Pages

Showing posts with label Movie Review Salt and Pepper. Show all posts
Showing posts with label Movie Review Salt and Pepper. Show all posts

Monday, July 16, 2012

തട്ടത്തിന്‍ മറയത്ത്‌



തട്ടമിട്ട ഉമ്മച്ചിക്കുട്ടി ചെറുപ്പം തൊട്ടേ ഒരു ദൗര്‍ബല്യം ആയിരുന്നു വിനോദിന്. അങ്ങനെ ഒരു കുട്ടിയെ കല്യാണം കഴിക്കാന്‍ ഇടവരണേ എന്നായിരുന്നു അവന്റെ വലിയ പ്രാര്‍ത്ഥനയും. മുതിര്‍ന്നപ്പോള്‍ ഹൂറിയെ പോലെ ഒരു പെണ്ണിനെ അവന്‍ കണ്ടു, ഐഷ. പിന്നെ അസ്ഥിക്ക് പിടിച്ച പ്രണയമാണ്, തട്ടത്തിനുള്ളിലെ അവളുടെ മുഖം മാത്രമായി അവന്റെ നിനവുകളിലും കനവുകളിലും. സാമ്പത്തികമായി രണ്ടു തട്ടില്‍ നില്‍ക്കുന്നവര്‍, വെവ്വേറെ ജാതിയില്‍ പെട്ടവര്‍, പക്ഷേ ഇതൊന്നും പ്രണയത്തില്‍ വീഴുമ്പോള്‍ വിനോദിനെയും ഐഷയേയും അലട്ടിയില്ല. വിനീത് ശ്രീനിവാസന്‍ തിരക്കഥ സംഭാഷണം സംവിധാനം നിര്‍വഹിച്ച 'തട്ടത്തിന്‍ മറയത്ത്' പറയുന്നത് ഈ വിനോദിന്റെയും (നിവിന്‍ പോളി) ഐഷയുടെയും (ഇഷ തല്‍വാര്‍) പ്രണയത്തെ കുറിച്ചാണ്, അവര്‍ നേരിടേണ്ടി വന്ന എതിര്‍പ്പുകളെ കുറിച്ചും.

ഇതിലെന്ത് പുതുമ എന്ന് തോന്നാം, പാവപ്പെട്ട നായകന്‍ പണക്കാരി പെണ്ണിനെ പ്രേമിക്കുന്നത് സിനിമ തുടങ്ങിയ കാലം തൊട്ടു ഉള്ളതല്ലേ എന്നും. പറഞ്ഞു പഴകിയ കഥയാണെങ്കിലും ഈ സിനിമയെ ആസ്വാദ്യമാക്കുന്നത് കഥ പറയുന്ന രീതിയാണ് സ്വാഭാവികമായ സംഭാഷണങ്ങളിലൂടെ, ചെറുപ്പക്കാരുടെ പള്‍സ് അറിഞ്ഞു സംവിധായകന്‍ ഒരുക്കുന്ന തമാശകളിലൂടെ, പിന്നെ എത്രയാവര്‍ത്തി പറഞ്ഞു കഴിഞ്ഞാലും മടുക്കാത്ത പ്രണയം എന്ന തീമിലൂടെ. ഈയൊരു സാധാരണ കഥയെ ഭംഗിയാക്കുന്നതില്‍ ജോമോന്‍ ടി ജോണിന്റെ ക്യാമറയും ഷാന്‍ റഹ്മാന്റെ സംഗീതവും വലിയ പങ്കു വഹിച്ചിട്ടുണ്ട്. 

