Pages

Tuesday, January 31, 2012

വീട്ടിലേക്കുള്ള വഴിയിലെ രാഷ്ട്രീയം



Veettilekkulla Vazhi

സമകാലിക രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടുകളെ ഹൃദയസ്പര്‍ശിയായ ദൃശ്യാനുഭവമാക്കുന്ന വീട്ടിലേക്കുള്ള വഴി ഡോക്ടര്‍ ബിജു വിന്റെ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന താണ്. മികച്ച മലയാളി ചിത്രത്തിനുള്ള ദേശീയ അംഗീകാരം, മികച്ച ഛായാഗ്രഹണം, പ്രോസസിംഗ് ലാബിനുള്ള സംസ്ഥാന അംഗീകാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ സിനിമ കരസ്ഥമാക്കി.

വീട്ടിലേക്കുള്ള വഴി പ്രേക്ഷകന്റെ മുമ്പിലെത്തിക്കാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. നമ്മുടെ കമ്പോളസിനിമ സംസ്‌ക്കാരം അനുവദിക്കുന്ന ദൃശ്യപരിസരം വേറിട്ട കാഴ്ചപ്പാടുകളോടെ ഇറങ്ങുന്ന ചിത്രങ്ങളെ പ്രേക്ഷകരില്‍ നിന്ന് അകറ്റുന്നു.

തീവ്രവാദത്തിലേക്ക് എടുത്തെറിയപ്പെടുന്ന പലരും അറിഞ്ഞോ അറിയാതെയോ ആണ് അല്ലെങ്കില്‍ ചില പ്രത്യേക സാഹചര്യങ്ങളിലാണ് കണ്ണി ചേര്‍ക്കപ്പെടുന്നത്. അവശയായ യുവതി തന്റെ അഞ്ചുവയസ്സുകാരന്‍ മകന്റെയൊപ്പം ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തുകയും മരണപ്പെടുകയും ചെയ്യുന്നു.

ഊരും പേരുമറിയാത്ത ഇവരുടെ ജീവിത ത്തിലേക്ക് മനുഷ്യ സ്‌നേഹിയായ ഡോക്ടര്‍ക്ക് കടന്നു വരേണ്ടിവരികയാണ്. അനാഥനായ അഞ്ചുവയസ്സുകാരനെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന ഡോക്ടര്‍ അവന്റെ അച്ഛനെ കണ്ടു പിടിച്ച് കുട്ടിയെ ഏല്പിക്കാമെന്ന ധൈര്യത്തില്‍ അവനേയും കൊണ്ട് അവന്റെ വീടുതേടി ഇറങ്ങുകയാണ്

അതിസാഹസികമായ ആ യാത്രയിലെ അനുഭവങ്ങള്‍ തീവ്രമായിരുന്നു.യാത്രയ്ക്കിടയില്‍ ചില സത്യങ്ങള്‍ ഡോക്ടര്‍ മനസ്സിലാക്കുന്നു. ഒരു തീവ്രവാദപ്രസ്ഥാനത്തിന്റെ വക്താവാണ് കുട്ടിയുടെ അച്ഛന്‍. എന്നിട്ടും ഡോക്ടര്‍ പിന്‍മാറാതെ പ്രതിസന്ധികളെ നേരിട്ടു കൊണ്ട് ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്.

സൂര്യ സിനിമയുടെ ബാനറില്‍ ബിസി ജോഷി നിര്‍മിച്ച ചിത്രത്തില്‍ പൃഥ്വിരാജ് ആണ് ഡോക്ടറുടെ വേഷത്തില്‍. സംവിധായകന്റെ മകന്‍ മാസ്‌റര്‍ ഗോവര്‍ദ്ധനന്‍ കുട്ടിയുടെ വേഷത്തിലൂടെ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു


പൃഥ്വിയുടെ സംവിധാനത്തിലേക്കുള്ള വഴി?


