും സിനിമയുടെ പരാജയത്തിന് ആക്കം കൂട്ടി. എന്തായാലും ജോണിയെ കൈവിടാന്‍ മമ്മൂട്ടി തയാറായില്ലെന്നാണ് പുതിയ നീക്കം തെളിയിക്കുന്നത്. അതേ സമയം മമ്മൂട്ടി പ്രൊജക്ടില്‍ ജോണിയുടെ പ്രിയസുഹൃത്തുക്കളായ സിബി കെ തോമസ് ഉദയ് കൃഷ്ണയുമില്ല. പകരം പുതിയ മുഖം എല്‍സമ്മ എന്നീ ഹിറ്റുകളുടെ തിരക്കഥയൊരുക്കിയ എം സിന്ധുരാജാണ് മമ്മൂട്ടി ചിത്രത്തിന് തൂലിക ചലിപ്പിയ്ക്കുന്നത്. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിയ്ക്കുന്ന ചിത്രം 2012ലെ വിഷുച്ചിത്രമായി തിയറ്ററുകളിലെത്തുമെന്നാണ് സൂചന.

Sunday, July 10, 2011

തുണിയുരിഞ്ഞുകിട്ടുന്ന 7.5 കോടി രൂപ വേണ്ടെന്നു ദീപിക

സ്വന്തം ലേഖകന്‍

മുംബൈ:ലോകപ്രശസ്തമായ പ്ലേബോയ് മാഗസിന്‍ ഇന്ത്യന്‍ സുന്ദരി ദീപിക പാദുക്കോണിനെ സമീപിച്ചു. പൂര്‍ണമായും നഗ്‌നമായ സ്തനങ്ങള്‍ കൈകള്‍കൊണ്ട് പൊത്തിപ്പിടിക്കുന്ന തരത്തിലുള്ള മൂന്നുനാലു ചിത്രങ്ങള്‍ എടുക്കാന്‍ സമ്മതിച്ചാല്‍ 7.5 കോടി രൂപ നല്‍കാമെന്ന വാഗ്ദാനവും മാഗസിന്‍ ഉടമകള്‍ നല്കി. പക്ഷെ ബോളിവുഡിന്റെ ഈ സ്വപ്‌നസുന്ദരി ഈ ഓഫര്‍ തള്ളി. കോടികളുടെ അഴിമതിക്കഥകളും കോടികളുടെ സ്വന്തുക്കള്‍ കണ്ടെത്തിയതുമായ വാര്‍ത്തകളും നിറഞ്ഞുനില്‍ക്കുമ്പോള്‍ത്തന്നെയാണ് ദീപിക കോടികള്‍ തള്ളിയ വാര്‍ത്തയും പുറത്തുവരുന്നത്. പുരുഷന്മാര്‍ക്കുവേണ്ടിയുള്ള അത്യാവശം ചൂടന്‍സംഭവങ്ങളുമായി വരുന്ന പ്ലേബോയ് മാസികയുടെ കവറില്‍ പ്രത്യക്ഷപ്പെടുന്നതിനായുള്ള പ്രതിഫലമായാണ് മാസിക 7.5 കോടിയുടെ ഓഫര്‍ വച്ചത്.

ഏഷ്യന്‍ സുന്ദരികളോട് പ്രത്യേക താത്പര്യം പുലര്‍ത്തുന്ന മാഗസിനുവേണ്ടി ബോളിവുഡില്‍ നിന്നും നിരവധി താരങ്ങള്‍ ബിക്കിനിയണിഞ്ഞും മറ്റും നേരത്തെ പോസുചെയ്തിട്ടുണ്ട്. ഹോളിവുഡ് താരങ്ങളാണെങ്കില്‍ അതിലേറെ ഗ്ലാമറായും എത്തിയിട്ടുണ്ട്. വളരെ ഹോട്ടായ രീതിയില്‍ പോസുചെയ്യണമെന്നുള്ളതുകൊണ്ടാണ് വാഗ്ദാനം നിരസിച്ചതെന്ന് ദീപിക പറയുന്നു. എന്നാല്‍ 7.5 കോടി തന്റെ കുടുംബത്തിന്റെയും തന്റേയും ഇപ്പോഴുള്ള സ്റ്റാറ്റസ് വിട്ടുകളഞ്ഞ് വേണ്ടെന്നാണ് ദീപികയുടെ അഭിപ്രായം. കോടിശ്വരപുത്രനായ സിദ്ധാര്‍ത്ഥ് മല്യ സുഹൃത്തായുള്ളപ്പോള്‍ 7.5 കോടി ദീപികയ്‌ക്കെന്തിനാ എന്നാണ് ആരാധകരുടെ സംശയം. ദീപികയുടെ സൌന്ദര്യത്തില്‍ മയങ്ങിയ സിദ്ധാര്‍ത്ഥ് 16 കോടി രൂപ വില വരുന്ന ഒരു ഫഌറ്റ് അടുത്തിടെയാണ് അവര്‍ക്ക് സമ്മാനമായി നല്‍കിയത്. എന്നാല്‍, ദീപികയ്ക്ക് വേണ്ടി ഇത്രയൊന്നും ചെയ്താല്‍ പോര എന്നാണത്രേ സിദ്ധാര്‍ത്ഥിന്റെ ഇപ്പോഴത്തെ നിലപാട്.

ദീപികയുടെ കൂട്ടുകെട്ട് നല്‍കിയ ഒരു പുത്തനാശയം സിദ്ധാര്‍ത്ഥ് പ്രാവര്‍ത്തികമാക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപികയുടെ പ്രോത്സാഹനത്തില്‍ സിദ്ധാര്‍ത്ഥ് ഒരു സിനിമ നിര്‍മ്മാണ കമ്പനി ആരംഭിക്കാന്‍ പോവുകയാണത്രേ. പുതിയ കമ്പനി നിര്‍മ്മിക്കുന്ന ആദ്യ സിനിമയില്‍ ദീപിക തന്നെയായിരിക്കും നായിക. ആദ്യ പദ്ധതിയുടെ ബജറ്റ് 60 കോടി രൂപയാണെന്നാണ് സൂചന. ഒരു ആക്ഷന്‍ സിനിമയിലൂടെ നിര്‍മ്മാണ രംഗത്ത് ചുവടുറപ്പിക്കാനാണ് സിദ്ധാര്‍ത്ഥിന്റെ പദ്ധതി. സിനിമയില്‍ ദീപിക ആക്ഷന്‍ റോളിലായിരിക്കും എത്തുക. എന്നാല്‍, സിദ്ധാര്‍ത്ഥോ ദീപികയോ ഇതു സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. അതേസമയം പ്രണയത്തിലാണ് തങ്ങളെന്ന് ഇതുവരെ ഇരുവരും സമ്മതിച്ചിട്ടില്ല. ദീപിക പറയും സിദ്ധാര്‍ത്ഥ് നല്ല സുഹൃത്താണെന്ന്.

ഇത് ഹൈ പ്രൊഫൈല്‍ ബന്ധങ്ങളുടെ പതിവുരീതിയാണ്. കാര്യം ഇതിനൊന്നുമല്ലെന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. ദീപികയുടെയും സിദ്ധാര്‍ഥിന്റെയും കാര്യത്തിലാണെങ്കില്‍ ഇവര്‍ തമ്മില്‍ വെറും സൗഹൃദമല്ലെന്ന് സ്ഥാപിക്കുന്ന ഒട്ടേരെ കാര്യങ്ങളാണ് ഒന്നിനുപുറകേ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെയിലും ഈ സുന്ദരിയുടെ വലയിലാക്കി തുണിയുരിയാന്‍ പ്ലേബോയി വിഫലശ്രമം നടത്തുകയായിരുന്നു. വര്‍ധിച്ചുവരുന്ന താരറാണിപ്പട്ടം തന്നെയാണ് ഓഫര്‍ നിരസിച്ചതിലൂടെ ദീപിക് ലക്ഷ്യമിടുന്നത്. ബോളിവുഡിന്റെ അടുത്ത പ്രതീക്ഷയാണ് അവരെന്നാണ് ആരാധകര്‍ പറയുന്നത്. അത്രയ്ക്ക് ആവേശോജ്ജ്വലമായിരുന്നു ദീപികയുടെ ബോളിവുഡിലെ അരങ്ങേറ്റം. 'ഓം ശാന്തി ഓം' എന്ന ഒറ്റച്ചിത്രം മാത്രമേ പുറത്തിങ്ങിയപ്പോഴേക്കും ഈ സുന്ദരി ലോക ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു.

ഇതിനുപിന്നാലെ സെലിബ്രിറ്റി മാസികയായ മാക്‌സിയുടെ പ്രശസ്തമായ ലോകത്തിലെ 100 ഹോട്ട് വനിതകളുടെ പട്ടികയില്‍ ദീപിക പദുക്കോണും സ്ഥാനം നേടി. തന്റെ രണ്ടാമത്തെ ചിത്രമായ 'ബച്‌ന യേ ഹസീനോ' എന്ന ചിത്രം പുറത്തിറങ്ങുന്നതിനു തൊട്ടുമുമ്പായിരുന്നു ഈ നേട്ടം. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു സുന്ദരി ഈ പട്ടികയില്‍ ഇടം നേടുന്നത് എന്നത് ദീപികയുടെ നേട്ടത്തിന് പവന്‍ മാറ്റ് നല്‍കുന്നു. ഐശ്വര്യാ റായുടെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന ദീപികയെ തേടി ഇനിയും നേട്ടങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്നാണ് ആരാധക മതം. പ്ലേബോയ് മാഗസിനില്‍ കാണാന്‍ കഴിയില്ലെങ്കിലും അടുത്തുതന്നെ തമിഴ് പറയുന്ന ഐശ്വര്യയെ കാണാന്‍ പറ്റിയേക്കും. അതും സൂപ്പര്‍സ്റ്റാര്‍ സ്റ്റൈല്‍മന്നനൊപ്പം. അസുഖകാലത്തെ തരണം ചെയ്ത് സ്‌റ്റൈല്‍ മന്നന്‍ രജനീ കാന്ത് തിരിച്ചു വരവുമ്പോള്‍ ഒപ്പം ദീപികയും ഉണ്ടാകും.