സിനിമ ഇറങ്ങുന്നതിനു മുന്‍പ് തന്നെ ഇതിലെ ദൃശ്യങ്ങളും പാട്ടുകളും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ വന്‍ പ്രചാരം നേടിയിരുന്നു, ഇഷ തല്‍വാര്‍ എന്ന സുന്ദരിയും. വലിയ അവകാശ വാദങ്ങളില്ലാതെ, അറിയപ്പെടുന്ന താരങ്ങളില്ലാതെ (ശ്രീനിവാസന്‍ ഒഴിച്ച്, അതും വളരെ ചെറിയ വേഷത്തില്‍) സാരോപദേശ പ്രസംഗങ്ങളില്ല (സത്യന്‍ അന്തിക്കാടിന്റെ 'ഭാഗ്യ ദേവത' എന്ന ചിത്രത്തില്‍ ഇന്നസെന്റിന്റെ കഥാപാത്രം മകളുടെ മിശ്ര വിവാഹ സമയത്ത് നടത്തുന്ന പ്രസംഗം പോലെയുള്ളവ), വളരെ ചുരുങ്ങിയ ചിലവില്‍ ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ ഒരുങ്ങിയ ചിത്രം, മുസ്ലിം പശ്ചാത്തലമായിട്ടും ബിരിയാണി ചെമ്പും അപ്പത്തരങ്ങളും പുര നിറച്ചും കുട്ടികളും ബീവിമാരും ഇല്ല. നായക കഥപാത്രങ്ങളുടെ ബോറടിപ്പിക്കാത്ത അഭിനയം (ഇഷയ്ക്ക് സുന്ദരിയായിരിക്കുക എന്നതില്‍ കവിഞ്ഞു പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെങ്കിലും), അജു വര്‍ഗീസ്, സണ്ണി വെയ്ന്‍ (വളരെ ചെറിയ റോളില്‍ ആണെങ്കിലും) തുടങ്ങിയവരുടെ മികച്ച പ്രകടനം, സ്ഥിരം ലൊക്കേഷനുകളില്‍ നിന്നു മോചനം, കേട്ടുമടുത്ത വള്ളുവനാടന്‍ മലയാളത്തിനു പകരം തലശ്ശേരി നാട്ടു ഭാഷയുടെ മാധുര്യം (നായികയുടെ ഡബ്ബിങ്ങില്‍ അത് കൈമോശം വരുന്നുണ്ട്) എന്നിവയെല്ലാം ഈ സിനിമയുടെ എടുത്തു പറയേണ്ട ഗുണങ്ങളാണ്.

വിനീത് ശ്രീനിവാസന്‍ വളരെ ബുദ്ധിപൂര്‍വ്വം എടുത്ത സിനിമയാണിത് , അല്ലെങ്കില്‍ ഒരുതരത്തിലെ escapism തലശ്ശേരി പശ്ചാത്തലമാക്കി ഒരു കഥ പറയുമ്പോള്‍ പറയേണ്ട എല്ലാ കാര്യങ്ങളും കമ്മ്യൂണിസം, ഭക്തി (മുത്തപ്പനും പടച്ചോനും ഒക്കെയുണ്ട്), ക്രിക്കറ്റ് ഭ്രമം എല്ലാം പറഞ്ഞു വയ്ക്ക്ന്നുണ്ട്, എന്നാല്‍ ഒന്നിലേക്കും ആഴത്തില്‍ പോവാതെ, ഇത് ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നായര് ചെക്കന്റെ കഥ മാത്രമാണ് എന്ന മട്ടില്‍. ചില കാര്യങ്ങള്‍ തൊട്ടാല്‍ കൈ പൊള്ളും എന്ന് വിനീതിന് നന്നായി അറിയുന്നത് കൊണ്ടാവും എവിടെയും തൊടാതെ, ആരുടെയും വികാരങ്ങളെ വേദനിപ്പിക്കാത്ത രീതിയില്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഈ സിനിമ ഒരുക്കിയിരിക്കുന്നത് എന്ന് മാത്രമല്ല പ്രേക്ഷകരുടെ കൈയടി നേടാനുള്ള ഡയലോഗുകള്‍ ധാരാളം സദാചാര പോലീസ് ചമയുന്നവരുടെ അടുത്ത് ' ഇദെന്താ പാകിസ്തനാണോ?', 'പാവപ്പെട്ടവന്റെ വിശപ്പ് കാണുമ്പോള്‍ കണ്ണ് നിറയുന്ന സ്‌നേഹത്തിന്റെ പേരാണ് കമ്മ്യൂണിസം' മുതലായവ ചില ഉദാഹരണങ്ങള്‍. 

