Pages

Showing posts with label cimema 2011. Show all posts
Showing posts with label cimema 2011. Show all posts

Wednesday, July 20, 2011

മമ്മൂട്ടിയുടെ മകനു വധു ഉറുദുസുന്ദരി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ സല്‍മാന്‍ വിവാഹിതനാവുന്നു. മലയാളത്തിന്റെ പ്രിയതാരത്തിന്റെ മകന്റെ വിവാഹ നിശ്ചയം ഈ വരുന്ന 21 -ാം തീയതി മദ്രാസിലെ മമ്മൂട്ടിയുടെ അഡയാറിലുളള സല്‍മഹാത്തില്‍ നടക്കും. കേരളത്തിന് പുറത്തു നിന്നാണ് വധു. ഉറുദ്ദു പശ്ചാത്തലമുളള ഉന്നത മുസ്‌ലിം പാരമ്പര്യമുളള കുടുംബത്തില്‍ നിന്നുളള പെണ്‍കുട്ടിയാണ് സല്‍മാന്റെ വധു. സാധാരണ താരങ്ങളുടെ മക്കള്‍ പിന്‍തുടര്‍ച്ചപോലെ അഭിനയ രംഗത്തേക്ക് കടന്നുവരാറുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെ മകന്‍ ഇതിനൊരു അപവാദമാണ്. ഇടക്കാലത്ത് സല്‍മാന്‍ അഭിനയ രംഗത്ത് എത്തിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. തമിഴകത്തെ പ്രമുഖ സംവിധായകന്റെ ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ പതിവിന് വിരുദ്ധമായി ചലച്ചിത്ര നിര്‍മ്മാണ വിതരണ രംഗത്താണ് സല്‍മാന്‍ ശ്രദ്ധപതിപ്പിച്ചത്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുളള പ്‌ളേഹൗസിന്റെ നിയന്ത്രണം സല്‍മാന്റെ നേതൃത്വത്തിലായിരുന്നു. നേരത്തെ തന്നെ തെന്നിന്ത്യയില്‍ സോഫ്റ്റ്‌വെയര്‍ ബിസിനസ്‌സ് രംഗത്ത് നിലയുറപ്പിച്ചിട്ടുളള മമ്മൂട്ടിയുടെ ഇതര ബിസിനസ്‌സുകളും നിയന്ത്രിക്കുന്നത് സല്‍മാനാണ്. ബാല്യം മുതല്‍ സിനിമാ സാമ്രാജ്യം കണ്ടു വളര്‍ന്ന സല്‍മാന് സിനിമാരംഗത്തെ മിക്കവരെയും നന്നായി അറിയാം. മമ്മൂട്ടിയുടെ ചലച്ചിത്ര രംഗത്തെ വളര്‍ച്ചയുടെ ഭാഗമായി കൊച്ചിയില്‍ നിന്നും മദ്രാസിലേക്ക് താമസം മാറിയതൊടെ സല്‍മാന്റെ പഠനം മദ്രാസിലായിരുന്നു. സ്‌കൂള്‍ തലത്തിലെ വിദ്യാഭ്യാസം മദ്രാസില്‍ പൂര്‍ത്തിയാക്കിയതിനു ശേഷം അമേരിക്കയിലായിരുന്നു സല്‍മാന്‍ ബിസിനസ്‌സ് മാനേജ്‌മെന്റ് പഠനം നടത്തിയത്.

മമ്മൂട്ടിയുടെ മകള്‍ വിവാഹം കഴിച്ചിരിക്കുന്നതും കേരളത്തിന് പുറത്താണ്. ഇന്ത്യയിലെ പുരാതന പാരമ്പര്യമുളള മുസ്‌ലിം കുടുംബത്തില്‍ നിന്നാണ് സുറുമിക്ക് വരനെ കണ്ടെത്തിയത്. മകന്റെ വിവാഹം ഉറപ്പിച്ചെങ്കിലും മമ്മൂട്ടി തിരക്കോടു തിരക്കിലാണ്. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കു സൂപ്പതാരത്തിന്റെ പ്രയാണം തുടരുകയാണ്. പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദിന്റെ ചിത്രത്തിലും തൊട്ടുപിന്നാലെ ജോണി ആന്റണിയുടെ സിനിമയ്ക്കുമാണ് മമ്മൂട്ടി ദിനങ്ങല്‍ മാറ്റിവച്ചിരിക്കുന്നത്. ഇലക്ട്ര'യ്ക്ക് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകവേഷത്തില്‍. വിന്ധ്യനാണ് നിര്‍മ്മാണം. ശ്യാമപ്രസാദിന്റെ സിനിമ വിന്ധ്യന്‍ നിര്‍മ്മിക്കുന്നത് ഇത് മൂന്നാം തവണയാണ്. മമ്മൂട്ടിച്ചിത്രത്തിന് തിരക്കഥയെഴുതുന്നതും ശ്യാമപ്രസാദ് തന്നെയാണ്. ഏറെ പ്രത്യേകതകളുള്ള ഒരു കഥാപാത്രത്തെയാണ് ശ്യാം ഈ ചിത്രത്തില്‍ മെഗാസ്റ്റാറിനുവേണ്ടി തയ്യാറാക്കുന്നത്. ഒരു െ്രെകമിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ഈ സിനിമയുടേതെന്ന് സൂചനയുണ്ട്. നേരത്തെ ശ്യാമപ്രസാദിന്‍രെ ഒരേ കടല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി വേഷമിട്ടിരുന്നു. 2007ലാണ് 'ഒരേ കടല്‍' റിലീസ് ചെയ്തത്. സുനില്‍ ഗംഗോപാദ്ധ്യായയുടെ ഹീരക് ദീപ്തി എന്ന നോവലില്‍ നിന്നും ആശയം ഉള്‍ക്കൊണ്ടതായിരുന്നു ആ ചിത്രം. മമ്മൂട്ടി അവതരിപ്പിച്ച നാഥന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ്. മികച്ച പ്രാദേശിക ചിത്രത്തിനും സംഗീത സംവിധാനത്തിനുമുള്ള ദേശീയ പുരസ്‌കാരം ഒരേ കടല്‍ സ്വന്തമാക്കിയിരുന്നു. ഏഷ്യാനെറ്റ്, ഫൊക്കാന, വനിത, അമൃത, ദുബായ് 'അമ്മ' തുടങ്ങിയവയുടെ മികച്ച നടനുള്ള പുരസ്‌കാരം ഒരേ കടലിലൂടെ മമ്മൂട്ടി സ്വന്തമാക്കി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം മീരാ ജാസ്മിനും ഒരേ കടല്‍ നേടിക്കൊടുത്തു. എന്തായാലും മമ്മൂട്ടിയും ശ്യാമപ്രസാദും വീണ്ടും ഒന്നിക്കുന്നത് കലാമൂല്യമുള്ള സിനിമകളെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് ആഹ്ലാദം പകരുന്ന വാര്‍ത്തയാണ്. ശ്യാമപ്രസാദിന്റെ സിനിമയ്ക്കുശേഷം കോമഡി ചിത്രങ്ങളുടെ ഉസ്താദായ ജോണി ആന്റണിയുടെ ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഏറെ പ്രതീക്ഷകളോടെ വന്‍ ബജറ്റില്‍ ഒരുക്കിയ പട്ടണത്തില്‍ ഭൂതത്തിന്റെ പരാജയത്തിന് ശേഷമാണ് ജോണിയ്ക്ക് വീണ്ടും മമ്മൂട്ടി ഡേറ്റ് നല്‍കുന്നത്.

സിബി കെ തോമസ് ഉദയ് കൃഷ്ണ ടീമിന്റെ തിരക്കഥയും ഭൂതവും മമ്മൂട്ടിയുടെ കോമഡിയും ചേരുമ്പോള്‍ പട്ടണത്തില്‍ ഭൂതം മറ്റൊരു തുറുപ്പുഗുലാനായി മാറുമെന്നായിരുന്നു സംവിധായകന്റെ പ്രതീക്ഷ. എന്നാല്‍ ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീഴാനായിരുന്നു സിനിമയുടെ വിധി. പാളിപ്പോയ തിരക്കഥയും മമ്മൂട്ടി അവതരിപ്പിച്ച ഭൂതത്തിന്റെ സൗണ്ട് ട്രാക്കുമായിരുന്നു സിനിമയുടെ പ്രധാനപരാജയകാരണം. ഇതിനെല്ലാം പുറമെ കാലം തെറ്റിയ റിലീസും സിനിമയുടെ പരാജയത്തിന് ആക്കം കൂട്ടി. എന്തായാലും ജോണിയെ കൈവിടാന്‍ മമ്മൂട്ടി തയാറായില്ലെന്നാണ് പുതിയ നീക്കം തെളിയിക്കുന്നത്. അതേ സമയം മമ്മൂട്ടി പ്രൊജക്ടില്‍ ജോണിയുടെ പ്രിയസുഹൃത്തുക്കളായ സിബി കെ തോമസ് ഉദയ് കൃഷ്ണയുമില്ല. പകരം പുതിയ മുഖം എല്‍സമ്മ എന്നീ ഹിറ്റുകളുടെ തിരക്കഥയൊരുക്കിയ എം സിന്ധുരാജാണ് മമ്മൂട്ടി ചിത്രത്തിന് തൂലിക ചലിപ്പിയ്ക്കുന്നത്. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിയ്ക്കുന്ന ചിത്രം 2012ലെ വിഷുച്ചിത്രമായി തിയറ്ററുകളിലെത്തുമെന്നാണ് സൂചന.