Veettilekkulla Vazhi

സര്‍ക്കാര്‍ തിയറ്ററുകളില്‍ പോലും പ്രദര്‍ശന സാദ്ധ്യത മങ്ങുന്ന ഈ അവസ്ഥ ഇതിനുമുമ്പും നിരവധി ചിത്രങ്ങള്‍ ക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വീട്ടിലേക്കുള്ള വഴിയില്‍ അഭിനയിച്ച പൃഥ്വിരാജ് സിനിമയില്‍ പ്രതിഫലം വാങ്ങിയിട്ടില്ല.

എന്നാല്‍ ഈ സിനിമയുടെ പ്രമേയം മുന്നോട്ട് വെക്കുന്ന ആഗോള കാഴ്ചപ്പാടും രാഷ്ട്രീയ പരിസരവും തിരിച്ചറിഞ്ഞ പൃഥ്വിരാജ് പ്രമേയം കുറച്ചുകൂടി വിശാലമായ കാഴ്ചപ്പാടില്‍ പറയാനുള്ളതാണെന്ന ബോദ്ധ്യത്തില്‍ റൈറ്റ് എഴുതിവാങ്ങുകയായിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ചിത്രം പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്യാനും സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ സംവിധാനം ചെയ്യാന്‍ പദ്ധതിയുണ്ടെന്ന് പൃഥ്വി തന്നെ പലഅഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടിയാണ് ഇക്കാര്യത്തില്‍ തന്നെ നിര്‍ബന്ധിയ്ക്കുന്നതെന്നും ബിഗ് സ്റ്റാര്‍ പറയുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെയാണ് ഇവരുടെ യാത്രയും ചിത്രവും പൂര്‍ത്തിയാവുന്നത്. പാനാവിഷന്‍ ക്യാമറയിലൂടെയാണ് ഇവരുടെ യാത്രയും ചിത്രവും പൂര്‍ത്തിയാവുന്നത്. പാനാവിഷന്‍ ക്യാമറയില്‍ ചിത്രീകരിച്ച ചിത്രത്തില്‍ പലദുര്‍ഘട ലൊക്കേഷനുകളിലും ആവശ്യത്തിന് ലൈറ്റുകള്‍ എത്തിക്കാന്‍ സാധിക്കാത്ത സ്ഥിതി വന്നിരുന്നു.

വിട്ടുവീഴ്ചകളില്ലാതെ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്ന് ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നു. ചിത്രീകരണ സമയത്തുണ്ടായിരുന്ന ടെന്‍ഷന്‍ മറികടന്നത് ചിത്രത്തിന്റെ റഷസ് കണ്ടതിനു ശേഷമാണെന്ന് അദ്ദേഹം പറയുകയുണ്ടായി.

പാനാവിഷന്‍ ക്യാമറ ഉപയോഗിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ സിനിമയാണ് വീട്ടിലേക്കുള്ള വഴി. സിനിമയില്‍ ചിത്രീകരിച്ച ചില സ്ഥലങ്ങള്‍ ഭൂമികുലുക്കത്തെ തുടര്‍ന്ന് ആകെ തിരിച്ചറിയാന്‍ പോലും കഴിയാത്തവിധം മാറിപോയ കാര്യം പിന്നീട് ഡോ.ബിജു എഴുതിയിട്ടുണ്ട്. ഇര്‍ഷാദ്, ഇന്ദ്രജിത്ത്, കെടിസി അബ്ദുള്ള, ധന്യാമേരി വര്‍ഗ്ഗീസ്, രശ്മി ബോബന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ഇത്രയേറെ ത്യാഗങ്ങള്‍ സഹിച്ച് ഒരു മികച്ച സിനിമ ചെയ്യുമ്പോള്‍ അര്‍ഹിക്കുന്ന രീതിയില്‍ പ്രേക്ഷകന് മുമ്പില്‍ എത്തിക്കാന്‍ കഴിയാത്തത് നമ്മുടെ സിനിമയുടെ രോഗാവസ്ഥയെയാണ് പുറത്തുകൊണ്ടുവരുന്നത്. സൈറ,രാമന്‍, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡോ.ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി മികച്ച സിനിമയാണന്ന് അടയാളപ്പെടുത്താതെ വയ്യ
.

.

No comments:

Post a Comment

Note: Only a member of this blog may post a comment.