അസുഖമോചിതനായ വാര്‍ത്ത വന്നു തുടങ്ങിയതു മുതല്‍ മെഗാസ്റ്റാറിന്റെ വരാന്‍ പോവുന്ന ബിഗ് ബജറ്റ് ചിത്രം റാണയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്. ഇടയ്ക്ക് റാണയില്‍ നിന്നും രജനി പിന്‍മാറിയേക്കും എന്നുവരെ വാര്‍ത്തകളുണ്ടായിരുന്നു. കുറച്ചു ദിവസത്തെ വിശ്രമത്തിനു ശേഷം താന്‍ തന്നെ റാണയില്‍ അഭിനയിക്കുമെന്ന് രജനി സ്വന്തം കൈപ്പടയിലെഴുതിയ കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നരമാസം മുമ്പ് ഷൂട്ടിങ്ങിനിടയിലാണ് രജനിയുടെ ആരോഗ്യസ്ഥിതി വഷളായതും സിംഗപ്പൂരിലുള്ള മൗണ്ട് എലിസബത്ത് സെന്റര്‍ ആശുപത്രിയിലും തുടര്‍ന്ന് തുടര്‍പരിശോധകള്‍ക്കായി ലണ്ടന്‍ ആശുപത്രിയിലും അഡ്മിറ്റ് ചെയ്തത്.

യെന്തിരന്റെ തകര്‍പ്പന്‍ വിജയത്തിനു ശേഷം, രജനിയുടെ ബിഗ് ബജറ്റ് ചിത്രമാണ് റാണ. കെ എസ് രവികുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. വന്‍ പ്രതീക്ഷകളോടെയാണ് ലക്ഷക്കണക്കിനു വരുന്ന രജനി ആരാധകര്‍ റാണ പൂര്‍ത്തിയാവുന്നതും കാത്തിരിക്കുന്നത്. 100 കോടിയാണ് ബജറ്റ്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് രജനി ഇതില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ ദീപിക പദുക്കോണും അനുഷ്‌കയുമാണ് നായികമാര്‍. നേരത്തെ രേഖയും വിദ്യാ ബാലനും നായികമാരാവാനുള്ള ഓഫര്‍ നിരസിച്ചിരുന്നു. രേഖയ്ക്കു പകരം ബോളിവുഡിലെ ഡ്രീം ഗേളായ സാക്ഷാല്‍ ഹേമ മാലിനി തന്നെ എത്തുമെന്നും പറയപ്പെടുന്നു. ഇതിനിടെ വിദ്യാ ബാലനു പകരം ദീപിക പദുക്കോണും തെലുങ്കിലെ സൂപ്പര്‍ നായിക ഇല്യാനയും എത്തുമെന്നും സംസാരമുണ്ട്.

Sunday, July 3, 2011

ജയറാം രണ്ടുംകല്‍പ്പിച്ച്

സ്വന്തം ലേഖകന്‍

ഒരിക്കല്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ തിയറ്ററുകളില്‍ നിരന്തരം പരാജയമേറ്റുവാങ്ങിയപ്പോള്‍ മലയാള സിനിമയെ പിടിച്ചുനിര്‍ത്തിയത് ജനപ്രിയ നായകനെന്ന വിശേഷമുള്ള ജയറാമിന്റെ സിനിമകളായിരുന്നു. മുടക്കുമുതല്‍ തിരിച്ചുപിടിക്കും ജയറാമിന്റെ സിനിമകളെന്നത് പ്രൊഡ്യൂസര്‍മാരെ ഈ താരത്തെ വച്ച് പടം പിടിക്കാന്‍ ഏറെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാലം വേഗം മാറി.

ജയറാം സിനിമകളില്ലാതെ വനവാസത്തിലായപ്പോള്‍ ലാലും മമ്മൂട്ടിയും ദിലീപും പൃഥ്വിരാജും ജയസൂര്യയുമൊക്കെ മലയാളത്തില്‍ ഹിറ്റുകള്‍ സൃഷ്ടിച്ച് ചലനം സൃഷ്ടിച്ചുതുടങ്ങി. ഈയിടെയാണ് ജയറാം രണ്ടാം വരവ് നടത്തിയത്. ഈ തിരിച്ചുവരവ് പൂര്‍ണ വിജയവുമായിരുന്നു. അതിനാല്‍ തന്നെ ഈ മേല്‍പ്പറഞ്ഞ സൂപ്പര്‍ താരങ്ങളോട് ഏറ്റുമുട്ടി വിജയം കൈവരിക്കാന്‍ തന്നെയാണ് ഇപ്പോള്‍ ജയറാമിന്റെ നീക്കം.

ആ ഏറ്റുമുട്ടല്‍ ഓണത്തിനാകുമുണ്ടാകുകയെന്നും സൂചന. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് എന്നിവര്‍ക്ക് ഓണച്ചിത്രങ്ങളുണ്ടാകുമെന്ന് നേരത്തെ ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇപ്പോഴിതാ ജയറാമും ഓണമത്സരത്തിനിറങ്ങുന്നുവെന്ന വാര്‍ത്ത വന്നിരിക്കുന്നു. ഉലകംചുറ്റും വാലിബന്‍ എന്ന ചിത്രം ജയറാമിന്റേതായി ഓണത്തിനെത്തിക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ചിത്രത്തിന്റെ ഓണം റിലീസിനായി ജയറാമും നിര്‍മ്മാതാവ് മിലനും തീയേറ്റര്‍ ഉടമകളെ സമീപിച്ചിട്ടുണ്ട്. ഉലകംചുറ്റും വാലിബന്‍ ഓണത്തിനെത്തുമോ എന്ന് ഉറപ്പുപറയാറായിട്ടില്ലെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്.

പക്ഷേ സൂപ്പര്‍താരച്ചിത്രങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ തന്നെയാണ് ജയറാമിന്റെ തീരുമാനം. നര്‍മ്മമുഹൂര്‍ത്തങ്ങള്‍ ഏറെയുള്ള ചിത്രമായതിനാല്‍ ഓണക്കാലത്ത് കുടുംബപ്രേക്ഷകര്‍ തീയേറ്ററിലെത്തുമെന്ന പ്രതീക്ഷയിലാണ് ജയറാമും സിനിമയുടെ അണിയറപ്രവര്‍ത്തകരും. അതുകൊണ്ടാണ് ഓണക്കാലത്ത് തന്നെ ചിത്രം തീയേറ്ററിലെത്തിക്കാനുള്ള ശ്രമം നടത്തുന്നത്. വന്ദന, മിത്ര കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കഥ ഗോപു ബാബു രാജ്ബാബു സംവിധാനം ചെയ്യുന്ന 'ഉലകംചുറ്റും വാലിബന്റെ തിരക്കഥ, സംഭാഷണം കൃഷ്ണ പൂജപ്പുര എഴുതുന്നു.

ബിജു മേനോന്‍, ജനാര്‍ദനന്‍, സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍, ബിജു കുട്ടന്‍, സുരേഷ്‌കൃഷ്ണ, സാദിഖ്, മാമുക്കോയ, ശോഭാ മോഹന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം ആനന്ദക്കുട്ടന്‍. ഗാനരചന കൈതപ്രം, വയലാര്‍ ശരത്ചന്ദ്രവര്‍മ, ചന്ദ്രശേഖര്‍ എങ്ങണ്ടിയൂര്‍. സംഗീതം മോഹന്‍ സിത്താര.

Wednesday, June 29, 2011

സില്‍സില തോറ്റു.... തൊപ്പിയിട്ടു.... പുതിയ താരം പണ്ഡിറ്റ് സന്തോഷ്

സ്വന്തം ലേഖകന്‍

കൊച്ചി: ജീവിതം ഒരു സില്‍സില എന്നു പാടി അഭിനയിച്ച് മലയാളിയെ കരയിപ്പിച്ച ഹരിശങ്കറിനേയും തോല്‍പ്പിച്ച് മറ്റൊരു മലയാളി. സന്തോഷ് പണ്ഡിറ്റ് എന്നാണ് ഈ സംഗീത പണ്ഡിറ്റിന്റെ പേര്. ഗാനരചന, സംഗീതം, ഗാനാലാപനം തുടങ്ങി മുഖ്യവേഷം വരെ കൈകാര്യം ചെയ്യാന്‍ തൊലിക്കട്ടിയുള്ള ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ യു ട്യൂബിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ ഉറക്കംകെടുത്തുകയാണ്. Actor, Director, Composer, Lyricist, Producer, Costumer, Record Producer, Editor, Re-Recording Mixer, Production Cotnroller, Special Effecst എല്ലാം അദ്ദേഹം തന്നെ നിര്‍വഹിച്ചിരിക്കുന്നുവെന്ന് അഭിമാനത്തോടെ പറയുന്നുണ്ട് തന്റെ ആല്‍ബത്തില്‍. കൃഷ്ണനും രാധയും എന്ന സിനിമയാണ് ടിയാന്റെ മുഖ്യകാര്‍മികത്വത്തില്‍ പുറത്തുവരുന്നത്.

എട്ടു ഗാനങ്ങളുള്ള പ്രസ്തുത സിനിമയിലെ രണ്ടു ഗാനങ്ങള്‍ യൂടുബില്‍ ഇതിനകം സ്ഥാനം പിടിച്ചുകഴിഞ്ഞു. രാത്രി ശുഭരാത്രി, അംഗനവാടിയിലെ ടീച്ചറെ എന്നീ ഗാനങ്ങളില്‍ രാത്രി ശുഭരാത്രി എന്ന ഗാനമാണ് സൂപ്പര്‍ ഹിറ്റായിരിക്കുന്നത്. ഗാനം പാടിയത് ആരാണെന്ന് പ്രത്യേകം ചോദിക്കേണ്ടതില്ലല്ലോ?. ഇതിനുപുറമേ രണ്ടുപാട്ടുകൂടി സന്തോഷ് പണ്ഡിറ്റ് പാടിയിട്ടുണ്ട്. അതു വൈകാതെ പുറത്തിറങ്ങുമെന്നതിനാല്‍ ആരാധകര്‍ നിരാശപ്പെടേണ്ട. ബാക്കി പാട്ടുകള്‍ എം.ജി ശ്രീകുമാറും ചിത്രയും വിധു പ്രതാപും പടിയിട്ടുണ്ടെന്നു ടിയാന്‍ അവകാശപ്പെടുന്നുമുണ്ട്. സിനിമ ഒരു Pychological approach ആണെന്നാണ് പണ്ഡിറ്റിന്റെ നിലപാട്. 105 പുതുമുഖങ്ങളെ യാണ് സിനിമയില്‍ പരിചയപ്പെടുത്തുന്നത്.