തട്ടതിന്‍ മറയത്തു എന്ന ചിത്രത്തില്‍ തട്ടം എന്നത് മൂടിവച്ചതിനോടുള്ള നായകന്റെ obsession എന്ന തലത്തില്‍ മാത്രം ഒതുങ്ങുന്നു,
നിസ്‌ക്കാരപ്പായ വിരിക്കാനിടം തരുമോ' എന്ന് ചോദിക്കുന്ന മുസ്ലിം നായികയുമായി സിനിമ അവസാനിക്കുന്നു. എം എന്‍ വിജയനെ വായിച്ചതോര്‍ക്കുന്നു ഈ അവസരത്തില്‍, 'ബൈബിളില്‍ നിന്നും, ഖുറാനില്‍ നിന്നും ഗീതയില്‍ നിന്നും ഒരേ അര്‍ത്ഥമുള്ള വരികള്‍ വായിച്ചു എല്ലാ മതങ്ങളുടെയും അന്ത സത്ത ഒന്നാണെന്ന് കാണിച്ചു മതേതരത്വം കൊണ്ട് വരാമെന്ന് വ്യമോഹിക്കുന്ന കാലം കഴിഞ്ഞു' എന്നുള്ളത്. അത് സത്യവുമാണ്, പ്രത്യേകിച്ച് എല്ലാ മതസ്ഥരും കൂടുതല്‍ കൂടുതല്‍ യാഥാസ്ഥിതികരായി മാറിക്കൊണ്ടിരിക്കുന്ന, ജാതി ചിഹ്നങ്ങള്‍ വേഷഭൂഷാദികളില്‍ കൂടുതല്‍ പ്രകടമാക്കികൊണ്ടിരിക്കുകയും ചെയ്യുന്ന ഈ കാലത്തില്‍. 

Monday, June 18, 2012

തടിയന്‍ വരുന്നു



പേരുകൊണ്ടും പ്രമേയംകൊണ്ടും ശ്രദ്ധിക്കപ്പെട്ട സോള്‍ട്ട് ആന്‍റ് പെപ്പര്‍, 22 എഫ്‌കെ എന്നിവയ്ക്കു ശേഷം കാഴ്ചയുടെ പുതിയ തംരഗമുണര്‍ത്താന്‍ ആഷിക് അബു വീണ്ടുമെത്തുന്നു. ടാ... തടിയാ... എന്നാണ് ചിത്രത്തിന്‍റെ പേര്. പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പുതിയ ചിത്രത്തെക്കുറിച്ച് ആഷിക് പറയുന്നതിങ്ങനെ: ‘‘എല്ലാവരും മെലിഞ്ഞി രിക്കണം എന്നു പറയുന്ന സമൂഹത്തിലോട്ടാണ് ‘തടിയനുമായി എന്‍റെ വരവ്. ഒരു വശത്തു ജങ്ക് ഫുഡ് അടിച്ചു കയറ്റാന്‍ പ്രോത്സാഹിപ്പിക്കുകയും മറുവശത്തു തടി കുറയ്ക്കാനുള്ള മരുന്നുകളുമായി നില്‍ക്കുകയും ചെയ്‌യുന്ന ഉപഭോഗ സംസ്കാര ത്തിനെതിരെയുള്ള ഒരു വെല്ലുവിളിയാണ് ഇൗ ചിത്രം.

