Pages

Monday, September 19, 2011

ഡോക്ടർ ലൗ


ഡോക്ടർ ലൗ
സംവിധാനംകെ. ബിജു
നിർമ്മാണംജോയ് തോമസ് ശക്തികുളങ്ങര
കഥകെ. ബിജു
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
ഭാവന
അനന്യ
സംഗീതംവിനു തോമസ്
ഭാഷമലയാളം
Doctor Love Malayalam Movie.jpg




















പ്രണ്യക്കാത്തവരായി ആരും ഉണ്ടാകില്ല.ഒരു പെണ്ണിന്റെയെങ്കിലും പുരകേ നടക്കത്തവരും ഉണ്ടാകില്ല. 
അങ്ങിനെയുള്ളവർക്ക് ഒരു ഉൽസവമാണ് ഈ സിനിമ. നിങ്ങൾ തീർച്ചയായും കണ്ടിരിക്കണം 


കെ. ബിജു സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായി 2011-ൽ പുറത്തിറങ്ങാനിരിക്കുന്ന 
മലയാള ചലച്ചിത്രമാണ് ഡോക്ടർ ലൗ. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മിക്കുന്ന 
ഈ ചിത്രത്തിൽ ഭാവന, അനന്യ എന്നിവരാണ് നായികമാർ.


  • കുഞ്ചാക്കോ ബോബൻ
  • ഭാവന
  • അനന്യ
  • ഭഗത്
  • ഹേമന്ത്
  • മണിക്കുട്ടൻ
  • പ്രകാശൻ
  • അജു
  • രജത് മേനോൻ
  • ശാരി
  • നിമിഷ
  • വിദ്യ ഉണ്ണി

Wednesday, September 14, 2011

മാര്‍ത്താണ്ഡവര്‍മ്മ അഭ്രപാളികളിലേക്ക്



തിരുവിതാംകൂര്‍ രാജവംശത്തിലെ ഉജ്ജ്വല നക്ഷത്രമായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ജീവിതകഥ അഭ്രപാളിലേക്ക്. തിരുവിതാംകൂര്‍ രാജവംശത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ഐതിഹാസിക ജീവിതത്തിനാണ് ചലച്ചിത്രാവിഷ്‌കാരമൊരുങ്ങുന്നത്. പ്രശസ്ത കവിയും ഗാനരചനയിതാവുമായ കെ. ജയകുമാറാണ് ഇതിഹാസമാനമുള്ള മാര്‍ത്താണ്ഡവര്‍മ്മക്ക് തിരക്കഥയെഴുതിയിരിക്കുന്നത്. മാര്‍ത്താണ്ഡവര്‍മ്മയുടെ മഹാരാജാവ് എന്ന നിലയിലുള്ള ചരിത്രവും വ്യക്തിജീവിതത്തില്‍ നേരിട്ട സംഘര്‍ഷങ്ങളും തനിമ ഒട്ടും ചോര്‍ന്നുപോകാതെയാണ് ജയകുമാര്‍ പകര്‍ത്തിയിരിക്കുന്നത്.

സാങ്കേതികത്തികവില്‍ മാര്‍ത്താണ്ഡവര്‍മ്മ എന്ന അന്താരാഷ്ട്ര ചലച്ചിത്രം ഗ്ലാഡിയേറ്റര്‍, ട്രോയ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരത്തിനൊപ്പമെത്തുന്നതാണ്. വീരമാര്‍ത്താണ്ഡവര്‍മ്മയുടെ ജീവിതകഥ ചരിത്രപരവും വൈകാരികവും ആത്മീയവുമായ ത്രിമാനതലയിലാണ് സിനിമ ഒരുങ്ങുന്നത്. സ്വന്തം രാജ്യത്തിനുവേണ്ടി നേട്ടങ്ങളേറെ ഉണ്ടാക്കികൊടുത്തെങ്കിലും വ്യക്തിജീവിതത്തില്‍ നഷ്ടങ്ങള്‍ കൊണ്ട് വേട്ടയാടപ്പെട്ട മാര്‍ത്താണ്ഡവര്‍മ്മ രാജാവിന്റെ ജീവിതം അഭ്രപാളികളിലേക്ക് പകര്‍ത്തുന്നത് സംവിധായകനായ കെ. ശ്രീകുമാര്‍ (ശ്രീക്കുട്ടന്‍) ആണ്.


തിരക്കഥയ്ക്ക് പുറമേ ചിത്രത്തിന്റെ ഗാനരചനയും ജയകുമാര്‍ നിര്‍വഹിക്കുന്നു. സംഗീതം വിദ്യാസാഗര്‍. ഇംഗ്ലീഷിനു പുറമേ, മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ പ്രാദേശിക ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ നിര്‍മ്മാതാക്കള്‍ ദുബൈയിലെ മീഡിയ മാപ്‌സ് സിനി വിഷന്‍ ആണ്. പ്രൊജക്ട് കണ്‍സള്‍ട്ടന്റ് വാര്‍ണര്‍ ബ്രദേഴ്‌സ് വിതരണത്തിനെടുത്ത ഡാം 999 എന്ന ഹോളിവുഡ് ചിത്രത്തിന്റെ പ്രൊജക്ട് മാനേജറായിരുന്ന സുമേഷ് രാമന്‍കുട്ടിയാണ്.