വെറും ഒരു സിനിമാസംവിധായകന്‍ മാത്രമായാല്‍ പണ്ഡിറ്റ് ബിരുദം ലഭിക്കില്ലല്ലോ?. അദ്ദേഹം Graduation in English, Diploma in German ആണ്. Master Degree in Hindi, Diploma in Hindi-English Translation, Stenography, Typewriting (higher) in English and Hindi, DTP, LLB, Post Graduate Diploma in Multimedia (Film editing, graphics), Graduation in Civil Engineering , Diploma in Astrology, sPychology എന്നിവയാണ് മറ്റുബിരുദങ്ങള്‍. രാത്രി ശുഭരാത്രി എന്ന ഗാന രംഗത്ത് ഒരു കൗമാരസുന്ദരിയുമൊത്താണ് സന്തോഷിന്റെ കടുംകൈകള്‍. സഭ്യതയുടെ അതിര്‍വരമ്പുകള്‍ കടക്കുന്ന ചില കൈകടത്തലുകള്‍ ഗാന രംഗത്ത് ഉണ്ടെന്നു വിമര്‍ശകര്‍ പറയന്നു.

വിമര്‍ശകര്‍ രണ്ടു തരമുണ്ടെന്നും, തന്നെപോലെ കഴിവുള്ള ബഹുമുഖ പ്രതിഭകള്‍ വളര്‍ന്നുവരുന്നത് സഹിക്കാത്തവര്‍ ആണ് അതിനു പിന്നിലെന്നും, ഉറുമിയില്‍ കാണികുന്നത് സഭ്യതക്ക് നിരക്കുന്നതാണോ?, നടി ഐശ്വര്യ റായ് (പല നടിമാരും) കാണികുന്നത് എന്താണ് ? എന്നുമൊക്കെയാണ് ഇതിന് അദ്ദേഹത്തിന്റെ മറുപടി. രാത്രി ശുഭരാത്രി എന്ന ഗാന രംഗത്ത് എന്തെങ്കിലും കുഴപ്പമുണ്ടെകില്‍ അത് മനപ്പുര്‍വ്വം അല്ലെന്നും താന്‍ അല്‍പ്പം നീളം കൂടിയ 'കുട്ടിയും' നായിക അല്‍പ്പം നീളം കുറഞ്ഞ കുട്ടിയും ആയതിനാല്‍ തൊട്ടും പിടിച്ചും അഭിനയിക്കുന്ന സമയത്ത് അറിയാതെ പിടിച്ചതാണ് എന്നും അദ്ദേഹം വിശദീകരിക്കുന്നു. (മൊയലാളീ ............ചങ്ക ചക ചാകാ...) മാത്രമല്ല ഈ പാട്ടുകള്‍ തന്നെ തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും ഒക്കെ നമ്മുക്ക് ആസ്വദിക്കാനും അവസരം ഒരുക്കുന്നുണ്ട് . നിങ്ങള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് തിയേറ്റര്‍ വേര്‍ഷന്‍ അല്ലെന്നും അതില്‍ ഇനിയും ഒരുദിവസത്തെ വര്‍ക്ക് (..?) വരാനുണ്ട് എന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

സിനിമയെ കുറിച്ച് പറയുമ്പോഴും അദ്ദേഹത്തിന് ആയിരം നാവാണ്, ഭാമയെയോ ഭാവനയെയോ ആയിരുന്നു നായികമാരായി കണ്ടിരുന്നത്. പക്ഷെ അവര്‍ക്ക് ഡേറ്റ് ഇല്ലാത്തതിനാല്‍ പറ്റിയില്ല. അവര്‍ താന്‍തയ്യാറാക്കിയ തിരക്കഥ വായിച്ചു കരഞ്ഞു പോലും. ഇവിടംകൊണ്ടൊന്നും സന്തോഷിന്റെ സിനിമാപദ്ധതികള്‍ അവസാനിക്കുന്നില്ല. കാളിദാസന്‍ കഥ എഴുതുകയാണ് എന്ന പേരില്‍ രണ്ടാമത്തെ സിനിമയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു പാട്ടുകളിലായി രണ്ടു കൗമാരക്കാരികളെയും നായികയായി മറ്റൊരു കൗമാരകാരിയെയും നമ്മള്‍ കണ്ടു കഴിഞ്ഞു. എട്ടു പാട്ടുകളുള്ളതുകൊണ്ട് ഇനിയും പ്രതീക്ഷിക്കാം.

നായകനും സംവിധായകാനും മറ്റു സര്‍വത്ര കാര്യങ്ങളും അദ്ദേഹം ഒറ്റയ്ക്ക് ചെയ്യുന്നു. പാട്ടുകള്‍ സൂപ്പര്‍ ഹിറ്റുകളായ നിലക്ക് ഈ കൗമാര കാരികളുടെ ഭാവി ഏതാണ്ട് ഉറപ്പായി. അഭിനേതാക്കളില്‍ ചിലര്‍ ഈ പബ്ലിസിറ്റിയെ പറ്റി ഓര്‍മിപ്പിക്കുകയും നമുക്കിത് വേണോ എന്നു ചോദിക്കുകയും ചെയ്തപ്പോള്‍, 'നാം നമ്മുടെ കര്‍മ്മം ചെയ്യുക' എന്നാണ് അവര്‍ക്ക് മറുപടി കൊടുത്തതെന്നും സംവിധായകന്‍ വെളിപ്പെടുത്തുന്നുണ്ട്.


Tuesday, June 28, 2011

രതിചേച്ചി കീഴടക്കി, ഇനി വരുന്നത് രാജിച്ചേച്ചി; സീമയ്ക്ക് പകരം പ്രിയാമണി

സ്വന്തം ലേഖകന്‍

കൊച്ചി: രതിനിര്‍വേദത്തിലൂടെ മലയാളികളുടെ കീഴടക്കിയ രതിചേച്ചിക്കു പിന്നാലെ മഴനൃത്തവുമായി മാദകസുന്ദരിയായ രാജിയും എത്തുന്നു. എഴുപതുകളുടെ അവസാനം മലയാള യുവത്വത്തെ അസ്വസ്ഥമാക്കിയ അവളുടെ രാവുകള്‍ ഐ. വി. ശശി വീണ്ടും അണിയിച്ചൊരുക്കുകയാണ്. ലിബര്‍ട്ടി ബഷീറാണ് നിര്‍മാതാവ്. ചിത്രത്തില്‍ സീമ ചെയ്ത വേഷത്തിലേക്ക് പ്രിയാമണിയെ ആണ് പരിഗണിക്കുന്നത്. അവളുടെ രാവുകള്‍ അസ്വസ്ഥമാക്കിയത് ഒരു കാലഘട്ടത്തിന്റെ തന്നെ രാപകലുകളെയായിരുന്നു. 1978ല്‍ പുറത്തുവന്ന ചിത്രം അക്കാലത്തെ സദാചാരചര്‍ച്ചകള്‍ക്ക് കുറച്ചൊന്നുമല്ല ചൂടുപകര്‍ന്നത്. മലയാളത്തില്‍ എ സര്‍ട്ടിഫിക്കറ്റ് നേടിയ ആദ്യകാലചിത്രങ്ങളിലൊന്നുകൂടിയായിരുന്നു അവളുടെ രാവുകള്‍.ചിത്രം പങ്കുവെച്ച പ്രമേയത്തിന് സമകാലികകേരളത്തില്‍ ഏറെ പ്രസക്തിയുള്ളതുകൊണ്ടാണ് പുനര്‍നിര്‍മിക്കുന്നതെന്ന് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

സീമ അവതരിപ്പിച്ച വേഷം ചെയ്യാന്‍ പ്രമുഖ നടിമാര്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രിയാമണിയിലാണ് പ്രതീക്ഷ. പ്രിയയ്ക്ക്, ചിത്രം കാണാന്‍ അവസരമൊരുക്കിക്കഴിഞ്ഞു. അനുഷ്‌കയാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു നടി. സംവിധായകന്‍ ഐ വി ശശിയും തിരക്കഥാകൃത്ത് ആലപ്പി ഷെരീഫും പ്രാഥമികചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. അവളുടെ രാവുകളുടെ അവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളൊന്നും ഇല്ലെന്നും നേരത്തെ പ്രഖ്യാപിക്കപ്പെട്ടത് ചിത്രത്തിന്റെ രണ്ടാംഭാഗമാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. നവംബറില്‍ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ഐ വി ശശി.ലിബര്‍ട്ടി ബഷീര്‍ കൂട്ടുകെട്ടിന്റെ മടങ്ങിവരവ് കൂടിയാകും അവളുടെ രാവുകളുടെ പുനര്‍നിര്‍മാണം. ആദ്യഭാഗത്തിനു തിരക്കഥ ഒരുക്കിയ ഷെരീഫു തന്നെയാണ് രണ്ടാം ഭാഗത്തിനും തിരക്കഥ തയാറാക്കുന്നത്. സിനിമയില്‍ സോമന്റെ വേഷം വിജയരാഘവനും കുതിരവട്ടം പപ്പു അവതരിപ്പിച്ച കഥാപാത്രത്തെ മാമുക്കോയയും അവതരിപ്പിക്കും.

ചിത്രത്തില്‍ പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചു പറ്റിയ സീമ അവതരിപ്പിച്ച രാജിയെന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പുതുമുഖത്തെയാണ് തേടുന്നത്. ആംഗ്ലോ ഇന്ത്യന്‍ ഛായയുള്ള പെണ്‍കുട്ടിയെയാണ് ഈ വേഷത്തിലേക്ക് ഉദ്ദേശിക്കുന്നത്. നേരത്തെ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശ്വേതാമേനോനുമായി ധാരണയിലെത്തിയിരുന്നെങ്കിലും കരാറിലൊപ്പിടാതെയും കാര്യങ്ങള്‍ പറഞ്ഞുറപ്പിക്കാതെയും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ താന്‍ സീമയുടെ വേഷം ചെയ്യുമെന്നു വെളിപ്പെടുത്തിയത് ശ്വേതയെ ചൊടിപ്പിച്ചു. അതോടെ താന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് ശ്വേത പത്രപ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു. കാമവും ക്രോധവും പ്രണയവും പരിഭവവും വേര്‍പാടുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന അവളുടെ രാവുകള്‍ക്ക് രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ വാര്‍ധക്യത്തിലേക്കു പദമൂന്നുന്നവരുടെ മനസില്‍ ഒരു ചെറിയ തിളക്കമെങ്കിലും കണ്ടേക്കാം. അത്രയ്ക്ക് മനസില്‍ പതിഞ്ഞ ഒരു ചലച്ചിത്രമായിരുന്നു അക്കാലത്ത് അവളുടെ രാവുകള്‍.