Sunday, July 3, 2011

ജയറാം രണ്ടുംകല്‍പ്പിച്ച്

സ്വന്തം ലേഖകന്‍

ഒരിക്കല്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ തിയറ്ററുകളില്‍ നിരന്തരം പരാജയമേറ്റുവാങ്ങിയപ്പോള്‍ മലയാള സിനിമയെ പിടിച്ചുനിര്‍ത്തിയത് ജനപ്രിയ നായകനെന്ന വിശേഷമുള്ള ജയറാമിന്റെ സിനിമകളായിരുന്നു. മുടക്കുമുതല്‍ തിരിച്ചുപിടിക്കും ജയറാമിന്റെ സിനിമകളെന്നത് പ്രൊഡ്യൂസര്‍മാരെ ഈ താരത്തെ വച്ച് പടം പിടിക്കാന്‍ ഏറെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാലം വേഗം മാറി.

ജയറാം സിനിമകളില്ലാതെ വനവാസത്തിലായപ്പോള്‍ ലാലും മമ്മൂട്ടിയും ദിലീപും പൃഥ്വിരാജും ജയസൂര്യയുമൊക്കെ മലയാളത്തില്‍ ഹിറ്റുകള്‍ സൃഷ്ടിച്ച് ചലനം സൃഷ്ടിച്ചുതുടങ്ങി. ഈയിടെയാണ് ജയറാം രണ്ടാം വരവ് നടത്തിയത്. ഈ തിരിച്ചുവരവ് പൂര്‍ണ വിജയവുമായിരുന്നു. അതിനാല്‍ തന്നെ ഈ മേല്‍പ്പറഞ്ഞ സൂപ്പര്‍ താരങ്ങളോട് ഏറ്റുമുട്ടി വിജയം കൈവരിക്കാന്‍ തന്നെയാണ് ഇപ്പോള്‍ ജയറാമിന്റെ നീക്കം.

ആ ഏറ്റുമുട്ടല്‍ ഓണത്തിനാകുമുണ്ടാകുകയെന്നും സൂചന. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് എന്നിവര്‍ക്ക് ഓണച്ചിത്രങ്ങളുണ്ടാകുമെന്ന് നേരത്തെ ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇപ്പോഴിതാ ജയറാമും ഓണമത്സരത്തിനിറങ്ങുന്നുവെന്ന വാര്‍ത്ത വന്നിരിക്കുന്നു. ഉലകംചുറ്റും വാലിബന്‍ എന്ന ചിത്രം ജയറാമിന്റേതായി ഓണത്തിനെത്തിക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ചിത്രത്തിന്റെ ഓണം റിലീസിനായി ജയറാമും നിര്‍മ്മാതാവ് മിലനും തീയേറ്റര്‍ ഉടമകളെ സമീപിച്ചിട്ടുണ്ട്. ഉലകംചുറ്റും വാലിബന്‍ ഓണത്തിനെത്തുമോ എന്ന് ഉറപ്പുപറയാറായിട്ടില്ലെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്.

പക്ഷേ സൂപ്പര്‍താരച്ചിത്രങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ തന്നെയാണ് ജയറാമിന്റെ തീരുമാനം. നര്‍മ്മമുഹൂര്‍ത്തങ്ങള്‍ ഏറെയുള്ള ചിത്രമായതിനാല്‍ ഓണക്കാലത്ത് കുടുംബപ്രേക്ഷകര്‍ തീയേറ്ററിലെത്തുമെന്ന പ്രതീക്ഷയിലാണ് ജയറാമും സിനിമയുടെ അണിയറപ്രവര്‍ത്തകരും. അതുകൊണ്ടാണ് ഓണക്കാലത്ത് തന്നെ ചിത്രം തീയേറ്ററിലെത്തിക്കാനുള്ള ശ്രമം നടത്തുന്നത്. വന്ദന, മിത്ര കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കഥ ഗോപു ബാബു രാജ്ബാബു സംവിധാനം ചെയ്യുന്ന 'ഉലകംചുറ്റും വാലിബന്റെ തിരക്കഥ, സംഭാഷണം കൃഷ്ണ പൂജപ്പുര എഴുതുന്നു.

ബിജു മേനോന്‍, ജനാര്‍ദനന്‍, സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍, ബിജു കുട്ടന്‍, സുരേഷ്‌കൃഷ്ണ, സാദിഖ്, മാമുക്കോയ, ശോഭാ മോഹന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം ആനന്ദക്കുട്ടന്‍. ഗാനരചന കൈതപ്രം, വയലാര്‍ ശരത്ചന്ദ്രവര്‍മ, ചന്ദ്രശേഖര്‍ എങ്ങണ്ടിയൂര്‍. സംഗീതം മോഹന്‍ സിത്താര.

Wednesday, June 29, 2011

സില്‍സില തോറ്റു.... തൊപ്പിയിട്ടു.... പുതിയ താരം പണ്ഡിറ്റ് സന്തോഷ്

സ്വന്തം ലേഖകന്‍

കൊച്ചി: ജീവിതം ഒരു സില്‍സില എന്നു പാടി അഭിനയിച്ച് മലയാളിയെ കരയിപ്പിച്ച ഹരിശങ്കറിനേയും തോല്‍പ്പിച്ച് മറ്റൊരു മലയാളി. സന്തോഷ് പണ്ഡിറ്റ് എന്നാണ് ഈ സംഗീത പണ്ഡിറ്റിന്റെ പേര്. ഗാനരചന, സംഗീതം, ഗാനാലാപനം തുടങ്ങി മുഖ്യവേഷം വരെ കൈകാര്യം ചെയ്യാന്‍ തൊലിക്കട്ടിയുള്ള ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ യു ട്യൂബിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ ഉറക്കംകെടുത്തുകയാണ്. Actor, Director, Composer, Lyricist, Producer, Costumer, Record Producer, Editor, Re-Recording Mixer, Production Cotnroller, Special Effecst എല്ലാം അദ്ദേഹം തന്നെ നിര്‍വഹിച്ചിരിക്കുന്നുവെന്ന് അഭിമാനത്തോടെ പറയുന്നുണ്ട് തന്റെ ആല്‍ബത്തില്‍. കൃഷ്ണനും രാധയും എന്ന സിനിമയാണ് ടിയാന്റെ മുഖ്യകാര്‍മികത്വത്തില്‍ പുറത്തുവരുന്നത്.

എട്ടു ഗാനങ്ങളുള്ള പ്രസ്തുത സിനിമയിലെ രണ്ടു ഗാനങ്ങള്‍ യൂടുബില്‍ ഇതിനകം സ്ഥാനം പിടിച്ചുകഴിഞ്ഞു. രാത്രി ശുഭരാത്രി, അംഗനവാടിയിലെ ടീച്ചറെ എന്നീ ഗാനങ്ങളില്‍ രാത്രി ശുഭരാത്രി എന്ന ഗാനമാണ് സൂപ്പര്‍ ഹിറ്റായിരിക്കുന്നത്. ഗാനം പാടിയത് ആരാണെന്ന് പ്രത്യേകം ചോദിക്കേണ്ടതില്ലല്ലോ?. ഇതിനുപുറമേ രണ്ടുപാട്ടുകൂടി സന്തോഷ് പണ്ഡിറ്റ് പാടിയിട്ടുണ്ട്. അതു വൈകാതെ പുറത്തിറങ്ങുമെന്നതിനാല്‍ ആരാധകര്‍ നിരാശപ്പെടേണ്ട. ബാക്കി പാട്ടുകള്‍ എം.ജി ശ്രീകുമാറും ചിത്രയും വിധു പ്രതാപും പടിയിട്ടുണ്ടെന്നു ടിയാന്‍ അവകാശപ്പെടുന്നുമുണ്ട്. സിനിമ ഒരു Pychological approach ആണെന്നാണ് പണ്ഡിറ്റിന്റെ നിലപാട്. 105 പുതുമുഖങ്ങളെ യാണ് സിനിമയില്‍ പരിചയപ്പെടുത്തുന്നത്.

