Pages

Tuesday, June 19, 2012

റൺ ബേബി റൺ (RUN BABY RUN)



ജോഷിയുടെ പുതിയ ചിത്രമായ റൺ ബേബി റൺ കാണിച്ചു തരുന്നത് ടി വി ചാനലുകളുടെ മത്സരവും അവർ നേരിടുന്ന വെല്ലുവിളികളുമാണ്.

പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഗോള്‍ഡ് മെഡലോടെ കോഴ്‌സ് പൂര്‍ത്തിയാക്കിയ വേണുവിന് (മോഹൻലാൽ) സിനിമയല്ല, വാർത്തയുടെ ലോകമാണ് താത്‌പര്യം. ഏതെങ്കിലും ഒരു മാധ്യമസ്‌ഥാപനത്തിൽ ഒതുങ്ങിക്കൂടാൻ താത്‌പര്യമില്ലാത്ത വേണു ഫ്രീ ലാന്‍സ് ക്യാമറാമാനായി പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ വിഷ്വലുകൾ സ്വന്തമാക്കാൻ ചാനലുകൾ തമ്മിൽ മത്സരമാണ്. ഒരു പ്രമുഖ മലയാളം ന്യൂസ് ചാനലിലെ സീനിയർ റിപ്പോർട്ടർ ആണ് രേണുക (അമല പോൾ). സ്വന്തം പ്രഫഷനിൽ സമർഥ. രേണുകയും വേണുവും തമ്മിൽ സ്വരചേർച്ചയില്ല. എന്നാൽ ഒരു ദിവസം ഇവർക്ക് ഒരുമിച്ച് ഒരു വാർത്ത തേടി പോകേണ്ടി വന്നു. തുടർന്നുള്ള സംഭവങ്ങളാണ് റൺ ബേബി റൺ പറയുന്നത്.
സ്വന്തമായി ചാനൽ തുടങ്ങാനായി ന്യൂസ് ചാനൽ വിടുന്ന ഹൃഷികേശ് (ബിജു മേനോൻ) ആണ് ഈ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം. സിദ്ദിഖ്, സായ്‌കുമാർ, ഷമ്മി തിലകൻ, കൃഷ്‌ണകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ. സച്ചിയുടേതാണ് തിരക്കഥ. ഛായാഗ്രഹണം ആർ ഡി രാജശേഖർ.രതീഷ് വേഗയാണ് സംഗീതസംവിധായകൻ. ഗാലക്സി ഫിലിംസിന്റെ ബാനറിൽ മിലാൻ ജലീൽ ആണ് ചിത്രം നിർമിക്കുന്നത്.
CREDITS
Director : Joshy
Script : Sachi
Cast : Mohanlal, Amala Paul, Biju Menon, Siddique, Sai Kumar, Shammi Thilakan, Krishnakumar etc
Camera : R. D. Rajasekhar
Music: Ratheesh Vegha
Producer : Milan Jaleel
Banner : Galaxy Films

സ്പിരിറ്റ് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം


 
PRO
മദ്യപാനം ആരോഗ്യത്തിന് ഹാനികരം. കുടിക്കുന്ന ആളുടെ മാത്രമല്ല, അയാളുടെ കുടുംബത്തിന്‍റെ, സമൂഹത്തിന്‍റെ എല്ലാം ആരോഗ്യം നശിക്കും. സ്പിരിറ്റ് എന്ന സിനിമ നല്‍കുന്ന സന്ദേശമാണ്. രഘുനന്ദന്‍ എന്ന മനുഷ്യന്‍ മദ്യത്തില്‍ മുങ്ങിച്ചാകാതെ രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളാണ് സ്പിരിറ്റിന്‍റെ പ്രമേയം. 

മോഹന്‍ലാല്‍ - രഞ്ജിത് കൂട്ടുകെട്ടില്‍ പിറന്ന ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നറല്ല സ്പിരിറ്റ്. ഇതൊരു നരസിംഹമോ ആറാം തമ്പുരാനോ അല്ല. പക്ഷേ തിയേറ്ററിലെ ജനത്തിരക്ക് ഈ സിനിമകളെ ഓര്‍മ്മിപ്പിച്ചു. ഞാന്‍ നില്‍ക്കുന്നത് സ്പിരിറ്റ് കളിക്കുന്ന തിയേറ്ററില്‍ തന്നെയാണോ എന്ന് സംശയിച്ചു. അത്ര ബഹളം, ആവേശം.