ചരിത്രഗവേഷണം: ഡോ. എം. ജി ശശിഭൂഷണ്‍, ഡോ. എസ് വേണുഗോപാലന്‍. ലൈന്‍ പ്രൊഡ്യൂസര്‍ ബി. രാകേഷ്. പ്രൊമോട്ടേഴ്‌സ് മനോജ് വി ബി, പ്രേംസായി ഹരിദാസ്, ഗ്രാഫിക്‌സ് ആന്റ് ഇഫക്ട്‌സ് ഡിക്കു വി. ആര്‍. അന്താരാഷ്ട്ര സാങ്കേതിക വിദഗ്ധരും ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നു. അടുത്ത ഫെബ്രുവരി ആദ്യവാരം ഷൂട്ടിംഗ് തുടങ്ങുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പ്രധാന കഥാപാത്രമായ മാര്‍ത്താണ്ഡവര്‍മ്മക്ക് ജീവന്‍ പകരുന്ന നടനുവേണ്ടിയുള്ള അന്വേഷണത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

ചലച്ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്:

സുമേഷ് രാമന്‍കുട്ടി 9744538941

ശ്രിയ നഗ്നയാകുന്നു

സ്വന്തം ലേഖകന്‍

പോക്കിരിരാജയെന്ന മമ്മൂട്ടി ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തി മലയാളിക്ക് സുപരിചിതയായ തെന്നിന്ത്യന്‍ ഗ്ലമാര്‍ ക്യൂന്‍ ശ്രിയ ശരണ്‍ പൂര്‍ണ നഗ്നയായി അഭിനയിക്കാനൊരുങ്ങുന്നുവത്രെ. ശിവാജി എന്ന രജനീകാന്ത് ചിത്രത്തിലൂടെ തമിഴില്‍ താരമൂല്യം ഉയര്‍ന്ന ശ്രിയ ബംഗാളി ചിത്രത്തിലാണ് നഗ്നയായി അഭിനയിക്കുന്നത്.

റിതുപര്‍ണ ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ലൈംഗിക തൊഴിലാളിയുടെ വേഷമാണ് ശ്രിയയ്ക്ക്. സിനിമയിലെ വളരെ പ്രധാനപ്പെട്ട ടേണിങ് പോയിന്റായ ഒരു സീനില്‍ ശ്രിയ നഗ്നയാകേണ്ടതുണ്ട്. തിരക്കഥ ആദ്യം വായിച്ചപ്പോള്‍ തുടക്കത്തില്‍ ശ്രിയ ഒന്നുമടിച്ചു. പിന്നീട് ആലോചിച്ച ശേഷം നഗ്നയായി അഭിനയിക്കാന്‍ താരം സമ്മതം മൂളുകയായിരുന്നു. സിനിമയില്‍ രംഗത്തിന്റെ പ്രധാന്യം മനസിലാക്കിയതാണ് ശ്രിയയുടെ ധീരമായ തീരുമാനത്തിന് പിന്നില്‍.

എന്നാല്‍ ഒട്ടും വള്‍ഗറാകാതെ വളരെ കലാപരമായ രീതിയില്‍ ശ്രീയയുടെ നഗ്‌നരംഗങ്ങള്‍ ചിത്രീകരിക്കാനാണ് റിതുപര്‍ണ ഘോഷ് ആലോചിക്കുന്നത്. പൂര്‍ണമായും സൗന്ദര്യാത്മകമായി ചിത്രീകരിക്കും. ഗ്ലാമര്‍ കഥാപാത്രങ്ങളെ ശ്രീയ സരണ്‍ ഏറെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവരിലെ അഭിനയപ്രതിഭയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വേഷങ്ങള്‍ അധികം ചെയ്തിട്ടില്ല. റിതുപര്‍ണ ഘോഷിന്റെ സിനിമ ശ്രീയയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കാം.

ദീപന്‍ സംവിധാനം ചെയ്യുന്ന ഹീറോ എന്ന മലയാളചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി ശ്രിയ അഭിനയിക്കുന്നുണ്ട്. സിനിമയ്ക്ക് ശേഷമായിരിക്കും ശ്രിയാ സരണ്‍ ബംഗാളി ചിത്രത്തില്‍ അഭിനയിക്കുന്നത്. നേരത്തേ തൃഷയെയാണ് ഹീറോയില്‍ നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്‌നത്തെത്തുടര്‍ന്ന് തൃഷയുടെ വരവ് നടക്കില്ലെന്നുറപ്പായതോടെയാണ് ശ്രിയയെ നായികയാക്കിയത്. തമിഴ് സിനിമ രൗദ്രത്തില്‍ ജീവയുടെ നായികയായി അഭിനയിച്ച ശേഷമാണ് ശ്രിയ പൃഥ്വിയുടെ ചിത്രത്തിലെത്താമെന്ന കരാറിലൊപ്പിട്ടത്.

Wednesday, September 7, 2011

അയ്യോ അത് ഞാനല്ലേ




സൗത്ത് ഇന്ത്യയില്‍ നിന്ന് ബോളിവുഡില്‍ അരങ്ങേറിയ കാജല്‍ അഗര്‍വാള്‍ ഇപ്പോള്‍ എന്റര്‍ടെയ്ന്‍മെന്റ് ലോകത്തെങ്ങും സംസാര വിഷയം. ഫാഷന്‍ മാഗസിനായ എഫ്എച്ച്എമ്മിന്റെ മുഖചിത്രത്തില്‍ കൈകള്‍ കൊണ്ട് മാറിടം മറച്ച രീതിയില്‍ പ്രത്യക്ഷപ്പെട്ട കാജല്‍ ആരാധകര്‍ക്ക് ഞെട്ടലേകിയിരുന്നു. തെന്നിന്ത്യയില്‍ ഗ്ലാമര്‍ താരമായി തുടരുമ്പോഴും കാജല്‍ ചെയ്തത് ലേശം കടന്ന കൈയ്യായി പോയില്ലേയെന്നായിരുന്നു അവരുടെ സംശയം.

എന്നാല്‍ എഫ്എച്ച്എമ്മിലെ ടോപ് ലെസ് ചിത്രത്തിലെ വ്യക്തി താനല്ലെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നു കാജല്‍. ഈ ചിത്രം കണ്ട് ആരാധകരെപ്പോലും തങ്ങളും ഞെട്ടിയെന്ന് പറയുന്നു കാജലിന്റെ സഹോദരിയും നടിയുമായ നിഷ അഗര്‍വാള്‍. മാഗസിന്റെ കവര്‍പേജിന് വേണ്ടി കാജല്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇങ്ങനെയൊരു മോര്‍ഫിങ് ചിത്രം അവര്‍ ഉപയോഗിക്കുമെന്ന് കാജല്‍ കരുതിയിരുന്നില്ലെന്നും നിഷ പറയുന്നു.