വെറും ഒരു സിനിമാസംവിധായകന്‍ മാത്രമായാല്‍ പണ്ഡിറ്റ് ബിരുദം ലഭിക്കില്ലല്ലോ?. അദ്ദേഹം Graduation in English, Diploma in German ആണ്. Master Degree in Hindi, Diploma in Hindi-English Translation, Stenography, Typewriting (higher) in English and Hindi, DTP, LLB, Post Graduate Diploma in Multimedia (Film editing, graphics), Graduation in Civil Engineering , Diploma in Astrology, sPychology എന്നിവയാണ് മറ്റുബിരുദങ്ങള്‍. രാത്രി ശുഭരാത്രി എന്ന ഗാന രംഗത്ത് ഒരു കൗമാരസുന്ദരിയുമൊത്താണ് സന്തോഷിന്റെ കടുംകൈകള്‍. സഭ്യതയുടെ അതിര്‍വരമ്പുകള്‍ കടക്കുന്ന ചില കൈകടത്തലുകള്‍ ഗാന രംഗത്ത് ഉണ്ടെന്നു വിമര്‍ശകര്‍ പറയന്നു.

വിമര്‍ശകര്‍ രണ്ടു തരമുണ്ടെന്നും, തന്നെപോലെ കഴിവുള്ള ബഹുമുഖ പ്രതിഭകള്‍ വളര്‍ന്നുവരുന്നത് സഹിക്കാത്തവര്‍ ആണ് അതിനു പിന്നിലെന്നും, ഉറുമിയില്‍ കാണികുന്നത് സഭ്യതക്ക് നിരക്കുന്നതാണോ?, നടി ഐശ്വര്യ റായ് (പല നടിമാരും) കാണികുന്നത് എന്താണ് ? എന്നുമൊക്കെയാണ് ഇതിന് അദ്ദേഹത്തിന്റെ മറുപടി. രാത്രി ശുഭരാത്രി എന്ന ഗാന രംഗത്ത് എന്തെങ്കിലും കുഴപ്പമുണ്ടെകില്‍ അത് മനപ്പുര്‍വ്വം അല്ലെന്നും താന്‍ അല്‍പ്പം നീളം കൂടിയ 'കുട്ടിയും' നായിക അല്‍പ്പം നീളം കുറഞ്ഞ കുട്ടിയും ആയതിനാല്‍ തൊട്ടും പിടിച്ചും അഭിനയിക്കുന്ന സമയത്ത് അറിയാതെ പിടിച്ചതാണ് എന്നും അദ്ദേഹം വിശദീകരിക്കുന്നു. (മൊയലാളീ ............ചങ്ക ചക ചാകാ...) മാത്രമല്ല ഈ പാട്ടുകള്‍ തന്നെ തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും ഒക്കെ നമ്മുക്ക് ആസ്വദിക്കാനും അവസരം ഒരുക്കുന്നുണ്ട് . നിങ്ങള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് തിയേറ്റര്‍ വേര്‍ഷന്‍ അല്ലെന്നും അതില്‍ ഇനിയും ഒരുദിവസത്തെ വര്‍ക്ക് (..?) വരാനുണ്ട് എന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

സിനിമയെ കുറിച്ച് പറയുമ്പോഴും അദ്ദേഹത്തിന് ആയിരം നാവാണ്, ഭാമയെയോ ഭാവനയെയോ ആയിരുന്നു നായികമാരായി കണ്ടിരുന്നത്. പക്ഷെ അവര്‍ക്ക് ഡേറ്റ് ഇല്ലാത്തതിനാല്‍ പറ്റിയില്ല. അവര്‍ താന്‍തയ്യാറാക്കിയ തിരക്കഥ വായിച്ചു കരഞ്ഞു പോലും. ഇവിടംകൊണ്ടൊന്നും സന്തോഷിന്റെ സിനിമാപദ്ധതികള്‍ അവസാനിക്കുന്നില്ല. കാളിദാസന്‍ കഥ എഴുതുകയാണ് എന്ന പേരില്‍ രണ്ടാമത്തെ സിനിമയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു പാട്ടുകളിലായി രണ്ടു കൗമാരക്കാരികളെയും നായികയായി മറ്റൊരു കൗമാരകാരിയെയും നമ്മള്‍ കണ്ടു കഴിഞ്ഞു. എട്ടു പാട്ടുകളുള്ളതുകൊണ്ട് ഇനിയും പ്രതീക്ഷിക്കാം.

നായകനും സംവിധായകാനും മറ്റു സര്‍വത്ര കാര്യങ്ങളും അദ്ദേഹം ഒറ്റയ്ക്ക് ചെയ്യുന്നു. പാട്ടുകള്‍ സൂപ്പര്‍ ഹിറ്റുകളായ നിലക്ക് ഈ കൗമാര കാരികളുടെ ഭാവി ഏതാണ്ട് ഉറപ്പായി. അഭിനേതാക്കളില്‍ ചിലര്‍ ഈ പബ്ലിസിറ്റിയെ പറ്റി ഓര്‍മിപ്പിക്കുകയും നമുക്കിത് വേണോ എന്നു ചോദിക്കുകയും ചെയ്തപ്പോള്‍, 'നാം നമ്മുടെ കര്‍മ്മം ചെയ്യുക' എന്നാണ് അവര്‍ക്ക് മറുപടി കൊടുത്തതെന്നും സംവിധായകന്‍ വെളിപ്പെടുത്തുന്നുണ്ട്.


Tuesday, June 28, 2011

രതിചേച്ചി കീഴടക്കി, ഇനി വരുന്നത് രാജിച്ചേച്ചി; സീമയ്ക്ക് പകരം പ്രിയാമണി

സ്വന്തം ലേഖകന്‍

കൊച്ചി: രതിനിര്‍വേദത്തിലൂടെ മലയാളികളുടെ കീഴടക്കിയ രതിചേച്ചിക്കു പിന്നാലെ മഴനൃത്തവുമായി മാദകസുന്ദരിയായ രാജിയും എത്തുന്നു. എഴുപതുകളുടെ അവസാനം മലയാള യുവത്വത്തെ അസ്വസ്ഥമാക്കിയ അവളുടെ രാവുകള്‍ ഐ. വി. ശശി വീണ്ടും അണിയിച്ചൊരുക്കുകയാണ്. ലിബര്‍ട്ടി ബഷീറാണ് നിര്‍മാതാവ്. ചിത്രത്തില്‍ സീമ ചെയ്ത വേഷത്തിലേക്ക് പ്രിയാമണിയെ ആണ് പരിഗണിക്കുന്നത്. അവളുടെ രാവുകള്‍ അസ്വസ്ഥമാക്കിയത് ഒരു കാലഘട്ടത്തിന്റെ തന്നെ രാപകലുകളെയായിരുന്നു. 1978ല്‍ പുറത്തുവന്ന ചിത്രം അക്കാലത്തെ സദാചാരചര്‍ച്ചകള്‍ക്ക് കുറച്ചൊന്നുമല്ല ചൂടുപകര്‍ന്നത്. മലയാളത്തില്‍ എ സര്‍ട്ടിഫിക്കറ്റ് നേടിയ ആദ്യകാലചിത്രങ്ങളിലൊന്നുകൂടിയായിരുന്നു അവളുടെ രാവുകള്‍.ചിത്രം പങ്കുവെച്ച പ്രമേയത്തിന് സമകാലികകേരളത്തില്‍ ഏറെ പ്രസക്തിയുള്ളതുകൊണ്ടാണ് പുനര്‍നിര്‍മിക്കുന്നതെന്ന് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

സീമ അവതരിപ്പിച്ച വേഷം ചെയ്യാന്‍ പ്രമുഖ നടിമാര്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രിയാമണിയിലാണ് പ്രതീക്ഷ. പ്രിയയ്ക്ക്, ചിത്രം കാണാന്‍ അവസരമൊരുക്കിക്കഴിഞ്ഞു. അനുഷ്‌കയാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു നടി. സംവിധായകന്‍ ഐ വി ശശിയും തിരക്കഥാകൃത്ത് ആലപ്പി ഷെരീഫും പ്രാഥമികചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. അവളുടെ രാവുകളുടെ അവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളൊന്നും ഇല്ലെന്നും നേരത്തെ പ്രഖ്യാപിക്കപ്പെട്ടത് ചിത്രത്തിന്റെ രണ്ടാംഭാഗമാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. നവംബറില്‍ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ഐ വി ശശി.ലിബര്‍ട്ടി ബഷീര്‍ കൂട്ടുകെട്ടിന്റെ മടങ്ങിവരവ് കൂടിയാകും അവളുടെ രാവുകളുടെ പുനര്‍നിര്‍മാണം. ആദ്യഭാഗത്തിനു തിരക്കഥ ഒരുക്കിയ ഷെരീഫു തന്നെയാണ് രണ്ടാം ഭാഗത്തിനും തിരക്കഥ തയാറാക്കുന്നത്. സിനിമയില്‍ സോമന്റെ വേഷം വിജയരാഘവനും കുതിരവട്ടം പപ്പു അവതരിപ്പിച്ച കഥാപാത്രത്തെ മാമുക്കോയയും അവതരിപ്പിക്കും.