രാജിയെന്ന കേന്ദ്രകഥാപാത്രത്തിന്റെ ജീവിതത്തില്‍ വന്നു ഭവിക്കുന്ന ദുരിതങ്ങളും അവള്‍ സ്ഞ്ചരിച്ച വഴിയും സമൂഹം അവള്‍ക്കായി കരുതി വച്ചിരുന്നതും എല്ലാം ആണ് അവളുടെ രാവുകളെ മുന്നോട്ട് നയിച്ചതെങ്കില്‍ എല്ലാ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും പൊരുതി തോല്‍പ്പിച്ച് കൊച്ചിയെന്ന വന്‍നഗരത്തിലേക്ക് എത്തുന്ന രാജിയെയാണ് രണ്ടാം ഭാഗത്തില്‍ കാണാന്‍ കഴിയുക. മധ്യവയസിനോട് അടുക്കുന്ന രാജി ഇന്ന് കൊച്ചിയുടെ റാണിയാണ്. സ്വാധീനവും ശക്തിയും അവള്‍ക്ക് യഥേഷ്ടം ഉണ്ട്. വിചാരിക്കുന്ന കാര്യങ്ങള്‍ അക്ഷരം പ്രതി നടപ്പിലാക്കാന്‍ കരുത്തുള്ളവളാണ് അവള്‍. മൂന്നു കാലഘട്ടങ്ങളിലൂടെയാണ് ഈ കഥാപാത്രം സിനിമയില്‍ കടന്നു പോകുന്നത്. നായികയാക്കാന്‍ യോജിച്ച നടിയെ കിട്ടിയാല്‍ ഉടന്‍ തന്നെ അവളുടെ രാവുകള്‍ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിക്കും.

കേരളം കീഴടക്കി മുന്നേറുന്ന രതിച്ചേച്ചി തന്നെയാണ് രാജിയുടെ പെട്ടന്നുള്ള തിരിച്ചുവരവിന് പ്രചോദനം. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ കളക്ഷന്‍ റിക്കാര്‍ഡുകള്‍ തകര്‍ത്തു മുന്നേറുകയാണ് രതിചേച്ചി. രതിനിര്‍വേദം' കളിക്കുന്ന തിയേറ്ററുകളില്‍ ജനസമുദ്രതന്നെയാണിപ്പോള്‍. കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണുന്നു. യുവാക്കള്‍ ചിത്രത്തെ ഏറ്റെടുത്തുകഴിഞ്ഞു. റിലീസിനുമുമ്പേ ഹിറ്റായി മാറിയ രതിനിര്‍വേദം മലയാള സിനിമാചരിത്രത്തില്‍ പുതിയ വിജയകഥ എഴുതുകയാണ്. 1.55 കോടി രൂപയാണ് രതിനിര്‍വേദത്തിന്റെ ആകെ ചെലവ്. സാറ്റലൈറ്റ് റൈറ്റായി തന്നെ ഒന്നരക്കോടി രൂപ ലഭിച്ചു. ഓവര്‍സീസ്, ഡി വി ഡി, സി ഡി അവകാശങ്ങളെല്ലാം ചേര്‍ത്ത് 50 ലക്ഷം രൂപ കിട്ടി. ആദ്യ വാരം തിയേറ്റര്‍ കളക്ഷനില്‍ നിന്ന് വിതരണക്കാരുടെ ഷെയറായി ലഭിച്ചത് 1.15 കോടി രൂപയാണ്. ഇതോടെ ആദ്യവാരം തന്നെ മെഗാഹിറ്റായി മാറി 'രതിനിര്‍വേദം'. ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്തേക്ക് ആദ്യവാരം തന്നെ കുതിച്ചെത്താനും രതിനിര്‍വേദത്തിന് കഴിഞ്ഞു.

വൈശാഖ് സംവിധാനം ചെയ്ത 'സീനിയേഴ്‌സ്' ആണ് ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത്. ബിജുമേനോന്‍ മനോജ് കെ ജയന്‍ ടീമിന്റെ തകര്‍പ്പന്‍ കോമഡിയാണ് ചിത്രത്തെ വന്‍ ഹിറ്റാക്കി മാറ്റിയത്. എല്ലാ കേന്ദ്രങ്ങളിലും ഇപ്പോഴും മിക്ക ഷോയും ഹൌസ്ഫുള്ളാണ്. അതേസമയം പുതിയ റിലീസുകളായ ഉപ്പുകണ്ടം ബ്രദേഴ്‌സ്, വാടാമല്ലി, ശങ്കരനും മോഹനനും, ദി ട്രെയിന്‍ എന്നിവ കനത്ത പരാജയം രുചിക്കുകയാണ്. അതേസമയം സിനിമയുടെ വിജയത്തിനു തൊട്ടുപിന്നാലെ ദാമ്പത്യജീവിതത്തിലേക്കു കടന്ന രതിനിര്‍വേദത്തിലെ നായക ശ്വേതാമേനോന്‍ ദിവസങ്ങള്‍ മാത്രം നീണ്ട ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കുശേഷം വീണ്ടും സിനിമാസെറ്റുകളിലേക്കു പറക്കുകയാണ്. വിവാഹം കഴിഞ്ഞെന്നുവച്ച് സിനിമയില്‍നിന്നു മാറിനില്‍ക്കാനൊന്നും ഉദ്ദേശിക്കുന്നില്ലെന്ന് ശ്വേത വ്യക്തമാക്കിയിരുന്നു. ദുബായിലാണ് ഇപ്പോള്‍ ശ്വേത. അതു കഴിഞ്ഞാല്‍ തിരികെ വന്ന് സിനിമയില്‍ ജോയിന്‍ ചെയ്യും. രണ്ടു ദിവസം ബന്ധുക്കളുടെ വീടുകളില്‍ ഒരു ഓട്ടപ്രദക്ഷിണം. അതു കഴിഞ്ഞാലുടനെ ബോംബെയിലേക്ക് തിരിക്കും. ഇതിനിടയില്‍ രതിനിര്‍വ്വേദത്തിന്റെ പ്രൊമോഷന്‍ പ്രോഗ്രാമുകളുണ്ട്. ബോംബെയ്ക്കു പോകുന്നതിനിടെ അതും പൂര്‍ത്തിയാക്കണം, ശ്വേത പറഞ്ഞു.

വളാഞ്ചേരി വടക്കുംപുറത്ത് നെയ്ത്തലക്കാവ് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിലായിരുന്നു ശ്വേതയുടെ താലിക്കെട്ട്. വിവാഹസമയത്ത് താനേറെ നെര്‍വ്വസായിരുന്നുവെന്ന് ശ്വേത പറഞ്ഞു. ചാനലുകളുടെ കാമറകള്‍ക്കുമുന്നില്‍ തിക്കും തിരക്കിനുമിടയിലായിരുന്നു വിവാഹം. അച്ഛന്റെ നിര്‍ബന്ധപ്രകാരമാണ് വളാഞ്ചേരി തറവാട്ടില്‍വച്ച് വിവാഹം നടത്തിയത്. വിവാഹത്തിന് അമ്പത് പേര്‍ക്കേ ക്ഷണം ണ്ടായിരുന്നുള്ളൂവെങ്കിലും വിവാഹസ്ഥലത്ത് ഏതാണ്ട് ആയിരത്തോളം ആളുകളെത്തി. എത്തിയവരില്‍ അധികവും ശ്വേതയുടെ ആരാധകരാണ്. ചാനലുകളുടെ കാമറകളെക്കാള്‍ അധികവും ആരാധകരുടെ മൊബൈല്‍ കാമറകളായിരുന്നു. പോലീസ് ഉണ്ടായിട്ടുപോലും തിക്കിലും തിരക്കിലും പെട്ട് ശ്വേതയും ശ്രീവത്സനും വിവാഹം ശേഷം പുറത്തുകടക്കാന്‍ പണിപ്പെട്ടു. ഇപ്പോള്‍ ചിത്രീകരണം തുടര്‍ന്നുകൊണ്ടിരിക്കുന്ന അവന്‍ മേഘരൂപനിലും ഒരു തെലുങ്ക് സിനിമയിലും അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ശ്വേത.

മുംബയില്‍ എ.ഡി. വൈസ് എന്ന ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡന്റാണ് ശ്രീവത്സന്‍ മേനോന്‍. തൃശൂരിലാണ് ശ്വേതയുടെ മാതാപിതാക്കള്‍ താമസിക്കുന്നത്. മുംബയിലും തൃശൂരുമായി കഴിയാനാണ് ശ്വേതയുടെ തീരുമാനം. മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ മകന്റെ മകനാണ് ശ്രീവത്സന്‍