സിനിമ തുടങ്ങുന്നത് സിദ്ദിക്കിന്‍റെ ശബ്ദത്തിലൂടെയാണ്. വളരെ ലളിതമായ ഓപ്പണിംഗ്. മോഹന്‍ലാലിന്‍റെ ഇന്‍‌ട്രൊഡക്ഷനൊക്കെ സാധാരണ രീതിയില്‍. ക്രിസ്ത്യന്‍ ബ്രദേഴ്സിലും ചൈനാ ടൌണിലുമൊക്കെ കണ്ടതുപോലെ പറന്നുവരുന്ന ലാല്‍ അല്ല. സാധാരണക്കാരന്‍, എന്നാല്‍ അസാധാരണമായ മാനസിക ഘടനയുള്ളവന്‍. രഘുനന്ദന്‍.

AAA ലോകത്തെ ആദ്യ ത്രീഡി രതി സിനിമ 14 ന്




07 Apr 2011

ചൈനീസ് ഭാഷയില്‍ പുറത്തിറങ്ങുന്ന ലോകത്തെ ആദ്യത്തെ ത്രീ ഡി രതി സിനിമയായ 'സെക്‌സ് ആന്റ് സെന്‍ എക്‌സ്ട്രീം എക്സ്റ്റസി' ലോകമെമ്പാടും റിലീസിനൊരുങ്ങുന്നു. ഏപ്രില്‍ 14 നാണ് ആദ്യഘട്ട റിലീസ്. ഹോങ്‌കോങ്, ദക്ഷിണ കൊറിയ, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവടങ്ങളിലാണ് ഏപ്രില്‍ 14 ന് റിലീസ് ചെയ്യുന്നത്. തൊട്ടടുത്ത ദിവസം അതായത് ഏപ്രില്‍ 15 ന് തായ്‌വാനിലും ഏപ്രില്‍ 28 ന് സിങ്കപ്പൂരിലും റഷ്യ, ഇറ്റലി, ഫ്രാന്‍സ്. പെറു എന്നിവിടങ്ങളില്‍ വരുന്ന ജൂണ്‍ 16 നും റിലീസ് ചെയ്യുന്ന സെക്‌സ് ആന്റ് സെന്‍ വാര്‍ത്താപ്രാധാന്യം കൊണ്ടുതന്നെ ഇതിനകം സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു. 

ചൈനയില്‍ ചിത്രം കര്‍ശന സെന്‍സര്‍ഷിപ്പോടെ മാത്രമേ പുറത്തുവരികയുള്ളൂവെന്ന് ഉറപ്പായതോടെ സിങ്കപ്പൂരിലും ഹോങ്‌കോങിലും സിനിമാ കാണാനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ചൈനീസ് യുവാക്കളുടെ എണ്ണം വന്‍തോതിലാണെന്നും വാര്‍ത്തയുണ്ട്. ചൈനയിലേതിനെ അപേക്ഷിച്ച് സെന്‍സര്‍ നിയമങ്ങള്‍ ഈ രാജ്യങ്ങളില്‍ ഉദാരമായതാണ് ഈ ബുക്കിങ് തിരക്കിന് കാരണം. 

അതേസമയം ചൈനയില്‍ ആറോളം ബുക്കിങ് സെന്ററുകള്‍ തുറന്നുകഴിഞ്ഞിട്ടുണ്ട്. സ്റ്റീഫന്‍ സിയു ആണ് 3.2 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സെക്‌സ് ആന്റ് സെന്‍ എന്ന 90 കളില്‍ സൂപ്പര്‍ ഹിറ്റായ ഒരു സെക്‌സ് അതിപ്രസര ചിത്രത്തിന്റെ റീമേക്കാണ് ഇപ്പോള്‍ ത്രീഡി സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതല്‍ മിഴിവോടെ പുറത്തിറങ്ങുന്നത്. 128 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. 