ചിത്രത്തില്‍ പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചു പറ്റിയ സീമ അവതരിപ്പിച്ച രാജിയെന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പുതുമുഖത്തെയാണ് തേടുന്നത്. ആംഗ്ലോ ഇന്ത്യന്‍ ഛായയുള്ള പെണ്‍കുട്ടിയെയാണ് ഈ വേഷത്തിലേക്ക് ഉദ്ദേശിക്കുന്നത്. നേരത്തെ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശ്വേതാമേനോനുമായി ധാരണയിലെത്തിയിരുന്നെങ്കിലും കരാറിലൊപ്പിടാതെയും കാര്യങ്ങള്‍ പറഞ്ഞുറപ്പിക്കാതെയും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ താന്‍ സീമയുടെ വേഷം ചെയ്യുമെന്നു വെളിപ്പെടുത്തിയത് ശ്വേതയെ ചൊടിപ്പിച്ചു. അതോടെ താന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് ശ്വേത പത്രപ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു. കാമവും ക്രോധവും പ്രണയവും പരിഭവവും വേര്‍പാടുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന അവളുടെ രാവുകള്‍ക്ക് രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ വാര്‍ധക്യത്തിലേക്കു പദമൂന്നുന്നവരുടെ മനസില്‍ ഒരു ചെറിയ തിളക്കമെങ്കിലും കണ്ടേക്കാം. അത്രയ്ക്ക് മനസില്‍ പതിഞ്ഞ ഒരു ചലച്ചിത്രമായിരുന്നു അക്കാലത്ത് അവളുടെ രാവുകള്‍.

രാജിയെന്ന കേന്ദ്രകഥാപാത്രത്തിന്റെ ജീവിതത്തില്‍ വന്നു ഭവിക്കുന്ന ദുരിതങ്ങളും അവള്‍ സ്ഞ്ചരിച്ച വഴിയും സമൂഹം അവള്‍ക്കായി കരുതി വച്ചിരുന്നതും എല്ലാം ആണ് അവളുടെ രാവുകളെ മുന്നോട്ട് നയിച്ചതെങ്കില്‍ എല്ലാ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും പൊരുതി തോല്‍പ്പിച്ച് കൊച്ചിയെന്ന വന്‍നഗരത്തിലേക്ക് എത്തുന്ന രാജിയെയാണ് രണ്ടാം ഭാഗത്തില്‍ കാണാന്‍ കഴിയുക. മധ്യവയസിനോട് അടുക്കുന്ന രാജി ഇന്ന് കൊച്ചിയുടെ റാണിയാണ്. സ്വാധീനവും ശക്തിയും അവള്‍ക്ക് യഥേഷ്ടം ഉണ്ട്. വിചാരിക്കുന്ന കാര്യങ്ങള്‍ അക്ഷരം പ്രതി നടപ്പിലാക്കാന്‍ കരുത്തുള്ളവളാണ് അവള്‍. മൂന്നു കാലഘട്ടങ്ങളിലൂടെയാണ് ഈ കഥാപാത്രം സിനിമയില്‍ കടന്നു പോകുന്നത്. നായികയാക്കാന്‍ യോജിച്ച നടിയെ കിട്ടിയാല്‍ ഉടന്‍ തന്നെ അവളുടെ രാവുകള്‍ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിക്കും.

കേരളം കീഴടക്കി മുന്നേറുന്ന രതിച്ചേച്ചി തന്നെയാണ് രാജിയുടെ പെട്ടന്നുള്ള തിരിച്ചുവരവിന് പ്രചോദനം. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ കളക്ഷന്‍ റിക്കാര്‍ഡുകള്‍ തകര്‍ത്തു മുന്നേറുകയാണ് രതിചേച്ചി. രതിനിര്‍വേദം' കളിക്കുന്ന തിയേറ്ററുകളില്‍ ജനസമുദ്രതന്നെയാണിപ്പോള്‍. കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണുന്നു. യുവാക്കള്‍ ചിത്രത്തെ ഏറ്റെടുത്തുകഴിഞ്ഞു. റിലീസിനുമുമ്പേ ഹിറ്റായി മാറിയ രതിനിര്‍വേദം മലയാള സിനിമാചരിത്രത്തില്‍ പുതിയ വിജയകഥ എഴുതുകയാണ്. 1.55 കോടി രൂപയാണ് രതിനിര്‍വേദത്തിന്റെ ആകെ ചെലവ്. സാറ്റലൈറ്റ് റൈറ്റായി തന്നെ ഒന്നരക്കോടി രൂപ ലഭിച്ചു. ഓവര്‍സീസ്, ഡി വി ഡി, സി ഡി അവകാശങ്ങളെല്ലാം ചേര്‍ത്ത് 50 ലക്ഷം രൂപ കിട്ടി. ആദ്യ വാരം തിയേറ്റര്‍ കളക്ഷനില്‍ നിന്ന് വിതരണക്കാരുടെ ഷെയറായി ലഭിച്ചത് 1.15 കോടി രൂപയാണ്. ഇതോടെ ആദ്യവാരം തന്നെ മെഗാഹിറ്റായി മാറി 'രതിനിര്‍വേദം'. ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്തേക്ക് ആദ്യവാരം തന്നെ കുതിച്ചെത്താനും രതിനിര്‍വേദത്തിന് കഴിഞ്ഞു.

വൈശാഖ് സംവിധാനം ചെയ്ത 'സീനിയേഴ്‌സ്' ആണ് ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത്. ബിജുമേനോന്‍ മനോജ് കെ ജയന്‍ ടീമിന്റെ തകര്‍പ്പന്‍ കോമഡിയാണ് ചിത്രത്തെ വന്‍ ഹിറ്റാക്കി മാറ്റിയത്. എല്ലാ കേന്ദ്രങ്ങളിലും ഇപ്പോഴും മിക്ക ഷോയും ഹൌസ്ഫുള്ളാണ്. അതേസമയം പുതിയ റിലീസുകളായ ഉപ്പുകണ്ടം ബ്രദേഴ്‌സ്, വാടാമല്ലി, ശങ്കരനും മോഹനനും, ദി ട്രെയിന്‍ എന്നിവ കനത്ത പരാജയം രുചിക്കുകയാണ്. അതേസമയം സിനിമയുടെ വിജയത്തിനു തൊട്ടുപിന്നാലെ ദാമ്പത്യജീവിതത്തിലേക്കു കടന്ന രതിനിര്‍വേദത്തിലെ നായക ശ്വേതാമേനോന്‍ ദിവസങ്ങള്‍ മാത്രം നീണ്ട ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കുശേഷം വീണ്ടും സിനിമാസെറ്റുകളിലേക്കു പറക്കുകയാണ്. വിവാഹം കഴിഞ്ഞെന്നുവച്ച് സിനിമയില്‍നിന്നു മാറിനില്‍ക്കാനൊന്നും ഉദ്ദേശിക്കുന്നില്ലെന്ന് ശ്വേത വ്യക്തമാക്കിയിരുന്നു. ദുബായിലാണ് ഇപ്പോള്‍ ശ്വേത. അതു കഴിഞ്ഞാല്‍ തിരികെ വന്ന് സിനിമയില്‍ ജോയിന്‍ ചെയ്യും. രണ്ടു ദിവസം ബന്ധുക്കളുടെ വീടുകളില്‍ ഒരു ഓട്ടപ്രദക്ഷിണം. അതു കഴിഞ്ഞാലുടനെ ബോംബെയിലേക്ക് തിരിക്കും. ഇതിനിടയില്‍ രതിനിര്‍വ്വേദത്തിന്റെ പ്രൊമോഷന്‍ പ്രോഗ്രാമുകളുണ്ട്. ബോംബെയ്ക്കു പോകുന്നതിനിടെ അതും പൂര്‍ത്തിയാക്കണം, ശ്വേത പറഞ്ഞു.