Tuesday, June 14, 2011

ഗണേഷ്‌കുമാറിന്റെ Herculean Task

K B Ganeshkumar
K B Ganeshkumar
വൃത്തിയുള്ള തിയറ്ററുകൾ, അന്തസുള്ള അന്തരീക്ഷം, ആ അന്തസ് കാത്തുസൂക്ഷിക്കുന്ന കാണികൾ.. ഇതൊക്കെ ലോകത്തെവിടെയുമുള്ള ചലച്ചിത്രപ്രേക്ഷകരെപ്പോലെ മലയാളികളുടെയും സ്വപ്നമാണ്. ആ സ്വപ്നം അങ്ങനെ സ്വപ്നമായിത്തന്നെ നിൽക്കുകയും സിനിമകാണൽ ഒരു ദുസ്വപ്നമായി തുടരുകയും ചെയ്‌തുകൊണ്ടിരിക്കുമ്പോഴാണ് ഒരു സിനിമക്കാരനെത്തന്നെ സിനിമയുടെ മന്ത്രിയായി കേരളത്തിനു ലഭിച്ചത്. കെ ബി ഗണേഷ്‌കുമാറിന്റെ വരവ് മലയാളസിനിമയുടെ ഭാഗ്യമാണെന്നു കരുതേണ്ട നിലയിലേക്ക് കാര്യങ്ങൾ പോകുന്നുണ്ട്. സിനിമ കാണാന്‍ എത്തുന്ന സ്‌ത്രീകളെ ശല്യപ്പെടുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. ഇത്തരത്തില്‍ സ്‌ത്രീകള്‍ക്കു ബുദ്ധിമുട്ട്‌ അനുഭവപ്പെടുമ്പോള്‍ പോലീസ്‌ അധികാരികളെ വിവരം അറിയിക്കുന്നതിനായി എസ്‌.എം.എസ്‌. സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. എസ്‌.എം.എസിലൂടെ സന്ദേശം ലഭിച്ചാല്‍ ഉടന്‍ തന്നെ പോലീസ്‌ തീയറ്ററുകളില്‍ എത്തി ശല്യക്കാരെ പിടികൂടും. നിലവാരം കുറഞ്ഞ സിനിമയും നിലവാരം എന്നാൽ എന്താണെന്ന് അറിയാത്ത തിയറ്ററുകളും പോലെ തന്നെ ജനങ്ങളെ സിനിമയിൽ നിന്ന് അകറ്റുന്ന കാര്യങ്ങളാണ് പൂവാലന്മാരുടെയും ഫാൻസ്‌കോമാളികളുടെയും ശല്യം.
കേരള ഫിലിം ഡവലപ്‌മെന്റ്‌ കോര്‍പറേഷന്റെ കീഴിലുള്ള തീയറ്ററുകളില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ മികച്ച അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. എല്ലാ തിയേറ്ററുകളും എയര്‍കണ്ടീഷന്‍ തിയറ്ററുകളാക്കി മാറ്റും. അവാര്‍ഡ്‌ സിനിമകള്‍ പ്രദര്‍ശിപ്പിക്കാനും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും.
മലയാളസിനിമയെ രക്ഷിക്കാൻ സഹായിക്കുമെന്ന് കരുതേണ്ട പല നടപടികൾക്കും സിനിമാമന്ത്രി നേരത്തെ തന്നെ തുടക്കമിട്ടു കഴിഞ്ഞു. പുതിയ മലയാള ചലച്ചിത്രങ്ങള്‍ നഗരങ്ങളിലെ എ ക്ലാസ് തിയെറ്ററുകളില്‍ മാത്രം റിലീസ് ചെയ്യുന്ന പരിപാടി അവസാനിപ്പിച്ച് വൈഡ് റിലീസിങ് പുനരാരംഭിക്കുകയാണ്. എസി, ഡിജിറ്റല്‍ സൗണ്ട് സിസ്റ്റം, ഡിജിറ്റല്‍ പ്രൊജക്റ്റര്‍, കഫറ്റീരിയ, മികച്ച ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ തിയറ്ററുകളിലാണ് വൈഡ് റിലീസിങ് നടപ്പാക്കുന്നത്. ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്ത തിയെറ്ററുകള്‍ക്ക് മൂന്നുമാസം സമയം നല്‍കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ മാനദണ്ഡമാക്കി തിയെറ്ററുകള്‍ക്കു ഗ്രേഡ് നല്‍കാന്‍ തീരുമാനിച്ചു. ഗ്രേഡിങ്ങിനുശേഷം തിയെറ്ററുകളുടെ മുതല്‍മുടക്ക് കണക്കിലെടുത്ത് ടിക്കറ്റ് നിരക്ക് നിശ്ചയിക്കും.
വ്യാജ സിഡി നിര്‍മിക്കുന്നവര്‍ക്കെതിരെ ഗൂണ്ടാ ആക്ട്‌ പ്രകാരം കേസെടുത്ത്‌ ശിക്ഷ ലഭിക്കുന്ന നിയമം കര്‍ശനമായി നടപ്പിലാക്കാനാണ് പരിപാടി. ഇത്തരം സിഡികളുടെ നിര്‍മാണം തടയുന്നതിന്‌ സ്‌പൈറസി സ്‌ക്വാഡ്‌ രൂപീകരിച്ച്‌ നടപടികളെടുക്കും. വ്യാജ സിഡി നിര്‍മിക്കാന്‍ സഹായിച്ച തീയറ്ററുകള്‍ ആറുമാസം പൂട്ടിയിടും. നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപയും ഈടാക്കും.
നിലവിലുള്ള തിയറ്ററുകള്‍ മറ്റാവശ്യങ്ങള്‍ക്കായി പൊളിച്ചുനീക്കുകയാണെങ്കില്‍ അതേ സ്ഥലത്ത് കുറഞ്ഞത് 200 പേര്‍ക്ക് ഇരിക്കാവുന്ന മിനി തിയറ്റര്‍ നിര്‍മിക്കണം എന്നൊരു നിയമവും വരുന്നുണ്ട്. അത് എത്രത്തോളം പ്രായോഗികമായ കാര്യമാണെന്നു മാത്രം കണ്ടറിയണം. ഭക്ഷണം, പാർപ്പിടം, വസ്ത്രം പോലെ അടിസ്ഥാന ആവശ്യങ്ങളിൽ പെടുന്ന ഒന്നല്ല സിനിമ എന്ന് നമ്മളും മന്ത്രിയും ഓർക്കാതെ പറ്റില്ലല്ലോ.
ഏതായാലും, ഈജിയൻ തൊഴുത്ത് വൃത്തിയാക്കാനുള്ള മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ ശ്രമങ്ങൾക്ക് വിജയം നേരുന്നു; പൂർണമായ പിന്തുണയും.

ചരിത്രത്തിലെ വീരപുരുഷന്‍


മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് - കേരള സ്വാതന്ത്ര്യ സമര ചരിത്രരേഖകളില്‍ ഈ പേരിന്റെ സ്ഥാനം ഏറെ പ്രാമുഖ്യത്തോടെ രേഖപ്പെടുത്തിയിരിക്കുന്നു. അടിയുറച്ച കോണ്‍ഗ്രസ് വിശ്വാസി. ജനസേവനം ജീവിതസപര്യയായ ഉഴിഞ്ഞുവെച്ച മനുഷ്യസ്‌നേഹി. രാഷ്ട്രബോധം കര്‍മത്തില്‍ പ്രാവര്‍ത്തികമാക്കിയ തികഞ്ഞ രാജ്യസ്‌നേഹി. ജാതീയതയിലും വിശ്വാസങ്ങളിലും അന്ധമായി ജീവിക്കാതെ പുരോഗമന ചിന്തകള്‍ നടപ്പിലാക്കിയ മുസല്‍മാന്‍. അഭയമറ്റവര്‍ക്ക് ആശ്രയവും പ്രത്യാശയറ്റവര്‍ക്ക് പ്രതീക്ഷയുമായി നിലയുറച്ച വ്യക്തിത്വം. കേരളത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും കോണ്‍ഗ്രസ് നയങ്ങള്‍ക്കും പാര്‍ട്ടി തീരുമാനങ്ങള്‍ക്കും പിന്തുണ കല്പിച്ച അബ്ദുറഹ്മാന്‍ സാഹിബ് 1921-ലാണ് കേരളത്തില്‍ എത്തുന്നത്. ഇവിടെ അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായി അല്‍-അമീന്‍ ലോഡ്ജ് മാറി. സൗമ്യന്‍, സുന്ദരന്‍. 1945-ല്‍ അദ്ദേഹം മരിക്കുമ്പോള്‍ ചരിത്രങ്ങള്‍ പലതും ആ വീരപുത്രന്റെ നാമത്തില്‍ കുറിച്ചുവെക്കപ്പെട്ടു. സാഹിബിന്റെ ധീരഗാഥകളും ജീവിതവും വിവരിക്കുന്ന നിരവധി ഗ്രന്ഥങ്ങളും കവിതകളും എഴുതപ്പെട്ടിട്ടുണ്ട്. വരും തലമുറയ്ക്ക് വെളിച്ചം പകരുന്ന ആ രേഖകളില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ഒരു പ്രഭാവമായി നിലകൊള്ളുന്നു.

ചരിത്രത്തിലെ സാഹിബിന്റെ ജീവിതയാത്രകള്‍ വെള്ളിത്തിരയിലേക്ക് പകര്‍ത്തുകയാണ് പി.ടി. കുഞ്ഞുമുഹമ്മദ് എന്ന ചലച്ചിത്രകാരന്‍. ചരിത്രം ഇതിനു മുന്‍പും പി.ടി. കുഞ്ഞുമുഹമ്മദ് ചലച്ചിത്ര വിഷയമാക്കിയിട്ടുണ്ട്. യാതൊരു വിട്ടുവീഴ്ചകള്‍ക്കും ഇടം നല്കാതെ ചരിത്രത്തോട് പരമാവധി നീതിപുലര്‍ത്തിത്തന്നെ.

ഇത്തവണ അബ്ദുറഹ്മാന്‍ സാഹിബിന്റെ 1921 മുതല്‍ 1945 വരെയുള്ള വ്യക്തി-സമര-രാഷ്ട്രീയ സാംസ്‌കാരിക ജീവിതമാണ് 'വീരപുത്രന്‍' എന്ന ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്.

ചരിത്രം സിനിമയാക്കാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു -പി.ടി. കുഞ്ഞുമുഹമ്മദ്

ചരിത്രസിനിമകള്‍ അധികം വന്നിട്ടില്ല എന്നതുതന്നെയാണ് ചരിത്രം സിനിമയാക്കാന്‍ എനിക്ക് പ്രചോദനമാകുന്നത്. സാധാരണ ചിത്ര നിര്‍മാണത്തേക്കാള്‍ ചെലവ് കൂടും ചരിത്രസിനിമകള്‍ ഒരുക്കുമ്പോള്‍. മണ്‍മറഞ്ഞുപോയ ഒരു കാലഘട്ടംതന്നെ നമ്മള്‍ പുനരാവിഷ്‌കരിക്കണമെന്നതുകൊണ്ട്. പക്ഷേ, അതും ഒരുതരത്തില്‍ രസമാണ്. നമുക്കുമുന്‍പേ കടന്നുപോയ കാലഘട്ടത്തെ അറിയാനും ചരിത്രഗ്രന്ഥങ്ങളിലൂടെയും ചരിത്രരേഖകളിലൂടെയും പുതിയ അറിവുകള്‍ സമ്പാദിക്കാനും സാധ്യമാകുന്നു. ഞാന്‍ ഏറെ ബഹുമാനിച്ച ഇഷ്ടപ്പെട്ട ഒരു ചരിത്രനായകനാണ് അബ്ദുറഹ്മാന്‍ സാഹിബ്. അദ്ദേഹത്തെ പറ്റി പ്രസിദ്ധീകരിച്ച നിരവധി ഗ്രന്ഥങ്ങളും കവിതകളും ഞാന്‍ ഇതിനോടകം വായിച്ചു.