ടോപ് ലെസായി പോസ് ചെയ്ത ഏതോ ഒരു മോഡലിന്റെ ചിത്രത്തിന് മേല്‍ കാജലിന്റെ മുഖം മോര്‍ഫിങിലൂടെ ചേര്‍ക്കുകയായിരുന്നുവെന്നാണ് നിഷ ആരോപിയ്്ക്കുന്നത്. എന്തായാലും കാജലിന്റേതെന്ന പേരില്‍ പുറത്തുവന്ന അര്‍ദ്ധനഗ്‌നചിത്രം നടിയ്ക്ക് വരുത്തിവെച്ച് ചില്ലറ മാനക്കേടൊന്നുമല്ല. നടിയുടെ കുടുംബാംഗങ്ങളും ഇങ്ങനെയൊരു ചിത്രം പ്രസിദ്ധീകരിച്ചതില്‍ അസ്വസ്ഥരാണ്. തന്റെ വ്യാജചിത്രം പ്രസിദ്ധീകരിച്ച സംഭവത്തില്‍ വാരികയ്‌ക്കെതിരെ കാജല്‍ അഗര്‍വാള്‍ നിയമപരമായ നടപടികള്‍ സ്വീകരിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വന്‍ നഷ്ടപരിഹാരവും മാപ്പപേക്ഷയുമാവും നടിയും കുടുംബവും ആവശ്യപ്പെടുമെന്നാണ് സൂചനകള്‍. മോര്‍ഫിങിന്റെ പുതിയ ഇര മാത്രമാണ് കാജലെന്നതാണ് സത്യം. വിദ്യ ബാലന്‍, സേനാക്ഷി സിന്‍ഹ, അസിന്‍ തുടങ്ങിയവരുടെയെല്ലാം വ്യാജചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഈയിടെ വ്യാപകമായി പ്രചരിച്ചിരുന്നു. ബോളിവുഡില്‍ കൂടുതല്‍ ഉയരങ്ങളിലെത്താനാണ് കാജല്‍ ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നതെന്നായിരുന്നു ബി ടൗണിലെ സംസാരം.

Tuesday, September 6, 2011

എന്തും ചെയ്യും കാജല്‍



ഫോട്ടോഷൂട്ടെന്നാല്‍ ഇങ്ങ് ഇന്ത്യയിലും അങ്ങ് പാശ്ചാത്യ രാജ്യങ്ങളിലും രണ്ടര്‍ഥമാണ്. ഹോളിവുഡ് അടക്കമുള്ള പാശ്ചാത്യ സിനിമാമേഖലയില്‍ ഫോട്ടോഷൂട്ടില്‍ എത്രമാത്രം തുണികുറവാണെന്ന് മാത്രം നോക്കിയാല്‍ മതി. ഇന്ത്യയിലാകട്ടെ സ്ഥിതി നേരേ മറിച്ചും. ഡിസൈനര്‍ വെയറുമണിഞ്ഞ് ആകെ പോഷ് ലുക്കിലാകും ഇന്ത്യയിലെ ഫോട്ടോഷൂട്ടുകള്‍. ഇപ്പോള്‍ ഇതാ ഹോളിവുഡ് സ്‌റ്റൈല്‍ ഫോട്ടോഷൂട്ടുമായി ഇന്ത്യന്‍ സിനിമാരംഗത്തെയാകെ ഞെട്ടിച്ചിരിക്കുന്നു ഒരു താര സുന്ദരി.

മറ്റാരുമല്ല തെലുങ്കില്‍ നിന്നെത്തി തമിഴിലും തമിഴില്‍ നിന്ന് ഹിന്ദിയിലേക്കുമെത്തിയ കാജല്‍ അഗര്‍വാള്‍ എന്ന സുന്ദരി. തെന്നിന്ത്യന്‍ സിനിമകളിലാണ് കൂടുതലായി തിളങ്ങിയതെങ്കിലും ബോളിവുഡ് താരറാണിമാരെ വരെ ഞെട്ടിച്ചിരിക്കുകയാണ് പുതിയ ഫോട്ടോഷൂട്ടിലൂടെ കാജല്‍. കൈകള്‍ മാറില്‍ പിണച്ചുവച്ചുള്ള കാജലിന്റെ പോസ് ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. ഹോളിവുഡ് നടിമാര്‍ പലരും ഇതേ രീതിയിലും ഇതിന്റെ അപ്പുറത്തേക്കും കടന്ന് ഫോട്ടോഷൂട്ടുകള്‍ക്ക് നിന്നുകൊടുത്തിട്ടുണ്ടെങ്കിലും ഒരു ഇന്ത്യന്‍ സിനിമാനടി ഇത്രയ്‌ക്കൊങ്ങെ അങ്ങ് ചെയ്യുന്നത് ഇതാദ്യം.

എഫ്എച്ച്എം മാഗസിന്റെ പുതിയലക്കത്തിന്റെ കവര്‍ മാഗസിനിലാണ് അര്‍ദ്ധനഗ്‌നയായി കാജല്‍ ആരാധകരുടെ നെഞ്ചില്‍ തീ കോരിയിടുന്നത്. മേല്‍വസ്ത്രമില്ലാതെ കൈകള്‍ പിണച്ചുവെച്ച് നഗ്‌നത മറയ്ക്കുന്ന കാജല്‍ തീര്‍ത്തും സുതാര്യമായ ലെഗ് ഇന്‍ അണിഞ്ഞാണ് ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. ഗ്ലാമറിന്റെ ഏത് അറ്റംവരെയും പോകാന്‍ താന്‍ തയാറെന്നാണ്് ബോളിവുഡില്‍ പുതിയ ഉയരങ്ങള്‍ തേടുന്ന കാജല്‍ ഈ ഫോട്ടോഷൂട്ടിലൂടെ നല്‍കുന്ന സന്ദേശം. ബി ടൗണിലെ മറ്റു താരസുന്ദരിമാര്‍ക്കെല്ലാം വരുംനാളുകളില്‍ കാജല്‍ ഭീഷണിയാകുമെന്ന കാര്യത്തിലും ഇനി സംശയം വേണ്ട.