ആഷികിന്‍റെ ഭാഗ്യ തിരക്കഥാകൃത്തുക്കളുടെ സംഗമംകൂടിയാണ് ടാ... തടിയാ. സോള്‍ട്ട് ആന്‍റ് പെപ്പര്‍ ഒരുക്കിയ ശ്യാം പുഷ്കര്‍- ദിലീഷ് നായരും 22എഫ്‌കെയുടെ തിരക്കഥാകൃത്തിലൊരാളായ അഭിലാഷ് കുമാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത്. തിരക്കഥ ജോലികള്‍ പുരോഗമിക്കുന്നു. ആഷികിന്‍റെ തന്നെ നിര്‍മ്മാണ കന്പനിയായ ഒാപ്പണ്‍ മൗത്ത് സിനിമാസിന്‍റെ കന്നി നിര്‍മാണ സംരംഭംമാണ് ടാ... തടിയാ. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Thursday, August 18, 2011

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ പ്രിയന്‍ സ്വന്തമാക്കി


സ്വന്തം ലേഖകന്‍ 

Story Dated:Wed, 17 Aug 2011 06:03:55 BST


മനസിനാകെ സമാധാനവും സന്തോഷം തരുന്ന ഒരു സാദാ സിനിമ. ഇതില്‍ കൂടുതലൊന്നും വിശേഷണങ്ങള്‍ അര്‍ഹിക്കുന്നില്ല സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ആഷിഖ് അബുവിന്റെ സിനിമ. പക്ഷേ ഈ സമാധാനവും സന്തോഷവും തന്നെ സോള്‍ട്ട് ആന്‍ഡ് പെപ്പറിനെ സൂപ്പര്‍ ഹിറ്റില്‍ നിന്ന് മെഗാഹിറ്റിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു.

അതിനാല്‍ തന്നെ മലയാളത്തില്‍ ഇറങ്ങുന്ന മികച്ച സിനിമകളുടെ റൈറ്റ് സ്വന്തമാക്കി ഹിന്ദിയില്‍ അത് അവതരിപ്പിക്കുന്നതിന് മടിക്കാത്ത പ്രിയദര്‍ശന്‍ സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നു. ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മലയാള ചിത്രമായ അറബിയും ഒട്ടകവും പി മാധവന്‍ നായരും, ഹിന്ദി ചിത്രമായ തേസ് എന്നിവയ്ക്ക് ശേഷം പ്രിയദര്‍ശന്‍ സോള്‍ട്ട് ആന്റ് പെപ്പര്‍ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യും. ഈ ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരുന്നതായാണ് സൂചന.

സോയാ അക്തര്‍ സംവിധാനം ചെയ്ത 'സിന്ദഗി ന മിലേഗി ദൊബാര' എന്ന ഫീല്‍ ഗുഡ് മൂവിയുടെ വന്‍ വിജയത്തോടെയാണ് സോള്‍ട്ട് ആന്റ് പെപ്പര്‍ പോലുള്ള ലൈറ്റ് സബ്ജക്ട് സിനിമകള്‍ക്ക് ബോളിവുഡിലുള്ള സാധ്യത പ്രിയദര്‍ശന്‍ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ സംവിധായകന്‍ ആഷിക് അബുവുമായി ബന്ധപ്പെട്ട് സിനിമയുടെ ഹിന്ദി റീമേക്ക് സംബന്ധിച്ച് സംസാരിച്ചു.

ഹിന്ദിയിലേക്ക് മാത്രമല്ല, തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും സോള്‍ട്ട് ആന്റ് പെപ്പര്‍ റീമേക്ക് ചെയ്യുകയാണ്. ഇതിന്റെ ചര്‍ച്ചകളും പുരോഗമിക്കുന്നു.ജൂലൈ എട്ടിന് റിലീസായ സോള്‍ട്ട് ആന്റ് പെപ്പര്‍ ഇതിനകം കോടികളുടെ ലാഭമാണ് നേടിയിരിക്കുന്നത്. വേറിട്ട രീതിയില്‍ കഥ പറഞ്ഞ തിരക്കഥാകൃത്തുക്കളായ ശ്യാം പുഷ്‌ക്കരനും ദിലീപ് നായരും സംവിധായകന്‍ ആഷിക് അബുവുമാണ് സിനിമയുടെ വിജയശില്‍പികള്‍.