യൂണിവേഴ്‌സ് ഇന്റര്‍നാഷണലാണ് ചിത്രം ലോകമെമ്പാടും വിതരണം ചെയ്യുന്നത്. ക്രിസ്റ്റഫര്‍ സ്യൂന്‍ ആണ് സംവിധായകന്‍. ഒരു കിടപ്പറയുടെ തൊട്ടരികില്‍ ഇരിക്കുന്ന അനുഭൂതിയാണ് പ്രേക്ഷകര്‍ക്ക് ചിത്രം സമ്മാനിക്കുകയെന്നാണ് ക്രിസ്റ്റഫറിന്റെ പക്ഷം. അശ്ലീലത്തിന്റെ അതിപ്രസരമുള്ള, പതിനേഴാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടത് എന്ന് കരുതുന്ന ചൈനീസ് ക്ലാസിക് സാഹിത്യമായ 'ദ കാര്‍ണല്‍ പ്രേയര്‍ മാറ്റി'നെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. 

സവോരി ഹര, ഹയാമോ വോ എന്നിവരാണ് മുഖ്യവേഷത്തില്‍. ജപ്പാനിലെ സെക്‌സ് ബോംബായി അറിയപ്പെടുന്ന യുകിയോ സുവോയാണ് നായികാവേഷത്തില്‍ പ്രേക്ഷകരെ ഹരം കൊള്ളിക്കാന്‍ എത്തുന്നത്. നെഞ്ചിടിപ്പിക്കുന്ന ആ കാഴ്ച്ചകള്‍ക്കായി ചൈനീസ് ജനതയ്‌ക്കൊപ്പം കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള യുവാക്കള്‍. 


Monday, June 18, 2012

തടിയന്‍ വരുന്നു



പേരുകൊണ്ടും പ്രമേയംകൊണ്ടും ശ്രദ്ധിക്കപ്പെട്ട സോള്‍ട്ട് ആന്‍റ് പെപ്പര്‍, 22 എഫ്‌കെ എന്നിവയ്ക്കു ശേഷം കാഴ്ചയുടെ പുതിയ തംരഗമുണര്‍ത്താന്‍ ആഷിക് അബു വീണ്ടുമെത്തുന്നു. ടാ... തടിയാ... എന്നാണ് ചിത്രത്തിന്‍റെ പേര്. പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പുതിയ ചിത്രത്തെക്കുറിച്ച് ആഷിക് പറയുന്നതിങ്ങനെ: ‘‘എല്ലാവരും മെലിഞ്ഞി രിക്കണം എന്നു പറയുന്ന സമൂഹത്തിലോട്ടാണ് ‘തടിയനുമായി എന്‍റെ വരവ്. ഒരു വശത്തു ജങ്ക് ഫുഡ് അടിച്ചു കയറ്റാന്‍ പ്രോത്സാഹിപ്പിക്കുകയും മറുവശത്തു തടി കുറയ്ക്കാനുള്ള മരുന്നുകളുമായി നില്‍ക്കുകയും ചെയ്‌യുന്ന ഉപഭോഗ സംസ്കാര ത്തിനെതിരെയുള്ള ഒരു വെല്ലുവിളിയാണ് ഇൗ ചിത്രം.

ആഷികിന്‍റെ ഭാഗ്യ തിരക്കഥാകൃത്തുക്കളുടെ സംഗമംകൂടിയാണ് ടാ... തടിയാ. സോള്‍ട്ട് ആന്‍റ് പെപ്പര്‍ ഒരുക്കിയ ശ്യാം പുഷ്കര്‍- ദിലീഷ് നായരും 22എഫ്‌കെയുടെ തിരക്കഥാകൃത്തിലൊരാളായ അഭിലാഷ് കുമാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത്. തിരക്കഥ ജോലികള്‍ പുരോഗമിക്കുന്നു. ആഷികിന്‍റെ തന്നെ നിര്‍മ്മാണ കന്പനിയായ ഒാപ്പണ്‍ മൗത്ത് സിനിമാസിന്‍റെ കന്നി നിര്‍മാണ സംരംഭംമാണ് ടാ... തടിയാ. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.