തമിഴിലും തെലുങ്കിലും മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച കാജല്‍ അജയ് ദേവ്ഗണ്‍ നായകനായ സിങ്കത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറിയത്. കാര്‍ത്തിക്കൊപ്പവും തെലുങ്കില്‍ ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ തേജയ്‌ക്കൊപ്പവുമുള്ള കാജലിന്റെ സിനിമകള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. മഗധീരയെന്ന ബ്രഹ്മാണ്ഡ ഹിറ്റിലാണ് രാംചരണിനൊപ്പം കാജല്‍ ഒന്നിച്ചത്.

അതിന് ശേഷം സൂര്യ നായകനായ തമിഴ് സിങ്കത്തിന്റ ഹിന്ദി റീമേക്കായ അജയ് ദേവഗന്റെ സിങ്കത്തില്‍ നായികയായി കാജല്‍. ഹിന്ദിയിലെത്തിയതോടെ തന്റെ യഥാര്‍ഥ മുഖം കാജല്‍ പുറത്തെടുത്തു. തന്നെ ഒരിക്കലും ഒരു തെന്നിന്ത്യന്‍ നടിയായി കാണരുതെന്നായിരുന്നു കാജലിന്റെ പ്രസ്താവന. തെന്നിന്ത്യന്‍ സിനിമയെ വിലകുറച്ചുള്ള ഈ അഭിപ്രായപ്രകടനം വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

ബൊമ്മലാട്ടം എന്ന സിനിമയിലൂടെ കാജലിന് അരങ്ങേറാന്‍ അവസരം നല്‍കിയ ഭാരതിരാജയും താരത്തിനെതിരേ ആഞ്ഞടിച്ചു. മുംബൈയിലെ ഒരു കടയില്‍ സെയ്ല്‍സ്‌ഗേളായിരുന്നു കാജലെന്നും അവിടെ നിന്ന് അവസരം നല്‍കി കൈപിടിച്ചുയര്‍ത്തിയ സിനിമാ ഇന്‍ഡസ്ട്രിയെ തള്ളിപ്പറയുന്നത് തെറ്റായിപ്പോയെന്നും ഭാരതിരാജ അഭിപ്രായപ്പെട്ടു.

Thursday, August 18, 2011

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ പ്രിയന്‍ സ്വന്തമാക്കി


സ്വന്തം ലേഖകന്‍ 

Story Dated:Wed, 17 Aug 2011 06:03:55 BST


മനസിനാകെ സമാധാനവും സന്തോഷം തരുന്ന ഒരു സാദാ സിനിമ. ഇതില്‍ കൂടുതലൊന്നും വിശേഷണങ്ങള്‍ അര്‍ഹിക്കുന്നില്ല സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ആഷിഖ് അബുവിന്റെ സിനിമ. പക്ഷേ ഈ സമാധാനവും സന്തോഷവും തന്നെ സോള്‍ട്ട് ആന്‍ഡ് പെപ്പറിനെ സൂപ്പര്‍ ഹിറ്റില്‍ നിന്ന് മെഗാഹിറ്റിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു.

അതിനാല്‍ തന്നെ മലയാളത്തില്‍ ഇറങ്ങുന്ന മികച്ച സിനിമകളുടെ റൈറ്റ് സ്വന്തമാക്കി ഹിന്ദിയില്‍ അത് അവതരിപ്പിക്കുന്നതിന് മടിക്കാത്ത പ്രിയദര്‍ശന്‍ സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നു. ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മലയാള ചിത്രമായ അറബിയും ഒട്ടകവും പി മാധവന്‍ നായരും, ഹിന്ദി ചിത്രമായ തേസ് എന്നിവയ്ക്ക് ശേഷം പ്രിയദര്‍ശന്‍ സോള്‍ട്ട് ആന്റ് പെപ്പര്‍ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യും. ഈ ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരുന്നതായാണ് സൂചന.

സോയാ അക്തര്‍ സംവിധാനം ചെയ്ത 'സിന്ദഗി ന മിലേഗി ദൊബാര' എന്ന ഫീല്‍ ഗുഡ് മൂവിയുടെ വന്‍ വിജയത്തോടെയാണ് സോള്‍ട്ട് ആന്റ് പെപ്പര്‍ പോലുള്ള ലൈറ്റ് സബ്ജക്ട് സിനിമകള്‍ക്ക് ബോളിവുഡിലുള്ള സാധ്യത പ്രിയദര്‍ശന്‍ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ സംവിധായകന്‍ ആഷിക് അബുവുമായി ബന്ധപ്പെട്ട് സിനിമയുടെ ഹിന്ദി റീമേക്ക് സംബന്ധിച്ച് സംസാരിച്ചു.

ഹിന്ദിയിലേക്ക് മാത്രമല്ല, തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും സോള്‍ട്ട് ആന്റ് പെപ്പര്‍ റീമേക്ക് ചെയ്യുകയാണ്. ഇതിന്റെ ചര്‍ച്ചകളും പുരോഗമിക്കുന്നു.ജൂലൈ എട്ടിന് റിലീസായ സോള്‍ട്ട് ആന്റ് പെപ്പര്‍ ഇതിനകം കോടികളുടെ ലാഭമാണ് നേടിയിരിക്കുന്നത്. വേറിട്ട രീതിയില്‍ കഥ പറഞ്ഞ തിരക്കഥാകൃത്തുക്കളായ ശ്യാം പുഷ്‌ക്കരനും ദിലീപ് നായരും സംവിധായകന്‍ ആഷിക് അബുവുമാണ് സിനിമയുടെ വിജയശില്‍പികള്‍.

ചെറിയ ബജറ്റില്‍ തീര്‍ത്ത ചിത്രം ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നായി ബോക്‌സ് ഓഫീസില്‍ തുടരുകയാണ്. ലാല്‍, ബാബുരാജ്, ശ്വേത, ആസിഫ് അലിയും മൈഥി, വിജയരാഘവന്‍ ഇവരൊക്കെ തട്ടുകടയിലെ കൊതിയൂറും വിഭവങ്ങള്‍ പോലെ പ്രേക്ഷകരുടെ മനം കീഴടക്കി കഴിഞ്ഞു. എന്തിന് അവിയല്‍ ബാന്‍ഡിന്റെ ആനക്കള്ളനെന്ന അടിപൊളി ഗാനം പോലും ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതായി തുടരുകയാണ്.