ചെറിയ ബജറ്റില്‍ തീര്‍ത്ത ചിത്രം ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നായി ബോക്‌സ് ഓഫീസില്‍ തുടരുകയാണ്. ലാല്‍, ബാബുരാജ്, ശ്വേത, ആസിഫ് അലിയും മൈഥി, വിജയരാഘവന്‍ ഇവരൊക്കെ തട്ടുകടയിലെ കൊതിയൂറും വിഭവങ്ങള്‍ പോലെ പ്രേക്ഷകരുടെ മനം കീഴടക്കി കഴിഞ്ഞു. എന്തിന് അവിയല്‍ ബാന്‍ഡിന്റെ ആനക്കള്ളനെന്ന അടിപൊളി ഗാനം പോലും ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതായി തുടരുകയാണ്.

അനാവശ്യ സെന്റിമെന്റുകളോ ആക്ഷനോ കോമഡിയോ ഒന്നുമില്ലാതെ ലാളിത്യം നിറഞ്ഞ കഥയും അതിന് ചേരുന്ന മിതമായ അഭിനയവും ഒത്തുവന്നത് സോള്‍ട്ട് ആന്‍ഡ് പെപ്പറിന് മുതല്‍ക്കൂട്ടായി. അനാവശ്യമായി ഒരു ഡയലോഗ് പോലും സിനിമയിലില്ല. അതിനാല്‍ തന്നെ ഈ സിംപിള്‍ മൂവി നെഞ്ചോടു ചേര്‍ക്കാന്‍ യുവാക്കളും കുടുംബ പ്രേക്ഷകരുമൊന്നും ഒട്ടും വൈകിയുമില്ല.