അറിയുന്തോറും കൂടുതല്‍ ബഹുമാനം തോന്നുന്ന വ്യക്തിത്വം, കറകളഞ്ഞ രാഷ്ട്രസേവകന്‍. ഏറെ നാളായി ഈ ചിത്രം എന്റെ മനസ്സില്‍ ഉണ്ട്. ഇപ്പോള്‍ അത് യാഥാര്‍ഥ്യമാകുന്നു. നരേനാണ് ചിത്രത്തില്‍ വീരപുത്രനാകുന്നത്. വളരെയധികം പൊട്ടന്‍ഷ്യല്‍ ഉള്ള ഒരു നടനാണ് നരേന്‍. വേണ്ടവിധം അദ്ദേഹത്തെ ഇതുവരെ സിനിമയില്‍ ഉപയോഗിച്ചിട്ടില്ല. വീരപുത്രന്‍ ഒരു ചരിത്രമായാല്‍ നരേന്‍ എന്ന നടന്റെ കരിയര്‍ഗ്രാഫ് ഏറെ ഉയരും. വളരെ നല്ല സഹകരണമാണ് അയാളില്‍ നിന്നും ലഭിക്കുന്നത്. 23 വയസ്സു മുതല്‍ 44 വയസ്സുവരെയുള്ള സാഹിബിന്റെ ജീവിതയാത്രയില്‍ നരേന്‍ തന്നെയാണ് അദ്ദേഹത്തിന്റെ യൗവനവും മധ്യവയസ്സും ചെയ്യുന്നത്.

എന്റെ ഭാഗ്യം -നരേന്‍
''നേരത്തെ പൃഥ്വിരാജ് എന്ന നടനെ വെച്ചായിരുന്നു വീരപുത്രന്‍ പ്ലാന്‍ ചെയ്തത്. എന്നാല്‍ പലകാരണങ്ങളാല്‍ പൃഥ്വിരാജിന് ചിത്രം ചെയ്യാന്‍ കഴിയാതെപോയി. പിന്നീട് ആ റോള്‍ എന്നെ തേടിയെത്തിയപ്പോള്‍ അതൊരു ഭാഗ്യമായാണ് കണ്ടത്. മലയാളത്തില്‍ ചുരുങ്ങിയ ചിത്രങ്ങളേ ഞാന്‍ ചെയ്തിട്ടുള്ളൂ. നല്ല വേഷങ്ങള്‍ വന്നെങ്കിലും തമിഴിലെ സിനിമാ ഷെഡ്യൂള്‍ കാരണം പലതും നഷ്ടപ്പെട്ടു. 'വീരപുത്രന്‍' ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത് എന്ന് തീരുമാനിച്ചതാണ്. അബ്ദുറഹ്മാന്‍ സാഹിബിനെ കുറിച്ച് കുറെയൊക്കെ അറിയാം. കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നു. വല്ലാത്തൊരു പുരുഷസൗന്ദര്യത്തിനുടമയായിരുന്നു അദ്ദേഹം. എന്റെ പരമാവധി ഈ കഥാപാത്രം നന്നാക്കാന്‍ ഞാന്‍ ശ്രമിക്കും.''

അലിഗഡില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാണ് സാഹിബ് 1921- ല്‍ കേരളത്തില്‍ തിരിച്ചെത്തുന്നത്. അന്ന് പ്രയം 23. മനുഷ്യനെയും മൃഗങ്ങളെയും ഒരുപോലെ സാഹിബ് സ്‌നേഹിച്ചു.

Tuesday, June 7, 2011

കാസനോവ ഓണത്തിന്

സ്വന്തം ലേഖകന്‍

മോഹന്‍ലാലിന്റെ പ്രെസ്റ്റീജ് ചിത്രമായ കാസനോവയുടെ റിലീസിങ് എന്നതില്‍ തീരുമാനമായി. ആഗസ്റ്റ് 31ന് ഓണച്ചിത്രമായി കാസനോവ റിലീസ് ചെയ്യും. ഇതിന് മുന്‍പ് അനിശ്ചിതത്വങ്ങളുടെ പേരിലാണ് മോഹന്‍ലാല്‍ ആന്‍ഡ്രൂസ് ടീമിന്റെ കാസനോവ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഉയര്‍ന്ന ബജറ്റുള്ള ഈ വാണിജ്യചിത്രം ഒട്ടേറെ കടമ്പകള്‍ പിന്നിട്ടാണ് തുടങ്ങിയത്.

ദുബായിലും ബാങ്കോക്കിലുമായി പൂര്‍ത്തിയാവുന്ന ചിത്രം ഓണം റിലീസായി എത്തിക്കാന്‍ നിര്‍മാതാവ് സി ജെ റോയിയും വിതരണം നടത്തുന്ന മാക്‌സ് ലാബും(മോഹന്‍ലാലിന്റെ ഉടമസ്ഥതയില്‍ ഉള്ള) ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഈ വന്‍ ബഡ്ജറ്റ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിംഗ് അടുത്തിടെ ദുബായില്‍ പൂര്‍ത്തിയായിരുന്നു. അവശേഷിച്ച ഭാഗങ്ങള്‍ ബാങ്കോക്കില്‍ പൂര്‍ത്തിയാവുന്നു. ജൂലൈയിലാണ് കാസനോവ റിലീസ് ചെയ്യാന്‍ ആദ്യം നിശ്ചയിച്ചത്. എന്നാല്‍ മോഹന്‍ലാലിന് ഓണച്ചിത്രം ഇല്ലാത്തത് മൂലം റിലീസ് നീട്ടുകയായിരുന്നു.

മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങളും ഗാനസീനുകളും ലോക്കെഷനുകളും കാസനോവയുടെ ഹൈലൈറ്റാണ്. ആക്ഷന്‍ ഒരുക്കുന്നത് ഹോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തരായ വില്യം ഫ്രാന്‍സ് സ്പില്‍ഹോസ് ടീമാണ്. അഞ്ച് ഗാനരംഗങ്ങളാണ് കാസനോവയിലുള്ളത്. ഗോപി സുന്ദര്‍, അല്‍ഫോണ്‍സ്, ഗൗരി എന്നിവര്‍ ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

ഇന്റര്‍നാഷണല്‍ ഫ്‌ലവര്‍ സെല്ലറാണ് കാസനോവ. ഇയാള്‍ക്ക് പൂക്കളെ പോലെ തന്നെയാണ് പ്രണയിനിമാരും. എവിടെച്ചെന്നാലും അവിടെ കാമുകിമാരുടെ നിരയും സൃഷ്ടിക്കപ്പെടും. ലക്ഷങ്ങള്‍ വിലയുള്ള ബ്രാന്‍ഡഡ് ഡ്രസുകള്‍ ധരിച്ചും കൂളിംഗ് ഗ്ലാസുകള്‍ മാറിമാറി വച്ചും വിലയേറിയ കാറുകളില്‍ സഞ്ചരിച്ചും പ്രണയിനിമാരെ വിസ്മയിപ്പിക്കുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റെ കാസനോവ. കാസനോവയുടെ പ്രണയജീവിതം കളര്‍ഫുളായി ചിത്രീകരിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍.

റൊമാന്റിക് എന്റര്‍ടെയ്‌നറായ കാസനോവയില്‍ പ്രേക്ഷര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ വിഭവങ്ങളും ഉണ്ടാവുമെന്നും മോഹന്‍ലാലിന്റെ ഒരു പുതിയ മുഖമായിരിക്കും കാസനോവയിലൂടെ പ്രേക്ഷകര്‍ക്ക് കാണാനാവുകയെന്നും റോഷന്‍ ആന്‍ഡ്രൂസ് നേരത്തെ തന്നെ ഉറപ്പുനല്‍കിയിരുന്നു. ലാലിന്റെ ആരാധകര്‍ കാണാന്‍ കൊതിയ്ക്കുന്ന, ലാല്‍ ഇതുവരെ ചെയ്തതില്‍ വെച്ച് തികച്ചും വ്യത്യസ്തമായ കഥാപാത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ കാസനോവയിലെ നായകനെ വിശേഷിപ്പിക്കുന്നത്.

ചിത്രത്തില്‍ തെന്നിന്ത്യലെ പ്രധാന ഗ്ലാമര്‍ നായികമാരാണ് അണിനിരക്കുന്നത്. ശ്രീയ ശരണ്‍, ലക്ഷ്മി റായി, റോമ, സഞ്ജന എന്നിവര്‍ നായികമാര്‍. ജഗതി ശ്രീകുമാര്‍, ലാലു അലക്‌സ്, റിയാസ് ഖാന്‍, ശങ്കര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. നൂറിലേറെ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ജഗതി ഇതില്‍ നായകന്റെ അസിസ്റ്റന്റ്‌റ് ആയാണ് പ്രത്യക്ഷപ്പെടുന്നത്. ട്രാഫിക്കിന് ശേഷം ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ വരുന്ന സിനിമയാണ് കാസനോവ.

ശ്വേതയ്ക്ക് മാംഗല്യം 18 ന്

സ്വന്തം ലേഖകന്‍

മലയാള സിനിമയിലെ ഗ്ലാമര്‍ സുന്ദരി ശ്വേത മേനോന്‍ വിവാഹിതയാകുന്നു. വിവാഹ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നശേഷം ഒരു മാസത്തിനകമാണ് വിവാഹമെന്നത് രസകരം. ജൂണ്‍ 18ന് വളാഞ്ചേരിയിലെ അച്ഛന്റെ തറവാട്ടില്‍ വച്ച് സുഹൃത്തും മാദ്ധ്യമപ്രവര്‍ത്തകനുമായ ശ്രീവത്സന്‍ മേനോനുമായുള്ള ശ്വേതയുടെ വിവാഹം നടക്കും.

മുഹൂര്‍ത്തം രാവിലെ 10 മണി. മഹാകവി വള്ളത്തോളിന്റെ ചെറുമകനാണ് ശ്രീവത്സന്‍ മേനോന്‍. കഴിഞ്ഞ മാസം 18ന് ശ്വേതയുടെ വിവാഹം ഇതേ സ്ഥലത്ത് ഇതേ ആളുമായി നടക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അപ്പോള്‍ സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ശ്വേത അമേരിക്കയിലായിരുന്നു. അവിടെ വച്ച് വിവാഹവാര്‍ത്തകള്‍ നടി നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശ്രീവല്‍സന്‍ മേനോനുമായി താന്‍ പ്രണയത്തിലാണെന്ന കാര്യം ശ്വേത മേനോന്‍ അന്ന് സമ്മതിച്ചിരുന്നു.

പക്ഷെ ഉടന്‍ വിവാഹമുണ്ടാകുമെന്ന വാര്‍ത്ത ശരിയല്ലെന്നും അവര്‍ പറഞ്ഞിരുന്നു. മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രതിനിര്‍വേദം എന്ന സിനിമയുടെ റീമേക്കിലെ നായികയാണ് ശ്വേത. സിനിമ ഈ മാസം മൂന്നാം തിയതി റിലീസ് ചെയ്യാനിരുന്നതാണെങ്കിലും 16ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. സിനിമ റിലീസ് ചെയ്ത ഉടന്‍ തന്നെയാകും അങ്ങനെ വരുമ്പോള്‍ ശ്വേതയുടെ വിവാഹം.