അനാവശ്യ സെന്റിമെന്റുകളോ ആക്ഷനോ കോമഡിയോ ഒന്നുമില്ലാതെ ലാളിത്യം നിറഞ്ഞ കഥയും അതിന് ചേരുന്ന മിതമായ അഭിനയവും ഒത്തുവന്നത് സോള്‍ട്ട് ആന്‍ഡ് പെപ്പറിന് മുതല്‍ക്കൂട്ടായി. അനാവശ്യമായി ഒരു ഡയലോഗ് പോലും സിനിമയിലില്ല. അതിനാല്‍ തന്നെ ഈ സിംപിള്‍ മൂവി നെഞ്ചോടു ചേര്‍ക്കാന്‍ യുവാക്കളും കുടുംബ പ്രേക്ഷകരുമൊന്നും ഒട്ടും വൈകിയുമില്ല.

Thursday, August 11, 2011

ദിലീപ് സര്‍വാംഗ സുന്ദരിയായെത്തുന്നു...............

സ്വന്തം ലേഖകന്‍ 

കൊച്ചി: ജനപ്രീയ നായകന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ സൂപ്പര്‍സ്റ്റാര്‍ ദിലിപ് പെണ്‍വേഷം കെട്ടുന്നു. നേരത്തെ ചാന്ത് പൊട്ട് എന്ന ചിത്രത്തില്‍ പാതി സ്ത്രീവേഷം കെട്ടിയെങ്കില്‍ ഇത്തവണ സര്‍വാംഗ സുന്ദരിയായാണ് ദിലീപ് എത്തുന്നത്. അതും നായകന്‍ ബിജു മേനോന്റെ ഭാര്യയുടെ വേഷത്തില്‍. ചില പ്രത്യേക സാഹചര്യങ്ങളാല്‍ ഭാര്യയും ഭര്‍ത്താവുമായി ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സുഹൃത്തുക്കളുടെ വേഷത്തിലാണ് ദിലീപും ബിജുമേനോനും പുതിയ സിനിമയില്‍ എത്തുന്നത്. ബിജുമേനോന്റെ ഭാര്യയുടെ വേഷത്തില്‍ ദിലീപ് അഭിനയിച്ചു തകര്‍ക്കുമെന്ന് തന്നെയാണ് വിശ്വാസം. സിബി കെ. തോമസ് ഉദയ് കൃഷ്ണ രചന നിര്‍വഹിച്ചിരുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോസ് തോമസ് ആണ്. മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജുമെല്ലാം താരസിംഹാസാനത്തിനുവേണ്ടി മത്സരിക്കുമ്പോള്‍ നമ്മുടെയെല്ലാം അയല്‍പക്കത്തെ പയ്യന്‍ എന്ന ഇമേജുമായി മിനിമം ഗാരന്റി നല്കുന്ന സിനിമകളുമായി ദിലീപ് മലയാള സിനിമയില്‍ തുടരുകയാണ്.

ആദ്യചിത്രംമുതല്‍ ഇന്നുവരെ ആ നടനോട് സ്‌നേഹം മാത്രമേ നമുക്കുള്ളൂ. ആബാലവൃദ്ധം ജനങ്ങള്‍ക്കും ദിലീപിനെ ഇഷ്ടമാണ്. ദിലീപിന്റെ സിനിമകള്‍ കാണുകയാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദമെന്ന് 98കാരനായ കേരളാ സൈഗാള്‍ പാപ്പുക്കുട്ടി ഭാഗവതര്‍ പോലും പറയുന്നു. അഞ്ചുവയസുള്ള കുട്ടികള്‍ പോലും പറക്കും തളികയിലെയും തെങ്കാശിപ്പട്ടണത്തിലെയും കല്യാണരാമനിലെയും ദിലീപ് തമാശകള്‍ ആസ്വദിക്കുന്നു. സീരിയസ് സിനിമകള്‍ കാണാനിഷ്ടപ്പെടുന്നവര്‍ കഥാവശേഷനും കല്‍ക്കട്ടാ ന്യൂസും കാണുന്നു. അതേ, ദിലീപ് ഏവര്‍ക്കും പ്രിയപ്പെട്ടവനാണ്. അക്ഷരാര്‍ത്ഥത്തില്‍ 'ജനപ്രിയ നായകന്‍'. അങ്ങനെ എല്ലാവരുടേയും ഇഷ്ടതാരമായ ദിലിപിന് ഇപ്പോള്‍ നല്ല കാലമാണെന്ന് തോന്നുന്നു. മെഗാതാരങ്ങള്‍ അത്രകണ്ട് വിജയിക്കാത്ത കാലത്ത് മിനിമം ഗാരണ്ടി അവകാശപ്പെടാനാകുന്ന താരമേതെന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ദിലീപ് എന്നാണ്. കാര്യസ്ഥന്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, ഫിലിം സ്റ്റാര്‍സ് എന്നീ ചിത്രങ്ങളെല്ലാം ദിലീപിന്റെ മാര്‍ക്കറ്റ് വാല്യൂ വര്‍ധിപ്പിച്ചിരിക്കുന്നു.