Tuesday, July 26, 2011

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമ സ്വാദിഷ്ടമാവുന്നത്

03096_310015[1].jpg

രാത്രിനഗരങ്ങളെക്കുറിച്ചുള്ള ഏറ്റവും സുഖമുള്ള ഓര്മ്മ അരണ്ടവെട്ടത്തില്അവിടവിടെ പൂത്തുനില്ക്കുന്ന തട്ടുകടകളെക്കുറിച്ചുള്ളതാണ്.ചുട്ടപാടെ പാത്രത്തിലേക്ക് പകരുന്ന ആവിപറക്കുന്ന ദോശയ്ക്കായി അവിടെ അഞ്ചുപത്തുപേര്വട്ടമിട്ടുനില്ക്കുന്നുണ്ടാവും.തട്ടുകടകള്നല്കുന്ന സ്വാതന്ത്ര്യവും തട്ടുദോശയുടെ ആറാത്ത ചൂടുമാണ് എല്ലാനഗരത്തിന്റെയും രാത്രിമണം.നല്ല മുളകുചമ്മന്തിയും കൂട്ടി ഇതുപോലൊരു തട്ടുദോശ തിന്നുന്നൊരു സുഖമാണ് സാള്ട്ട് ആന്ഡ് പെപ്പര്എന്ന സിനിമയും സമ്മാനിക്കുന്നത്.ഒരു ദോശയുണ്ടാക്കിയ കഥ എന്ന വേറിട്ട പരസ്യവുമായി തിയറ്ററിലെത്തിയ സാള്ട്ട് ആന്ഡ് പെപ്പര്എന്ന സിനിമ സ്വാദിഷ്ടമാവുന്നത് നമ്മുടെ രുചിക്കൂട്ടുകള്കൂടി കൊതിപ്പിക്കും വിധം ചേര്ത്തുവെച്ചതുകൊണ്ടാണ്.ഭക്ഷണശീലങ്ങളെയും മനോഭാവങ്ങളെയും സമന്വയിപ്പിച്ചാണ് ഒരു റൊമാന്റിക് കോമഡി ചിത്രമെന്നു വിളിക്കാവുന്ന സാള്ട്ട് ആന്ഡ് പെപ്പര്ഒരുക്കിയിരിക്കുന്നത്.അരുചിയില്ലാതെ അത് അവസാനം വരെ കൊണ്ടുപോകാന്സംവിധായകന്ആഷിക് അബുവിനായി.
നമ്മള്ജീവിക്കുന്നത് ഭക്ഷണം കഴിക്കാനാണെന്ന് ക്ലാസ്മുറിയില്പ്രഖ്യാപിക്കുകയും അതു തെളിയിക്കാന്പോക്കറ്റില്നിന്ന് വാളന്പുളിയെടുത്ത് ആസ്വദിച്ചുകഴിക്കുകയും ചെയ്യുന്ന പയ്യനായ കാളിദാസനാണ് സിനിമയിലെ നായകനായി വളരുന്നത്.കാളിദാസന്പുളി തിന്നുമ്പോള്ക്ലാസിലെ സാറിനടക്കം വായില്കപ്പലോടിക്കാന്വെള്ളം പൊട്ടുന്നുണ്ട്.ജീവിക്കാന്വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നതെന്ന സാറിന്റെ വേദാന്തവും അതില്ഒഴുകിപ്പോവുന്നു.ഇതേ കാളിദാസന്വളര്ന്നുവലുതായശേഷവും ഭക്ഷണത്തിനുവേണ്ടിയാണ് ജീവിക്കുന്നത്.രുചികരമായ ഭക്ഷണം തേടിയുള്ള ആര്ക്കിയോളജിസ്റ്റ് കാളിദാസന്റെ യാത്രകളാണ് ചിത്രത്തെമുന്നോട്ടുകൊണ്ടുപോവുന്നത്. പെണ്ണുകാണാന്പോയ വീട്ടില്നിന്നു കിട്ടിയ ഉണ്ണിയപ്പത്തില്മയങ്ങി അവിടുത്തെ പാചകക്കാരനെ കൂടെക്കൂട്ടിയ ആളാണ് കാളിദാസന്‍. കാളിദാസന്ലാലിന്റെ കൈയില്ഭദ്രമായപ്പോള്പാചകക്കാരന്ബാബുവായി ബാബുരാജിന് സ്ഥിരം തല്ലുകൊള്ളി വേഷങ്ങളില്നിന്നു മോചനംകിട്ടുകയും ചെയ്തു.
കാളിദാസിന് മരുമകന്മനു നല്കിയ മൊബൈല്ഫോണിലേക്ക് വഴിതെറ്റിയെത്തുന്ന ഒരുകോളാണ് കഥയിലെ ഉപ്പും മുളകുമാവുന്നത്. തട്ടില്കുട്ടിയ ദോശ ഓര്ഡര്ചെയ്ത ഡബ്ബിങ്ങ് ആര്ട്ടിസ്റ്റ് മായയായിരുന്നു ഫോണിന്റെ മറുതലക്കല്‍.തുടക്കത്തില്ദേഷ്യം തോന്നിയെങ്കിലും ദോശയുടെ കാര്യമായതിനാല്കാളിദാസന്ക്ഷമിച്ചു.തുടര്ന്ന് ഇരുവര്ക്കുമിടയില്വളരുന്ന പ്രണയവും അതിന്റെ ചുവടുപിടിച്ചുള്ള സംഭവങ്ങളുമാണ് ചിത്രത്തെനയിക്കുന്നത്.ഇതിനു സമാന്തരമായി മനുവിനും മായയുടെ കൂട്ടുകാരി മീനാക്ഷിയ്ക്കുമിടയിലും പ്രണയം വളരുന്നുണ്ട്.നാലുപേര്ക്കിടയില്സംഭവിക്കുന്ന നര്മ്മരസപ്രധാനമായമുഹൂര്ത്തങ്ങള്പ്രേക്ഷകനുമുന്കൂട്ടി പ്രവചിക്കാവുന്ന രീതിയില്തന്നെയാണ് മുന്നോട്ടുപോവുന്നത്.പക്ഷേ രസച്ചരടുപൊട്ടാതെ അതുകൊണ്ടുപോവാന്കഴിഞ്ഞുവെന്നത് സംവിധായകന്റെ വിജയമായി.