വളാഞ്ചേരി വടക്കുംപുറത്ത് നെയ്ത്തലക്കാവ് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിലായിരുന്നു ശ്വേതയുടെ താലിക്കെട്ട്. വിവാഹസമയത്ത് താനേറെ നെര്‍വ്വസായിരുന്നുവെന്ന് ശ്വേത പറഞ്ഞു. ചാനലുകളുടെ കാമറകള്‍ക്കുമുന്നില്‍ തിക്കും തിരക്കിനുമിടയിലായിരുന്നു വിവാഹം. അച്ഛന്റെ നിര്‍ബന്ധപ്രകാരമാണ് വളാഞ്ചേരി തറവാട്ടില്‍വച്ച് വിവാഹം നടത്തിയത്. വിവാഹത്തിന് അമ്പത് പേര്‍ക്കേ ക്ഷണം ണ്ടായിരുന്നുള്ളൂവെങ്കിലും വിവാഹസ്ഥലത്ത് ഏതാണ്ട് ആയിരത്തോളം ആളുകളെത്തി. എത്തിയവരില്‍ അധികവും ശ്വേതയുടെ ആരാധകരാണ്. ചാനലുകളുടെ കാമറകളെക്കാള്‍ അധികവും ആരാധകരുടെ മൊബൈല്‍ കാമറകളായിരുന്നു. പോലീസ് ഉണ്ടായിട്ടുപോലും തിക്കിലും തിരക്കിലും പെട്ട് ശ്വേതയും ശ്രീവത്സനും വിവാഹം ശേഷം പുറത്തുകടക്കാന്‍ പണിപ്പെട്ടു. ഇപ്പോള്‍ ചിത്രീകരണം തുടര്‍ന്നുകൊണ്ടിരിക്കുന്ന അവന്‍ മേഘരൂപനിലും ഒരു തെലുങ്ക് സിനിമയിലും അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ശ്വേത.

മുംബയില്‍ എ.ഡി. വൈസ് എന്ന ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡന്റാണ് ശ്രീവത്സന്‍ മേനോന്‍. തൃശൂരിലാണ് ശ്വേതയുടെ മാതാപിതാക്കള്‍ താമസിക്കുന്നത്. മുംബയിലും തൃശൂരുമായി കഴിയാനാണ് ശ്വേതയുടെ തീരുമാനം. മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ മകന്റെ മകനാണ് ശ്രീവത്സന്‍

Wednesday, June 22, 2011

ഇതൊരു പ്രണയകഥയല്ല, ഒരു കൊലപാതക കഥ


PRO
രാം ഗോപാല്‍ വര്‍മ വീണ്ടും ഒരു യഥാര്‍ത്ഥ സംഭവം സ്ക്രീനിലേക്ക് പകര്‍ത്തുകയാണ്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച നീരജ് ഗ്രോവര്‍ വധക്കേസാണ് ഇത്തവണ രാമു സിനിമയാക്കുന്നത്. ‘നോട്ട് എ ലവ് സ്റ്റോറി’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ ഉടന്‍ റിലീസ് ചെയ്യും.

ആമിര്‍ഖാന്‍ നിര്‍മ്മിക്കുന്ന ഡല്‍‌ഹി ബെല്ലി എന്ന സിനിമയ്ക്കൊപ്പം ട്രെയിലര്‍ തിയേറ്ററില്‍ റിലീസ് ചെയ്യാനാണ് പദ്ധതി. കന്നഡ നടി മരിയ സുസൈരാജ് തന്‍റെ പൂര്‍വകാമുകനായ നീരജ് ഗ്രോവറിനെ നിലവിലുള്ള കാമുകന്‍റെ സഹായത്തോടെ വധിച്ച സംഭവമാണ് ‘നോട്ട് എ ലവ് സ്റ്റോറി’ക്ക് ആധാരം.

നീരജ് ഗ്രോവറിനെ വധിക്കുകയും മൃതദേഹം കഷണങ്ങളായി നുറുക്കി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുകയും ചെയ്ത സംഭവം രാജ്യത്തെ പിടിച്ചുകുലുക്കിയിരുന്നു. നീരജ് ഗ്രോവറിനെ സ്ക്രീനില്‍ അവതരിപ്പിക്കുന്നത് അജയ് ഗേഹ്‌ല്‍ ആണ്. മഹി ഗില്‍, ദീപക് ദോബ്രിയാല്‍ എന്നിവരാണ് നായികാനായകന്‍‌മാര്‍.

നീരജ് ഗ്രോവറിന്‍റെ കൊലപാതകം നടന്ന അപ്പാര്‍ട്ടുമെന്‍റില്‍ തന്നെയാണ് ‘നോട്ട് എ ലവ് സ്റ്റോറി’ രാം ഗോപാല്‍ വര്‍മ ചിത്രീകരിച്ചത് എന്നതാണ് പ്രധാന സവിശേഷത. ഓഗസ്റ്റ് 19നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

രാം ഗോപാല്‍ വര്‍മ പറയുന്നത് ഈ സിനിമയ്ക്ക് നീരജ് ഗ്രോവര്‍ വധക്കേസുമായി യാതൊരു ബന്ധവുമില്ല എന്നാണ്. ഇതൊരു സാങ്കല്‍പ്പിക കഥയാണെന്നും രാമു പറയുന്നു.

Sunday, June 19, 2011

അതു ദിലീപല്ല, വെറുമൊരു ഗോവാലക്രഷ്ണന്‍....

സ്വന്തം ലേഖകന്‍

കൊച്ചി: സൂപ്പര്‍സ്റ്റാര്‍ ദിലീപിന്റെ ഫെയ്‌സ്ബുക്ക് സുഹൃത്താണെന്നു പറഞ്ഞുനടക്കുന്നവര്‍ ഓര്‍ക്കുക. ദിലീപിന് ഫെയ്‌സബുക്കില്‍ അക്കൗണ്ടില്ല. മാത്രമുവല്ല സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ കയറിയിറങ്ങി സമയംകളയുന്ന ടെക്‌നിബാധയുള്ള താരവുമല്ല അദ്ദേഹം. അതായത് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലുള്ള നിങ്ങളുടെ ചലചിത്രതാരം സുഹൃത്ത് വെറും ഡ്യൂപ്പാണെന്ന്. ദിലീപിന്റെ പേരും പടവുമായി ഫെയ്‌സബുക്കില്‍ ഏതോ ഒരു ഗോവാലക്രഷ്ണനാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ചലിചിത്രവാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഫെയ്‌സ്ബുക്ക് ഡ്യൂപ്പിനെക്കുറിച്ച് ദിലീപ് മനസുതുറന്നത്. ഒപ്പം കുറെ രഹസ്യങ്ങളും.

ചാറ്റിംഗോ ഇന്റര്‍നെറ്റ് ബ്രൗസിംഗോ ഒരിക്കലും തന്നെ ഭ്രമിപ്പിച്ചിട്ടില്ലെന്നും ഗോപാലകൃഷ്ണന്‍ എന്ന ദിലീപ് പറയുന്നു. അതിനുള്ള സമയമൊന്നും തനിക്കില്ല. സിനിമയ്ക്കുവേണ്ടി ഇരുപത്തിനാല് മണിക്കൂറും ചിലവഴിക്കുന്ന ഒരാളാണ് ഞാന്‍. പിന്നെ ഇത്തരത്തിലുള്ള ഇന്റര്‍നെറ്റിലെ ചാറ്റിംഗിന് ഇരിക്കാന്‍ സമയം വേണ്ടെയെന്നാണ് താരത്തിന്റെ ചോദ്യം. ദിലീപ് ഗോപാലകൃഷ്ണന്‍ എന്ന പേരിലാണ് അപരന്‍ അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. ഫെയ്ക്കാണെന്നറിയാതെ ആയിരക്കണക്കിന് ആരാധകരാണ് ദിലീപിന്റെ ഫ്രണ്ട് ലിസ്റ്റിലുള്ളത്. സിനിമകളെക്കുറിച്ച് ചോദിക്കുന്നതിന് വ്യകതമായ മറുപടികളും അപരന്‍ നല്കുന്നുമുണ്ടത്രെ.

മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ദിലീപ് ഇപ്പോള്‍ കൊച്ചിയിലാണ്. പ്രശസ്ത തമിഴ്‌നടന്‍ ഭാഗ്യരാജ് ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രത്തില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച സനുഷയാണ് നായിക. വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ സന്ധ്യമോഹന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ മരുമകനില്‍ നായികയാവുന്നത്. ബിജുമേനോന്‍, നെടുമുടി വേണു, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, സായ്കുമാര്‍, ഖുശ്ബു, ഷീല, മല്ലിക, റിഷ, അംബിക മോഹന്‍ തുടങ്ങിയവരാണ് മിസ്റ്റര്‍ മരുമകനോടൊപ്പം ഈ ചിത്രത്തില്‍ എത്തുന്നത്. ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ഹീറ്റ് ചിത്രത്തിനു ശേഷം ഉദയ്കൃഷ്ണ സിബി കെ. തോമസ് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാര്‍ നിര്‍വഹിക്കുന്നു. പി.ടി. ബിനു, സന്തോഷ് വര്‍മ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് സുരേഷ് പീറ്റേഴ്‌സാണ്.

ഒരുകാലത്ത് വളരെ നല്ല നിലയില്‍ നടത്തിക്കൊണ്ടിരുന്ന ഭരതകലാക്ഷേത്രം ഡ്രാമസ്‌കോപ്പ് ട്രൂപ്പിന്റെ ചുമതല ഇപ്പോഴത്തെ ശോചനീയാവസ്ഥയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അച്ഛന്റെ സമ്മതത്തോടെ മകന്‍ അശോക്‌രാജ് ഏറ്റെടുക്കുന്നു. സ്വന്തം പേര് മാറ്റി അശോക് ചക്രവര്‍ത്തിയെന്നാക്കി പുതിയ രൂപഭാവത്തില്‍ നാടകം അവതരിപ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല. അതോടെ ബാധ്യത വര്‍ധിക്കുന്നു. എം.ബി.എ. പാസ്സായി വന്ന അശോക്‌രാജിന്റെ ചേട്ടന്‍ ബാബുരാജ് നാട്ടിലെത്തി വീടും പറമ്പുമൊക്കെ പണയപ്പെടുത്തി പുതിയ വ്യവസായത്തിന് തുടക്കം കുറിച്ചെങ്കിലും അതും നഷ്ടത്തിലാണ് കലാശിച്ചത്. കടക്കാരുടെ ശല്യം വര്‍ധിച്ചു. അതിനിടയിലാണ് വീട് ജപ്തി ചെയ്യാന്‍ ഒരു ഉയര്‍ന്ന ബാങ്ക് ഓഫീസര്‍ ബാലസുബ്രഹ്മണ്യം കടന്നുവരുന്നത്. വളരെ തന്ത്രപരമായി അശോക്‌രാജ്, ബാലസുബ്രഹ്മണ്യനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാവുന്നു.

ഇതിനിടയിലാണ് കളിക്കൂട്ടുകാരിയായിരുന്ന രാജലക്ഷ്മി പാരീസില്‍ നിന്ന് ഫാഷന്‍ ഡിസൈനില്‍ ഉന്നത ബിരുദം നേടിയെത്തുന്നത്. ഒന്നുരക്ഷപ്പെടാന്‍ രാജലക്ഷ്മിയെ ചെന്നു കാണാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അശോക്‌രാജിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരവും സംഭവബഹുലവുമായ മുഹൂര്‍ത്തങ്ങളാണ് കുടുംബ പശ്ചാത്തലത്തില്‍ സന്ധ്യാമോഹന്‍ മിസ്റ്റര്‍ മരുമകനില്‍ ദൃശ്യവത്കരിക്കുന്നത്. അശോക്‌രാജായി ദിലീപും ബാലസുബ്രഹ്മണ്യമായി ഭാഗ്യരാജും ബാബുരാജായി ബിജുമേനോനും രാജലക്ഷ്മിയായി സനുഷയും അഭിനയിക്കുന്നു.

വിജയ് വീണ്ടും പൊലീസ് വേഷത്തില്‍

സ്വന്തം ലേഖകന്‍

വിജയ് വീണ്ടും പൊലീസ് വേഷത്തില്‍ തമിഴകത്തിന്റെ ഇളയ ദളപതി വിജയ് വീണ്ടും പൊലീസ് വേഷത്തില്‍. വന്‍ഹിറ്റായി മാറിയ പോക്കിരിക്ക് ശേഷം ഇതാദ്യമായാണ് വിജയ് പൊലീസ് വേഷമണിയുന്നത്. സീമാന്‍ സംവിധാനം ചെയ്യുന്ന 'പഗലവന്‍' എന്ന സിനിമയിലാണ് വിജയ് വീണ്ടും പൊലീസാകുന്നത്. അനീതിയോട് എതിര്‍ക്കാനായി പൊലീസാകുന്ന കഥാപാത്രത്തെയാണ് വിജയ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കാലഹരണപ്പെട്ടതും നിരോധിച്ചതുമായ മരുന്നുകള്‍ വന്‍ തോതില്‍ വിറ്റഴിക്കുന്ന മരുന്നുമാഫിയയ്‌ക്കെതിരെ പ്രതികരിക്കുന്ന പുകഴേന്തി എന്ന കഥാപാത്രമായാണ് വിജയ് എത്തുന്നത്.

മരുന്നു മാഫിയയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു ഡോക്ടറാണ് ചിത്രത്തിന്റെ തുടക്കത്തില്‍ പുകഴേന്തി. എന്നാല്‍ ഒരു ഡോക്ടര്‍ക്ക് വന്‍ ശക്തികള്‍ക്കെതിരെ പോരാടുന്നതിന് പരിമിതിയുണ്ടെന്ന് മനസിലാക്കുന്ന നായകന്‍ പൊലീസാകാന്‍ തീരുമാനിക്കുന്നു. അയാള്‍ സിവില്‍ സര്‍വീസ് പരീക്ഷ ജയിക്കുകയും ഐ പി എസ് തെരഞ്ഞെടുക്കുകയും ചെയ്യുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ശക്തമായി പോരാടാനിറങ്ങുകയാണ് അയാള്‍. ഷങ്കര്‍ സംവിധാനം ചെയ്യുന്ന നന്‍പന്‍ എന്ന ചിത്രത്തിന് ശേഷം 'പഗല്‍വന്‍' ചിത്രീകരണം ആരംഭിക്കും.

ഹിന്ദിയില്‍ വന്‍ ഹിറ്റായി മാറിയ ത്രീ ഇഡിയറ്റ്‌സിന്റെ റീമേക്കാണ് നന്‍പന്‍. ചിത്രത്തില്‍ അമീര്‍ ഖാന്‍ അവതരിപ്പിച്ച നായക കഥാപാത്രമായാണ് വിജയ് എത്തുന്നത്. മാധവനും ശര്‍മാന്‍ ജോഷിയും അവതരിപ്പിച്ച സുഹൃത്തുക്കളുടെ റോളില്‍ ശ്രീകാന്തും ജീവയും എത്തും. ചിത്രത്തില്‍ ആദ്യം നായകനായി ആദ്യം നിശ്ചയിച്ചിരുന്നത് സൂര്യയെയായിരുന്നെങ്കിലും പിന്നീട് വിജയെ നിശ്ചയിക്കുകയായിരുന്നു. പോക്കിരിക്ക് ശേഷമിറങ്ങിയ ഒട്ടുമിക്ക വിജയ് ചിത്രങ്ങളും എട്ടുനിലയില്‍ പൊട്ടിയിരുന്നു. സുറ, അഴകിയ തമിഴ്മകന്‍, വേട്ടൈക്കാരന്‍, വില്ല് തുടങ്ങിയ ചിത്രങ്ങള്‍ ഒരേ അച്ചിലിട്ട് വാര്‍ത്തെടുത്തതാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയതും ഈ ബോക്‌സ് ഓഫീസ് പരാജയത്തിന് കാരണമായി.

ഒടുവില്‍ മലയാളത്തില്‍ ദിലീപ് നായക വേഷത്തിലെത്തി സൂപ്പര്‍ ഹിറ്റായോടിയ ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പായ കാവലനാണ് വിജയ്ക്ക് താരപരിവേഷം തിരികെ നല്‍കിയത്. ചിത്രത്തില്‍ അമാനുഷികനല്ലാത്ത സാധാരണക്കാരന്റെ റോളിലെത്തിയ വിജയെ ആരാധകര്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചു.