ഒരു ആനയും അവറാച്ചന്‍ എന്ന യുവാവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന മൈ നെയിം ഈ അവറാച്ചന്‍ എന്ന സിനിമയായിരുന്നു നേരത്തെ ദിലീപ്-ജോസ് തോമസ് ടീം പ്ലാന്‍ ചെയ്തത്. എന്നാല്‍ കഥയുടെ പൂര്‍ണതയില്ലായ്മ മൂലം അത് ഉപേക്ഷിക്കുകയായിരുന്നു. ഇതിനുമുപ് ജോസ് തോമസ് ദിലീപ് സിബി ഉദയന്‍ ടീം ഒരുമിച്ചത് 'ഉദയപുരം സുല്‍ത്താന്‍' എന്ന സിനിമയ്ക്കു വേണ്ടിയാണ്. ആ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ജോണി ആന്റണി, ലാല്‍ ജോസ് എന്നിവര്‍ക്കും അടുത്ത വര്‍ഷം ദിലീപ് ഡേറ്റ് നല്‍കിയിട്ടുണ്ട്. 18 വര്‍ഷത്തെ സിനിമ ജീവിതത്തിനിടയില്‍ 100 ലധികം സിനിമകളിലാണ് ദിലീപ് വേഷം കെട്ടിയത്. അതില്‍ത്തന്നെ നിരവധി മെഗാഹിറ്റുകളും സൂപ്പര്‍ഹിറ്റുകളും ഹിറ്റുകളും. സല്ലാപത്തിലൂടെ ആദ്യമായി നായകനായ ശേഷം ഈ പുഴയും കടന്ന് മീനത്തില്‍ താലി കെട്ടി പഞ്ചാബി ഹൗസില്‍ എത്തിയപ്പോള്‍ തന്നെ ദിലീപ് മലയാളി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു നടനായി മാറി കഴിഞ്ഞിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ നിന്നും ഉദയപുരം സുല്‍ത്താനായി വന്ന ഈ ജോക്കറിനെ മഞ്ജു വാര്യരുടെ ഭര്‍ത്താവ് എന്ന നിലയില്‍ നിന്നും മലയാള സിനിമയിലെ മുന്‍ നിരയിലേക്ക് എത്തിച്ച സിനിമയായിരുന്നു തെങ്കാശിപ്പട്ടണം. ഈ സിനിമയുടെ വന്‍ വിജയം ദിലീപ് എന്ന നടന്റെ കരിയറില്‍ വന്‍ മുന്നേറ്റമാണു നടത്തിയത്.

ഇഷ്ടം , വര്‍ണക്കാഴ്ച്ചകള്‍, ഈ പറക്കും തളിക എന്നീ സിനിമകള്‍ ഒരു സാദാ നടന്‍ എന്നതില്‍ നിന്നും അയല്പക്കത്തെ പയ്യന്‍ എന്ന ഇമേജ് ദിലീപിനു നേടി കൊടുത്തു. കല്യാണ രാമന്‍, കുഞ്ഞിക്കൂനന്‍ പോലെയുള്ള പ്രേക്ഷകരെ ആര്‍ത്ത് ചിരിപ്പിച്ച ചിത്രങ്ങള്‍ മീശമാധവന്‍ എന്ന എക്കാലത്തെയും വലിയ ഹിറ്റ്. അതെ ദിലീപ് എന്ന ജനപ്രിയ നായകന്‍ സൂപ്പര്‍ താരമായി വളരുകയായിരുന്നു. സിഐഡി ൂസ, തിളക്കം പോലുള്ള സിനിമകള്‍ ദിലീപിന്റെ താരപദവി ഉറപ്പിക്കാന്‍ പോന്നവയായിരുന്നു. ജോഷി സംവിധാനം ചെയ്ത റണ്‍ വേ എന്ന ആക്ഷന്‍ കോമഡി സിനിമയുടെ വിജയത്തിലൂടെ ആക്ഷന്‍ രംഗങ്ങളിലും താന്‍ തിളങ്ങും എന്ന് ദിലീപ് കാണിച്ചു കൊടുത്തു. ചാന്തു പൊട്ടിലെ ദിലീപിന്റെ അഭിനയം വിമര്‍ശകരുടെ പോലും പ്രശംസ നേടിയെടുത്തതാണു. കരിയറില്‍ ഇങ്ങനെ തിളങ്ങി നില്ക്കുമ്പോളാണു ചില തിരിച്ചടികള്‍ ദിലീപിനു നേരിടേണ്ടി വന്നത്. സൂപ്പര്‍ താര പദവി കൈ വന്നതിനു ശേഷം ഒരു ആക്ഷന്‍ ഹീറോ പരിവേഷം നേടിയെടുക്കാന്‍ വേണ്ടി ദിലീപ് നടത്തിയ ഒരു ശ്രമമായിരുന്നു ദി ഡോണ്‍ എന്ന സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ത്രൂ ഔട്ട് ആക്ഷന്‍ സിനിമ ഒരു വന്‍പരാജയമായി മാറുകയാണുണ്ടായത്.

ദിലീപ് സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏത് തരത്തിലുള്ള ദിലീപ് സിനിമകളാണു തങ്ങള്‍ക്ക് വേണ്ടത് എന്നതിന്റെ വ്യക്തമായ സൂചനയാണു ഡോണിന്റെ പരാജയം നല്കിയത്. മോഹന്‍ലാല്‍ ബാക്കി വെച്ചു പോയ ലാളിത്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിവുള്ള നടന്‍ എന്നതാണു തന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്നത് ദിലീപ് പെട്ടെന്നു തന്നെ മനസ്സിലാക്കി. ഇതിനിടയില്‍ അമ്മയ്ക്ക് വേണ്ടി നിര്‍മ്മിച്ച ട്വന്റി ട്വന്റി എന്ന സിനിമ ബ്ലോക്ക് ബസ്റ്റര്‍ ആയത് ദിലീപിലെ നിര്‍മ്മാതാവിനു നേട്ടമായി. ട്വന്റി ട്വന്റിയുടെ വിജയം ഒഴിച്ചു നിര്‍ത്തിയാല്‍ 2008 2009 കാല ഘട്ടം ദിലീപിനെ സംബന്ധിച്ചു മോശം സമയമായിരുന്നു. ക്രേസി ഗോപാലന്‍, പാസഞ്ചര്‍ എന്നീ ഹിറ്റ് സിനിമകള്‍ ഉണ്ടായെങ്കിലും ലാല്‍ ജോസിന്റെ മുല്ലയും ഫാസിലിന്റെ മോസ് ി ക്യാറ്റുമെല്ലാം ബോക്‌സ് ഓഫീസ് ദുരന്തങ്ങളായത് ദിലീപിന്റെ താരപദവിക്ക് മങ്ങലേപ്പിച്ചു. കല്ക്കട്ട ന്യൂസ് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്നതും സ്വലേ ആദ്യ വാരം തന്നെ തിയറ്ററുകളില്‍ ഹോള്‍ഡ് ഓവര്‍ ആയതും ദിലീപ് എന്ന നടന്റെ സൂപ്പര്‍ സ്റ്റാര്‍ പദവിയുടെ അവസാനമാണെന്നു ചിലര്‍ വിധിയെഴുതി.