ആദ്യം നിഷേധിച്ചെങ്കിലും തങ്ങളുടെ വിവാഹം നടക്കണമെങ്കില്‍ ജാതകപ്പൊരുത്തം കൂടിയേ തീരൂവെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്നും 10 ദിവസം മുമ്പാണ് ജാതകപ്പൊരുത്തം നോക്കിയതെന്നും പൊരുത്തമെല്ലാം ശരിയായെന്നും ശ്വേത പറയുന്നു. അച്ഛന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതുകൊണ്ടാണ് വിവാഹത്തീയതി ആരോടും പറയാതിരുന്നതെന്നാണ് ശ്വേതയുടെ വിശദീകരണം.

വിവാഹത്തിന് അടുത്ത ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ. ഇക്കാര്യം ഇരു വീട്ടുകാരും തീരുമാനിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കായി പിന്നീട് വിരുന്നുസത്കാരം നടത്തും. പരസ്പരം മനസ്സിലാക്കുന്ന നല്ല സുഹൃത്തുക്കളാണ് തങ്ങള്‍ എന്ന് പറയുന്ന ശ്വേത വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്താന്‍ പോകുന്നില്ലെന്നും വ്യക്തമാക്കി.

മിസ് ഇന്ത്യ മത്സരത്തില്‍ സുസ്മിത സെന്നിനും ഐശ്വര്യ റായിയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്തെത്തിയതോടെയാണ് ശ്വേത മേനോനെന്ന പെണ്‍കുട്ടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. പിന്നീട് മമ്മൂട്ടിയുടെ നായികയായി അനശ്വരമെന്ന സിനിമയില്‍ അരങ്ങേറിയെങ്കിലും ശ്വേത ക്ലിക്കായില്ല. തുടര്‍ന്ന് തന്റെ തട്ടകം ബോളിവുഡിലേക്ക് മാറ്റിച്ചവിട്ടി ഈ താരം. അവിടെയെത്തി കാമസൂത്രയടക്കമുള്ള പരസ്യങ്ങളില്‍ അഭിനയിച്ച് വിവാദ നായികയുമായി.

ഇതിനിടെ അന്യ നാട്ടുകാരനായ ഒരു ബോയ് ഫ്രണ്ടും ശ്വേതയ്ക്കുണ്ടായി. വര്‍ഷങ്ങള്‍ നീണ്ട ഈ ബന്ധം പക്ഷേ തകര്‍ന്നു. ഐറ്റം ഡാന്‍സറായി ഒതുങ്ങുമായിരുന്ന ശ്വേത മലയാളത്തില്‍ തിരികെയെത്തിയതോടെയാണ് അഭിനേത്രിയെന്ന് അംഗീകരിക്കപ്പെട്ടു തുടങ്ങിയത്. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന രഞ്ജിത്- മമ്മൂട്ടി ചിത്രത്തിലെ അഭിനയത്തിന് ശ്വേതയ്ക്ക് മികച്ച നടിയടക്കമുള്ള അവാര്‍ഡുകളും ലഭിച്ചു.

Monday, May 30, 2011

മോചിതയായി, ഇനി കാവ്യ നമുക്ക്‌ സ്വന്തം

സ്വന്തം ലേഖകന്‍

കാവ്യ നിഷാല്‍ എന്ന പേരില്‍ നിന്ന് കാവ്യ മാധവനിലേക്ക് തിരിച്ചുവന്ന മലയാളത്തിന്റെ പ്രിയ നായിക കാവ്യയ്ക്ക് ഇനി മനസില്‍ ലക്ഷ്യം സിനിമ മാത്രം. നിശാലിന്റെ ഭാര്യയെന്ന നിലയില്‍ രണ്ടരവര്‍ഷത്തോളം നീണ്ട ദാമ്പത്യത്തിനും ആറുമാസം നീണ്ട നിയമനടപടികള്‍ക്കും ശേഷം കാവ്യാമാധവന് കോടതി ഇന്നലെ വിവാഹമോചനം അനുവദിച്ചു.

പ്ലസ് ടു പരീക്ഷ, വിവാഹമോചനക്കേസ് എന്നിവ മൂലം രണ്ടു മാസത്തോളമായി അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു കാവ്യ ഇനി ശക്തയായി മലയാള സിനിമയിലേക്ക് തിരിച്ചുവരുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു. എറണാകുളം കുടുംബകോടതിയാണു തിങ്കളാഴ്ച നിഷാല്‍ ചന്ദ്രയുമായുള്ള കാവ്യയുടെ വിവാഹ മോചനം അനുവദിച്ചത്. കഴിഞ്ഞ 25ന് കോടതി ഇരുവരെയും അവസാനവട്ട കൗണ്‍സിലിംഗിന് വിധേയരാക്കിയിരുന്നു. എന്നാല്‍ ഒരുമിച്ച് ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അവര്‍ വ്യക്തമാക്കി.

തുടര്‍ന്ന് നിഷാലും കാവ്യയും നേരത്തെ വിവാഹ മോചന ഉടമ്പടിയില്‍ ഒപ്പുവച്ചിരുന്നു. 28നു ഹര്‍ജി പരിഗണിച്ച കോടതി വിധി പറയുന്നത് മാറ്റുകയായിരുന്നു. ഒരുമിച്ചുള്ള ദാമ്പത്യ ജീവിതം അസാധ്യമെന്നു കാണിച്ച് 2010 ഒക്ടോബറിലാണ് ഇരുവരും കോടതിയെ സമീപിച്ചത്. ഇതിന് മുമ്പ് തന്നെ പീഡിപ്പിച്ചു എന്നാരോപിച്ച് നിഷാലിനും കുടുംബത്തിനുമെതിരെ കാവ്യ പൊലീസ് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരുന്നു.



എന്നാല്‍ വിവാഹമോചനക്കേസിലെ ഒത്തുതീര്‍പ്പിന്റെ ഭാഗമായി കാവ്യ പിന്നീട് ഈ കേസ് പിന്‍വലിച്ചു. 2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യാമാധവനും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം. ഏതാനും മാസങ്ങള്‍ മാത്രം നീണ്ടുനിന്ന ദാമ്പത്യത്തിനോടുവില്‍ കാവ്യ തന്റെ വീട്ടിലേയ്ക്ക് മടങ്ങിപ്പോരുകയായിരുന്നു. തുടര്‍ന്ന് പാപ്പി അപ്പച്ചയിലൂടെ സിനിമയിലേക്ക് ശക്തമായി തിരിച്ചെത്തിയ കാവ്യ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യുകയും ഗദ്ദാമയിലൂടെ 2010ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു.

ഒരു പുരുഷനും കുടുംബത്തിനും ഇങ്ങനെയൊരു വിധി ഉണ്ടാകരുതെന്നായിരുന്നു കുടുംബ കോടതിയിലെത്തിയ നിഷാല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. പ്രിയനന്ദനനന്‍ പ്രഖ്യാപിച്ച പുതിയ സിനിമയില്‍ നായിക കാവ്യയാണ്. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന പ്രിയനന്ദനന്‍ ചിത്രത്തിലും കാവ്യ തന്നെയായിരുന്നു നായിക.

സമയം കടന്ന് എന്ന പേരില്‍ വൈശാഖന്‍ എഴുതിയ കഥയെ ആസ്പദമാക്കിയാണ് സിനിമ. തിരക്കഥ സി.വി. ബാലകൃഷ്ണന്റേതും.

Friday, May 27, 2011

വരുന്നു പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം

സ്വന്തം ലേഖകന്‍

ദിലീപ് എന്ന സിനിമാ താരത്തെ ജനപ്രിയ താരവും സൂപ്പര്‍ സ്റ്റാറുമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഒരു സിനിമ. കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ജനാര്‍ദ്ദനന്‍, ഇന്ദ്രന്‍സ് എന്നിവര്‍ തകര്‍ത്ത് അഭിനയിച്ച കോമഡി രംഗങ്ങള്‍. മികച്ച പാട്ടുകള്‍ നിറഞ്ഞ സിനിമ. പഞ്ചാബി ഹൗസ് എന്ന റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തിന് വിശേഷണങ്ങള്‍ നിരവധി. ദിലീപിന്റെ മെഗാഹിറ്റ് സിനിമകളുടെ പട്ടികയില്‍ ആദ്യം വരുന്ന പേരാണ് പഞ്ചാബി ഹൗസ്.

പ്രേക്ഷകരെ ചിരിപ്പിച്ച് വശംകെടുത്താന്‍ ഇതേ പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം വരുന്നു. നവാഗതനായ സജിത് രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്നു. റാഫി മെക്കാര്‍ട്ടിനാണ് തിരക്കഥയെഴുതുന്നത്. മേരിക്കുണ്ടൊരു കുഞ്ഞാട്, സീനിയേഴ്‌സ് എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം വൈശാഖ് മൂവീസ് നിര്‍മ്മിക്കുന്ന ചിത്രമാണ് പഞ്ചാബി ഹൌസ് 2. ആദ്യ ഭാഗത്തിന്റെ സംവിധായകരായ റാഫി - മെക്കാര്‍ട്ടിന്‍ ഈ സിനിമയുടെ രണ്ടാം ഭാഗത്തിനായി രണ്ടു കഥകളാണ് ദിലീപിനോട് പറഞ്ഞത്. അതിലൊന്ന് ദിലീപ് നിശ്ചയിക്കുകയായിരുന്നു.

1998 സെപ്റ്റംബര്‍ നാലിന് റിലീസായ പഞ്ചാബി ഹൗസ് മലയാളത്തിലെ ചിരിച്ചിത്രങ്ങളുടെ രാജാവാണ്. സിനിമ വന്‍ ഹിറ്റായതോടെ ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുകയും ചെയ്തു. മലയാള സിനിമയും കടന്ന് ബോളിവുഡിലെത്തി ഹിറ്റ് സംവിധായകനെന്ന് പേര് സ്വന്തമാക്കിയ പ്രിയദര്‍ശനായിരുന്നു റീമേക്ക് സംവിധാനം ചെയ്തത്. ദിലീപിന്റെ നായക കഥാപാത്രം ഹിന്ദിയില്‍ കൈകാര്യം ചെയ്തത് ഷാഹിദ് കപൂര്‍. മോഹിനിയുടെ നായികാ കഥാപാത്രം കരീന കപൂറും ഭംഗിയാക്കി.