Monday, June 13, 2011

സ്വന്തം ലേഖകന്‍

മലയാളത്തിനും തമിഴിനും പിന്നാലെ ബോളിവുഡില്‍ റിലീസിങിനു മുന്‍പേ ബോഡിഗാര്‍ഡ് സൂപ്പര്‍ഹിറ്റ്



സല്‍മാന്റെ ബോഡിഗാര്‍ഡിന് വിതരാണവകാശമായി 75 കോടി ദിലീപില്‍ തുടങ്ങി ഇളയദളപതിയിലൂടെ സാക്ഷാല്‍ സല്‍മാന്‍ ഖാനിലെത്തി നില്‍ക്കുകയാണ് ബോഡിഗാര്‍ഡ്. മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സിദ്ദിഖ് തന്റെ ആദ്യ ഹിന്ദി ചിത്രമായ ബോഡിഗാര്‍ഡിന്റെ തിരക്കിലാണ്. ഓഗസ്റ്റ് 31ന് റിലീസ് തീരുമാനിച്ചിരിക്കുന്ന ഈ സിനിമയില്‍ സല്‍മാന്‍ ഖാനും കരീന കപൂറുമാണ് ജോഡി. വാണ്ടഡ്, ദബാംഗ്, റെഡി എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം എത്തുന്ന സല്‍മാന്‍ ഖാന്‍ ചിത്രം എന്ന പ്രത്യേകതയാണ് ബോഡിഗാര്‍ഡിനെ ബോളിവുഡിന്റെ ഹോട്ട് പ്രോപ്പര്‍ട്ടിയാക്കി മാറ്റുന്നത്. ചിത്രത്തിന്റെ ഇന്ത്യന്‍ വിതരണാവകാശമായി 75 കോടി രൂപ ലഭിച്ചിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഇത് ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന റെക്കോര്‍ഡ് പ്രൈസാണ്.

സാറ്റലൈറ്റ്, മ്യൂസിക്, വീഡിയോ റൈറ്റുകള്‍ക്കെല്ലാം കൂടി ഇനിയും ഒരു 40 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ഇന്ത്യയിലെ തിയേറ്ററുകളിലെ വിതരണാവകാശം മാത്രമാണ് 75 കോടി രൂപയ്ക്ക് വിറ്റിരിക്കുന്നത്. ലോകമെമ്പാടും റിലീസ് ചെയ്യുന്ന ഈ സിനിമയുടെ ഓവര്‍സീസ് അവകാശങ്ങളെല്ലാം കൂടി കണക്കിനെടുത്താല്‍ ബോഡിഗാര്‍ഡ് റിലീസിന് മുമ്പ് മൂന്നിരട്ടി ലാഭം നേടിയ ചിത്രമായി മാറുന്നു. പ്രിയദര്‍ശന് ശേഷം ഇത്രയും വിജയകരമായി ഒരു സിനിമ ബോളിവുഡില്‍ ഒരുക്കാന്‍ കഴിഞ്ഞ ആദ്യ മലയാള സംവിധായകനാണ് സിദ്ദിഖ്.

2010ല്‍ മലയാളത്തിലാണ് സിദ്ദിഖ് ബോഡിഗാര്‍ഡ് ആദ്യമെടുത്തത്. ആ ചിത്രം ഹിറ്റായി. തുടര്‍ന്ന് തമിഴില്‍ 'കാവലന്‍' എന പേരില്‍ ബോഡിഗാര്‍ഡ് വീണ്ടും ജനിച്ചു. സിനിമകളെല്ലാം തകര്‍ന്ന് വലിയ പ്രതിസന്ധിയിലായിരുന്ന ഇളയദളപതി വിജയിന് അപ്രതീക്ഷിതമായി ലഭിച്ച ഒരു സൂപ്പര്‍ഹിറ്റായിരുന്നു കാവലന്‍. എന്തായാലും ഹിന്ദി ബോഡിഗാര്‍ഡ് റിലീസിന് മുമ്പ് ലാഭമായെങ്കില്‍, റിലീസിന് ശേഷം ഈ ചിത്രം മെഗാഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ്.

Tuesday, June 7, 2011

കാസനോവ ഓണത്തിന്

സ്വന്തം ലേഖകന്‍

മോഹന്‍ലാലിന്റെ പ്രെസ്റ്റീജ് ചിത്രമായ കാസനോവയുടെ റിലീസിങ് എന്നതില്‍ തീരുമാനമായി. ആഗസ്റ്റ് 31ന് ഓണച്ചിത്രമായി കാസനോവ റിലീസ് ചെയ്യും. ഇതിന് മുന്‍പ് അനിശ്ചിതത്വങ്ങളുടെ പേരിലാണ് മോഹന്‍ലാല്‍ ആന്‍ഡ്രൂസ് ടീമിന്റെ കാസനോവ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഉയര്‍ന്ന ബജറ്റുള്ള ഈ വാണിജ്യചിത്രം ഒട്ടേറെ കടമ്പകള്‍ പിന്നിട്ടാണ് തുടങ്ങിയത്.

ദുബായിലും ബാങ്കോക്കിലുമായി പൂര്‍ത്തിയാവുന്ന ചിത്രം ഓണം റിലീസായി എത്തിക്കാന്‍ നിര്‍മാതാവ് സി ജെ റോയിയും വിതരണം നടത്തുന്ന മാക്‌സ് ലാബും(മോഹന്‍ലാലിന്റെ ഉടമസ്ഥതയില്‍ ഉള്ള) ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഈ വന്‍ ബഡ്ജറ്റ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിംഗ് അടുത്തിടെ ദുബായില്‍ പൂര്‍ത്തിയായിരുന്നു. അവശേഷിച്ച ഭാഗങ്ങള്‍ ബാങ്കോക്കില്‍ പൂര്‍ത്തിയാവുന്നു. ജൂലൈയിലാണ് കാസനോവ റിലീസ് ചെയ്യാന്‍ ആദ്യം നിശ്ചയിച്ചത്. എന്നാല്‍ മോഹന്‍ലാലിന് ഓണച്ചിത്രം ഇല്ലാത്തത് മൂലം റിലീസ് നീട്ടുകയായിരുന്നു.

മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങളും ഗാനസീനുകളും ലോക്കെഷനുകളും കാസനോവയുടെ ഹൈലൈറ്റാണ്. ആക്ഷന്‍ ഒരുക്കുന്നത് ഹോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തരായ വില്യം ഫ്രാന്‍സ് സ്പില്‍ഹോസ് ടീമാണ്. അഞ്ച് ഗാനരംഗങ്ങളാണ് കാസനോവയിലുള്ളത്. ഗോപി സുന്ദര്‍, അല്‍ഫോണ്‍സ്, ഗൗരി എന്നിവര്‍ ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

ഇന്റര്‍നാഷണല്‍ ഫ്‌ലവര്‍ സെല്ലറാണ് കാസനോവ. ഇയാള്‍ക്ക് പൂക്കളെ പോലെ തന്നെയാണ് പ്രണയിനിമാരും. എവിടെച്ചെന്നാലും അവിടെ കാമുകിമാരുടെ നിരയും സൃഷ്ടിക്കപ്പെടും. ലക്ഷങ്ങള്‍ വിലയുള്ള ബ്രാന്‍ഡഡ് ഡ്രസുകള്‍ ധരിച്ചും കൂളിംഗ് ഗ്ലാസുകള്‍ മാറിമാറി വച്ചും വിലയേറിയ കാറുകളില്‍ സഞ്ചരിച്ചും പ്രണയിനിമാരെ വിസ്മയിപ്പിക്കുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റെ കാസനോവ. കാസനോവയുടെ പ്രണയജീവിതം കളര്‍ഫുളായി ചിത്രീകരിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍.

റൊമാന്റിക് എന്റര്‍ടെയ്‌നറായ കാസനോവയില്‍ പ്രേക്ഷര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ വിഭവങ്ങളും ഉണ്ടാവുമെന്നും മോഹന്‍ലാലിന്റെ ഒരു പുതിയ മുഖമായിരിക്കും കാസനോവയിലൂടെ പ്രേക്ഷകര്‍ക്ക് കാണാനാവുകയെന്നും റോഷന്‍ ആന്‍ഡ്രൂസ് നേരത്തെ തന്നെ ഉറപ്പുനല്‍കിയിരുന്നു. ലാലിന്റെ ആരാധകര്‍ കാണാന്‍ കൊതിയ്ക്കുന്ന, ലാല്‍ ഇതുവരെ ചെയ്തതില്‍ വെച്ച് തികച്ചും വ്യത്യസ്തമായ കഥാപാത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ കാസനോവയിലെ നായകനെ വിശേഷിപ്പിക്കുന്നത്.