2010ല്‍ ഏറെ പ്രതീക്ഷയോടെ പുറത്തു വന്ന സിദിഖിന്റെ ബോഡി ഗാര്‍ഡ് തരക്കേടില്ലാത്ത അഭിപ്രായവും മോശമില്ലാത്ത കളക്ഷനും നേടിയെങ്കിലും മുന്‍ കാല സിദിഖ് ലാല്‍ സിനിമകളുടെ വിജയം ആവര്‍ത്തിക്കാതിരുന്നത് ദിലീപിനു ക്ഷീണമായി. ബോഡി ഗാര്‍ഡിനു ശേഷം വന്ന ആഗതനും ബോക്‌സ് ഓഫീസില്‍ നേട്ടമാവാതിരുന്നതോടെ ദിലീപ് യുഗം അവസാനിച്ചുവെന്ന് തന്നെ എല്ലാവരും കരുതി. എന്നാല്‍ പാപ്പി അപ്പച്ച എന്ന അപ്രതീക്ഷിത സൂപ്പര്‍ ഹിറ്റിലൂടെ ദിലീപ് വീണ്ടും തിരിച്ചു വന്നു.പാപി അപ്പച്ചക്ക് ശേഷം ഒരു നീണ്ടകാലയളവില്‍ ദിലീപ് സിനിമകള്‍ ഒന്നും പുറത്തിറങ്ങിയിരുന്നില്ല. ദിലീപ് നിര്‍മ്മിച്ച മലര്‍വാടി ആര്‍ട്‌സ് ക്ലുബ് ഇതിനിടയില്‍ റിലീസ് ആവുകയും സൂപ്പര്‍ ഹിറ്റ് ആവുകയും ചെയ്തു. തന്റെ 100 മത് ചിത്രം എന്ന പേരില്‍ പുറത്തിറങ്ങിയ കാര്യസ്ഥന്‍ ദിലീപിനു നിര്‍ണായകമായ ഒന്നായിരുന്നു. അതില്‍ ദിലീപ് പരിപൂര്‍ണ വിജയം കണ്ടു എന്നാണു കാര്യസ്ഥന്റെ കളക്ഷന്‍ റിക്കാര്‍ഡുകള്‍ തെളിയിക്കുന്നത്. തന്റെ വീഴ്ച്ചക്ക് വേണ്ടി കാത്തിരുന്നവര്‍ക്ക് ഒരു മെഗാഹിറ്റിലൂടെ ദിലീപ് മറുപടി കൊടുക്കുകയായിരുന്നു

Thursday, July 28, 2011

ഇംഗ്ലീഷില്‍ പാടിയെത്തുന്നു ലാലേട്ടന്‍

അനു ഗോപാല്‍ 


തെന്നിന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന നായകന്‍മാര്‍ തുലോം കുറവാണെന്ന് ഒരു യങ്‌സ്റ്റാറിന്റെ ഭാര്യ അഭിപ്രായപ്പെട്ടിട്ട് നാളുകള്‍ അധികമായില്ല. ആ താരഭാര്യയെ ഒന്ന് ഞെട്ടിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

പറയാനല്ല, ഇംഗ്ലീഷില്‍ പാടാനും തനിക്ക് കഴിയുമെന്ന് വ്യക്തമാക്കിയിരിക്കുന്നു താരം. പ്രണയം എന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാലിന്റെ ഇംഗ്ലീഷ് പാട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഭ്രമരം എന്ന ചിത്രത്തിലെ 'അണ്ണാറക്കണ്ണാ വാ...' എന്ന ഹിറ്റ് ഗാനം മോഹന്‍ലാലിനെക്കൊണ്ട് പാടിച്ച ബ്ലെസി തന്നെയാണ് അദ്ദേഹത്തിന് ഇംഗ്ലീഷ് പാട്ട് പാടാനുള്ള അവസരവും നല്‍കിയത് എന്നതാണ് കൌതുകം. ഐ ആം യുവര്‍ മാന്‍... എന്നാരംഭിക്കുന്ന ഇംഗ്ലീഷ് ഗാനമാണ് മോഹന്‍ലാല്‍ ആലപിച്ചത്. എം ജയചന്ദ്രന്‍ ഈണമിട്ട പാട്ടിന്റെ വരികള്‍ രചിച്ചത് ലിയോണ്‍ കൊഹെന്‍.

ബ്ലെസി മോഹന്‍ലാല്‍ ടീമിന്റെ തന്‍മാത്ര യിലും മോഹന്‍ലാല്‍ ഒരു ഗാനം പാടിയിരുന്നു. ഇതളൂര്‍ന്നുവീണ പനിനീര്‍ദളങ്ങള്‍ തിരികേ ചേരും പോലെ.. എന്ന ആ ഗാനവും ഹിറ്റായിരുന്നു. വിഷ്ണുലോകം എന്ന സിനിമയിലെ ആവാരാഹും, ഏയ് ഓട്ടോയിലെ സുധീ..മീനുക്കുട്ടീ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ കൈതപ്പൂവില്‍ കന്നിക്കുറുമ്പില്‍... ബാലേട്ടനിലെ കറുകറെ കറുത്തൊരു പെണ്ണാണ്.. ചിത്രത്തിലെ കാടുമീ നാടുമെല്ലാം..., സ്ഫടികത്തിലെ ഏഴിമല പൂഞ്ചോലാ... ഒരുനാള്‍ വരുമിലെ നാത്തൂനേ നാത്തൂനേ... തുടങ്ങിയവയാണ് മോഹന്‍ലാലിന്റെ ശബ്ദത്തില്‍ ഹിറ്റായ മറ്റ് പാട്ടുകള്‍.