ഹരികൃഷ്ണന്‍സ്, സമ്മര്‍ ഇന്‍ ബേത്‌ലഹേം എന്നീ സിനിമകള്‍ക്ക് ശേഷം 1998ല്‍ സംഭവിച്ച മൂന്നാമത്തെ മെഗാഹിറ്റായിരുന്നു പഞ്ചാബി ഹൗസ്. 200 ദിവസത്തിലേറെ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് പത്തുകോടിയിലേറെയാണ് ഗ്രോസ് കളക്ഷന്‍ ലഭിച്ചത്. എന്തായാലും പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം എത്തുമ്പോള്‍ കൊച്ചിന്‍ ഹനീഫയുടെ അസാന്നിധ്യം പ്രേക്ഷകരെ വേദനിപ്പിക്കുക തന്നെ ചെയ്യും.

പഞ്ചാബി ഹൗസ് രണ്ടാം ഭാഗത്തിന് ശേഷം ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗത്തിനും വൈശാഖ് മൂവീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ഈ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കില്ലെന്നാണ് സൂചന.

Thursday, May 26, 2011

വിദഗ്ധ ചികിത്സയ്ക്കായി രജനി സിംഗപ്പൂരിലേക്ക്

സ്വന്തം ലേഖകന്‍

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് സിംഗപ്പൂരിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നായിരിക്കും രജനീകാന്തിനെ സിംഗപ്പൂരിലേക്ക് കൊണ്ടുപോവുക. ശിവാജി റാവു എന്ന പാസ്‌പോര്‍ട്ട് പേരില്‍ ഒരു വീല്‍ച്ചെയര്‍ പാസഞ്ചറായിട്ടായിരിക്കും രജനീകാന്ത് യാത്ര ചെയ്യുക എന്ന് താരവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

രജനിയുടെ ആംബുലന്‍സ് വിമാനത്താവളത്തിലെ ടാര്‍മാര്‍ക്ക് വരെ എത്തിക്കാനുള്ള അനുമതി വാങ്ങാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. രജനീകാന്തിനൊപ്പം ഭാര്യ ലതയും മകള്‍ ഐശ്വര്യയും സിംഗപ്പൂരിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ കഴിഞ്ഞ ദിവസം രാത്രി രജനിയെ പരിശോധിക്കുന്ന ഡോക്ടര്‍മാരുമായി ദീര്‍ഘനേരം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് മെയ് 13 ന് ആണ് അറുപത്തൊന്നുകാരനായ രജനിയെ പോരൂരിലുള്ള ശ്രീ രാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്.

അതിന് മുന്‍പ് ന്യുമോണിയ ബാധിച്ച് ഒരാഴ്ചയോളം ആശുപത്രിയിലായിരുന്നു രജനീകാന്ത്. അദ്ദേഹത്തിന്റെ നെഞ്ചില്‍ കെട്ടിക്കിടന്ന് 'ഫ്‌ലൂയിഡ്' ശ്രീരാമചന്ദ്ര ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ നീക്കം ചെയ്യുകയും കൂടുതല്‍ പരിചരണത്തിനായി ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഇതിനിടെ, അദ്ദേഹത്തിന്റെ വൃക്കകള്‍ തകരാറിലായി എന്നും പലതവണ ഡയാലിസിസിന് വിധേയനായി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ സ്വകാര്യ വാര്‍ഡിലേക്ക് മാറ്റിയിരിക്കുന്ന താരത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ല എന്നും അദ്ദേഹം കുടുംബാംഗങ്ങള്‍ക്കൊപ്പം സന്തോഷത്തോടെ ഇരിക്കുന്നു എന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ആരോഗ്യം വീണ്ടെടുത്തതിനാലാണ് രജനി യാത്ര തയാറാകുന്നതെന്നാണ് സൂചന. രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത വന്നയുടന്‍ അദ്ദേഹത്തിന്റെ ആയിരക്കണക്കിന് ആരാധകരാണ് പ്രാര്‍ഥനയും വഴിപാടുമായി കഴിയുന്നത്.

ഇതിനിടെ രജനിയുടെ മകള്‍ ഐശ്വര്യയുടെ ഭര്‍ത്താവും സൂപ്പര്‍ താരവുമായ ധനുഷ് ട്വിറ്ററില്‍ രജനിയുടെ ചിത്രം പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ശ്രീരാമചന്ദ്ര ഹോസ്പിറ്റലില്‍ പൂര്‍ണ ആരോഗ്യവാനായിരിക്കുന്ന രജനിയുടെ ചിത്രമാണെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത ചിത്രം ന്യുമോണിയ ബാധിച്ചപ്പോള്‍ പ്രവേശിക്കപ്പെട്ട ഹോസ്പിറ്റലില്‍ വച്ചെടുത്തതാണെന്ന് തെളിഞ്ഞിരുന്നു. ധനുഷ് തനിക്ക് തെറ്റ് പറ്റിയെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു.

റാണ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനിരിക്കെയായിരുന്നു രജനിയുടെ ആശുപത്രി പ്രവേശം. ഇതോടെ ദീപിക പദുക്കോണ്‍ നായികയാകുന്ന ഈ സിനിമയുടെ ഷൂട്ടിങ് വൈകിയേക്കുമെന്നാണ് സൂചന. രജനി ഉള്‍പ്പെടാത്ത സീനുകള്‍ ഷൂട്ട് ചെയ്യാനും പദ്ധതിയുണ്ടെന്ന് അറിവ്.

Monday, May 9, 2011

അസിനെ വെല്ലുവിളിച്ച് നയന്‍സ് ബോളിവുഡിലേക്ക്


നയന്‍താരയെന്ന മലയാളിപ്പെണ്‍കൊടി തെന്നിന്ത്യയിലെ ഗ്ലാമര്‍ റാണിയായി ഉയര്‍ന്നപ്പോള്‍ മുതല്‍ കേള്‍ക്കുന്ന വാര്‍ത്തയാണ് നയന്‍സിന്റെ ബോളിവുഡ് പ്രവേശം. മലയാളികളുടെയെല്ലാം ആവേശമായി അസിന്‍ ഹിന്ദി സിനിമാ ലോകത്ത് അമീര്‍ ഖാന്റെ നായികയായി അരങ്ങേറിയപ്പോഴും നയന്‍സിന്റെ ഹിന്ദിയിലെ അരങ്ങേറ്റത്തിനായി കാത്തിരുന്നു ആരാധകര്‍. ഒടുവില്‍ ഈ കാത്തിരിപ്പിന് അന്ത്യമാകുന്നു.

നയന്‍താര ബോളിവുഡിലേക്ക് ചേക്കേറുന്നുവെന്ന് റിപ്പോര്‍ട്ട്. നായകന്‍ മറ്റാരുമല്ല മസില്‍മാന്‍ സല്‍മാന്‍ ഖാന്‍. നയന്‍സിന്റെ ഭാവി വരന്‍ പ്രഭുദേവയാണ് ഇങ്ങനെയാരു അവസരം താരത്തിന് ഒരുക്കി നല്‍കിയിരിക്കുന്നത്. വിജയ്-പ്രഭുദേവ ടീമിന്റെ 'പോക്കിരിയുടെ ഹിന്ദി റീമേക്കായ 'വാണ്ടഡ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് നയന്‍സ് സല്‍മാനുമൊത്ത് അഭിനയിക്കുന്നത്.

'മോസ്റ്റ് വാണ്ടഡ് എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് പ്രഭുദേവ തന്നെയാണ്. നയന്‍സിനെ നായികയാക്കണമെന്ന് പ്രഭുദേവ, ചിത്രത്തിന്റെ നിര്‍മ്മാതാവ് ബോണി കപൂറിനോട് ആവശ്യപ്പെട്ടിരുന്നു. ബോണി എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നാണ് അറിയുന്നത്. പ്രഭുദേവ ഈ ചിത്രത്തിന്റെ തിരക്കഥ രചന തുടങ്ങിക്കഴിഞ്ഞുവെന്നാണ് വാര്‍ത്ത. ഈ വര്‍ഷം അവസാനത്തോടെ തന്നെ ചിത്രം ഒരുക്കാനാണ് തീരുമാനം.

അതേസമയം ജൂണില്‍ പ്രഭുദേവയ്ക്ക് വിവാഹമോചനം ലഭിക്കുമെന്നും നയന്‍സുമായുള്ള വിവാഹം പിന്നാലെ ഉണ്ടാകുമെന്നും അറിയുന്നു. വിവാഹത്തിന് ശേഷം സിനിമയില്‍ അഭിനയിക്കില്ലെന്ന് നയന്‍സ് പ്രഖ്യാപിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷാവസാനം മോസ്റ്റ് വാണ്ടഡില്‍ നയന്‍താര അഭിനയിക്കുന്നതോടെ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമം ആകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.

പോക്കിരിയില്‍ അസിന്‍ ചെയ്ത നായികാ വേഷം ഹിന്ദിയില്‍ നയന്‍സിന് നല്‍കണമെന്ന് പ്രഭുദേവ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ നീക്കം ഫലപ്രദമായില്ല. ഒടുവില്‍ അയിഷാ ടാക്കിയ നായികയായി. സല്‍മാന്റെ കരിയറിലെ ഹിറ്റായി മാറിയ വാണ്ടഡിന്റെ രണ്ടാം ഭാഗം ഒരുക്കാന്‍ സല്ലും ആവശ്യപ്പെട്ടപ്പോള്‍ തന്റെ പ്രണയിനിക്ക് ബോളിവുഡ് അരങ്ങേറ്റത്തിന് വഴിയൊരുക്കുകയായിരുന്നു പ്രഭുദേവ.

അസിനുമൊത്തുള്ള 'റെഡി എന്ന ചിത്രമാണ് സല്‍മാന്റേതായി ബോക്‌സ് ഓഫിസിലെത്തുന്ന പുതിയ ചിത്രം എന്നത് രസകരമായ വസ്തുത. സല്‍മാന്‍ നായകനാകുന്ന സിദ്ദിഖിന്റെ 'ബോഡിഗാഡിന്റെ ഹിന്ദി പതിപ്പ് ഡിസംബറില്‍ റിലീസ് ചെയ്യും. ഇതിന്റെ മലയാളം പതിപ്പില്‍ നയന്‍താരയും തമിഴ്പതിപ്പില്‍ അസിനുമായിരുന്നു നായികാ വേഷം കൈകാര്യം ചെയ്തിരുന്നത്. ഹിന്ദി ബോഡിഗാര്‍ഡില്‍ സല്‍മാന്റെ നായിക കരീന കപൂര്‍.