Tuesday, July 26, 2011

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമ സ്വാദിഷ്ടമാവുന്നത്

03096_310015[1].jpg

രാത്രിനഗരങ്ങളെക്കുറിച്ചുള്ള ഏറ്റവും സുഖമുള്ള ഓര്മ്മ അരണ്ടവെട്ടത്തില്അവിടവിടെ പൂത്തുനില്ക്കുന്ന തട്ടുകടകളെക്കുറിച്ചുള്ളതാണ്.ചുട്ടപാടെ പാത്രത്തിലേക്ക് പകരുന്ന ആവിപറക്കുന്ന ദോശയ്ക്കായി അവിടെ അഞ്ചുപത്തുപേര്വട്ടമിട്ടുനില്ക്കുന്നുണ്ടാവും.തട്ടുകടകള്നല്കുന്ന സ്വാതന്ത്ര്യവും തട്ടുദോശയുടെ ആറാത്ത ചൂടുമാണ് എല്ലാനഗരത്തിന്റെയും രാത്രിമണം.നല്ല മുളകുചമ്മന്തിയും കൂട്ടി ഇതുപോലൊരു തട്ടുദോശ തിന്നുന്നൊരു സുഖമാണ് സാള്ട്ട് ആന്ഡ് പെപ്പര്എന്ന സിനിമയും സമ്മാനിക്കുന്നത്.ഒരു ദോശയുണ്ടാക്കിയ കഥ എന്ന വേറിട്ട പരസ്യവുമായി തിയറ്ററിലെത്തിയ സാള്ട്ട് ആന്ഡ് പെപ്പര്എന്ന സിനിമ സ്വാദിഷ്ടമാവുന്നത് നമ്മുടെ രുചിക്കൂട്ടുകള്കൂടി കൊതിപ്പിക്കും വിധം ചേര്ത്തുവെച്ചതുകൊണ്ടാണ്.ഭക്ഷണശീലങ്ങളെയും മനോഭാവങ്ങളെയും സമന്വയിപ്പിച്ചാണ് ഒരു റൊമാന്റിക് കോമഡി ചിത്രമെന്നു വിളിക്കാവുന്ന സാള്ട്ട് ആന്ഡ് പെപ്പര്ഒരുക്കിയിരിക്കുന്നത്.അരുചിയില്ലാതെ അത് അവസാനം വരെ കൊണ്ടുപോകാന്സംവിധായകന്ആഷിക് അബുവിനായി.
നമ്മള്ജീവിക്കുന്നത് ഭക്ഷണം കഴിക്കാനാണെന്ന് ക്ലാസ്മുറിയില്പ്രഖ്യാപിക്കുകയും അതു തെളിയിക്കാന്പോക്കറ്റില്നിന്ന് വാളന്പുളിയെടുത്ത് ആസ്വദിച്ചുകഴിക്കുകയും ചെയ്യുന്ന പയ്യനായ കാളിദാസനാണ് സിനിമയിലെ നായകനായി വളരുന്നത്.കാളിദാസന്പുളി തിന്നുമ്പോള്ക്ലാസിലെ സാറിനടക്കം വായില്കപ്പലോടിക്കാന്വെള്ളം പൊട്ടുന്നുണ്ട്.ജീവിക്കാന്വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നതെന്ന സാറിന്റെ വേദാന്തവും അതില്ഒഴുകിപ്പോവുന്നു.ഇതേ കാളിദാസന്വളര്ന്നുവലുതായശേഷവും ഭക്ഷണത്തിനുവേണ്ടിയാണ് ജീവിക്കുന്നത്.രുചികരമായ ഭക്ഷണം തേടിയുള്ള ആര്ക്കിയോളജിസ്റ്റ് കാളിദാസന്റെ യാത്രകളാണ് ചിത്രത്തെമുന്നോട്ടുകൊണ്ടുപോവുന്നത്. പെണ്ണുകാണാന്പോയ വീട്ടില്നിന്നു കിട്ടിയ ഉണ്ണിയപ്പത്തില്മയങ്ങി അവിടുത്തെ പാചകക്കാരനെ കൂടെക്കൂട്ടിയ ആളാണ് കാളിദാസന്‍. കാളിദാസന്ലാലിന്റെ കൈയില്ഭദ്രമായപ്പോള്പാചകക്കാരന്ബാബുവായി ബാബുരാജിന് സ്ഥിരം തല്ലുകൊള്ളി വേഷങ്ങളില്നിന്നു മോചനംകിട്ടുകയും ചെയ്തു.
കാളിദാസിന് മരുമകന്മനു നല്കിയ മൊബൈല്ഫോണിലേക്ക് വഴിതെറ്റിയെത്തുന്ന ഒരുകോളാണ് കഥയിലെ ഉപ്പും മുളകുമാവുന്നത്. തട്ടില്കുട്ടിയ ദോശ ഓര്ഡര്ചെയ്ത ഡബ്ബിങ്ങ് ആര്ട്ടിസ്റ്റ് മായയായിരുന്നു ഫോണിന്റെ മറുതലക്കല്‍.തുടക്കത്തില്ദേഷ്യം തോന്നിയെങ്കിലും ദോശയുടെ കാര്യമായതിനാല്കാളിദാസന്ക്ഷമിച്ചു.തുടര്ന്ന് ഇരുവര്ക്കുമിടയില്വളരുന്ന പ്രണയവും അതിന്റെ ചുവടുപിടിച്ചുള്ള സംഭവങ്ങളുമാണ് ചിത്രത്തെനയിക്കുന്നത്.ഇതിനു സമാന്തരമായി മനുവിനും മായയുടെ കൂട്ടുകാരി മീനാക്ഷിയ്ക്കുമിടയിലും പ്രണയം വളരുന്നുണ്ട്.നാലുപേര്ക്കിടയില്സംഭവിക്കുന്ന നര്മ്മരസപ്രധാനമായമുഹൂര്ത്തങ്ങള്പ്രേക്ഷകനുമുന്കൂട്ടി പ്രവചിക്കാവുന്ന രീതിയില്തന്നെയാണ് മുന്നോട്ടുപോവുന്നത്.പക്ഷേ രസച്ചരടുപൊട്ടാതെ അതുകൊണ്ടുപോവാന്കഴിഞ്ഞുവെന്നത് സംവിധായകന്റെ വിജയമായി.