ചിത്രത്തില്‍ തെന്നിന്ത്യലെ പ്രധാന ഗ്ലാമര്‍ നായികമാരാണ് അണിനിരക്കുന്നത്. ശ്രീയ ശരണ്‍, ലക്ഷ്മി റായി, റോമ, സഞ്ജന എന്നിവര്‍ നായികമാര്‍. ജഗതി ശ്രീകുമാര്‍, ലാലു അലക്‌സ്, റിയാസ് ഖാന്‍, ശങ്കര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. നൂറിലേറെ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ജഗതി ഇതില്‍ നായകന്റെ അസിസ്റ്റന്റ്‌റ് ആയാണ് പ്രത്യക്ഷപ്പെടുന്നത്. ട്രാഫിക്കിന് ശേഷം ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ വരുന്ന സിനിമയാണ് കാസനോവ.

ശ്വേതയ്ക്ക് മാംഗല്യം 18 ന്

സ്വന്തം ലേഖകന്‍

മലയാള സിനിമയിലെ ഗ്ലാമര്‍ സുന്ദരി ശ്വേത മേനോന്‍ വിവാഹിതയാകുന്നു. വിവാഹ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നശേഷം ഒരു മാസത്തിനകമാണ് വിവാഹമെന്നത് രസകരം. ജൂണ്‍ 18ന് വളാഞ്ചേരിയിലെ അച്ഛന്റെ തറവാട്ടില്‍ വച്ച് സുഹൃത്തും മാദ്ധ്യമപ്രവര്‍ത്തകനുമായ ശ്രീവത്സന്‍ മേനോനുമായുള്ള ശ്വേതയുടെ വിവാഹം നടക്കും.

മുഹൂര്‍ത്തം രാവിലെ 10 മണി. മഹാകവി വള്ളത്തോളിന്റെ ചെറുമകനാണ് ശ്രീവത്സന്‍ മേനോന്‍. കഴിഞ്ഞ മാസം 18ന് ശ്വേതയുടെ വിവാഹം ഇതേ സ്ഥലത്ത് ഇതേ ആളുമായി നടക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അപ്പോള്‍ സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ശ്വേത അമേരിക്കയിലായിരുന്നു. അവിടെ വച്ച് വിവാഹവാര്‍ത്തകള്‍ നടി നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശ്രീവല്‍സന്‍ മേനോനുമായി താന്‍ പ്രണയത്തിലാണെന്ന കാര്യം ശ്വേത മേനോന്‍ അന്ന് സമ്മതിച്ചിരുന്നു.

പക്ഷെ ഉടന്‍ വിവാഹമുണ്ടാകുമെന്ന വാര്‍ത്ത ശരിയല്ലെന്നും അവര്‍ പറഞ്ഞിരുന്നു. മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രതിനിര്‍വേദം എന്ന സിനിമയുടെ റീമേക്കിലെ നായികയാണ് ശ്വേത. സിനിമ ഈ മാസം മൂന്നാം തിയതി റിലീസ് ചെയ്യാനിരുന്നതാണെങ്കിലും 16ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. സിനിമ റിലീസ് ചെയ്ത ഉടന്‍ തന്നെയാകും അങ്ങനെ വരുമ്പോള്‍ ശ്വേതയുടെ വിവാഹം.

ആദ്യം നിഷേധിച്ചെങ്കിലും തങ്ങളുടെ വിവാഹം നടക്കണമെങ്കില്‍ ജാതകപ്പൊരുത്തം കൂടിയേ തീരൂവെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്നും 10 ദിവസം മുമ്പാണ് ജാതകപ്പൊരുത്തം നോക്കിയതെന്നും പൊരുത്തമെല്ലാം ശരിയായെന്നും ശ്വേത പറയുന്നു. അച്ഛന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതുകൊണ്ടാണ് വിവാഹത്തീയതി ആരോടും പറയാതിരുന്നതെന്നാണ് ശ്വേതയുടെ വിശദീകരണം.

വിവാഹത്തിന് അടുത്ത ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ. ഇക്കാര്യം ഇരു വീട്ടുകാരും തീരുമാനിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കായി പിന്നീട് വിരുന്നുസത്കാരം നടത്തും. പരസ്പരം മനസ്സിലാക്കുന്ന നല്ല സുഹൃത്തുക്കളാണ് തങ്ങള്‍ എന്ന് പറയുന്ന ശ്വേത വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്താന്‍ പോകുന്നില്ലെന്നും വ്യക്തമാക്കി.

മിസ് ഇന്ത്യ മത്സരത്തില്‍ സുസ്മിത സെന്നിനും ഐശ്വര്യ റായിയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്തെത്തിയതോടെയാണ് ശ്വേത മേനോനെന്ന പെണ്‍കുട്ടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. പിന്നീട് മമ്മൂട്ടിയുടെ നായികയായി അനശ്വരമെന്ന സിനിമയില്‍ അരങ്ങേറിയെങ്കിലും ശ്വേത ക്ലിക്കായില്ല. തുടര്‍ന്ന് തന്റെ തട്ടകം ബോളിവുഡിലേക്ക് മാറ്റിച്ചവിട്ടി ഈ താരം. അവിടെയെത്തി കാമസൂത്രയടക്കമുള്ള പരസ്യങ്ങളില്‍ അഭിനയിച്ച് വിവാദ നായികയുമായി.

ഇതിനിടെ അന്യ നാട്ടുകാരനായ ഒരു ബോയ് ഫ്രണ്ടും ശ്വേതയ്ക്കുണ്ടായി. വര്‍ഷങ്ങള്‍ നീണ്ട ഈ ബന്ധം പക്ഷേ തകര്‍ന്നു. ഐറ്റം ഡാന്‍സറായി ഒതുങ്ങുമായിരുന്ന ശ്വേത മലയാളത്തില്‍ തിരികെയെത്തിയതോടെയാണ് അഭിനേത്രിയെന്ന് അംഗീകരിക്കപ്പെട്ടു തുടങ്ങിയത്. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന രഞ്ജിത്- മമ്മൂട്ടി ചിത്രത്തിലെ അഭിനയത്തിന് ശ്വേതയ്ക്ക് മികച്ച നടിയടക്കമുള്ള അവാര്‍ഡുകളും ലഭിച്ചു.

Monday, May 30, 2011

മോചിതയായി, ഇനി കാവ്യ നമുക്ക്‌ സ്വന്തം

സ്വന്തം ലേഖകന്‍

കാവ്യ നിഷാല്‍ എന്ന പേരില്‍ നിന്ന് കാവ്യ മാധവനിലേക്ക് തിരിച്ചുവന്ന മലയാളത്തിന്റെ പ്രിയ നായിക കാവ്യയ്ക്ക് ഇനി മനസില്‍ ലക്ഷ്യം സിനിമ മാത്രം. നിശാലിന്റെ ഭാര്യയെന്ന നിലയില്‍ രണ്ടരവര്‍ഷത്തോളം നീണ്ട ദാമ്പത്യത്തിനും ആറുമാസം നീണ്ട നിയമനടപടികള്‍ക്കും ശേഷം കാവ്യാമാധവന് കോടതി ഇന്നലെ വിവാഹമോചനം അനുവദിച്ചു.

പ്ലസ് ടു പരീക്ഷ, വിവാഹമോചനക്കേസ് എന്നിവ മൂലം രണ്ടു മാസത്തോളമായി അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു കാവ്യ ഇനി ശക്തയായി മലയാള സിനിമയിലേക്ക് തിരിച്ചുവരുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു. എറണാകുളം കുടുംബകോടതിയാണു തിങ്കളാഴ്ച നിഷാല്‍ ചന്ദ്രയുമായുള്ള കാവ്യയുടെ വിവാഹ മോചനം അനുവദിച്ചത്. കഴിഞ്ഞ 25ന് കോടതി ഇരുവരെയും അവസാനവട്ട കൗണ്‍സിലിംഗിന് വിധേയരാക്കിയിരുന്നു. എന്നാല്‍ ഒരുമിച്ച് ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അവര്‍ വ്യക്തമാക്കി.

തുടര്‍ന്ന് നിഷാലും കാവ്യയും നേരത്തെ വിവാഹ മോചന ഉടമ്പടിയില്‍ ഒപ്പുവച്ചിരുന്നു. 28നു ഹര്‍ജി പരിഗണിച്ച കോടതി വിധി പറയുന്നത് മാറ്റുകയായിരുന്നു. ഒരുമിച്ചുള്ള ദാമ്പത്യ ജീവിതം അസാധ്യമെന്നു കാണിച്ച് 2010 ഒക്ടോബറിലാണ് ഇരുവരും കോടതിയെ സമീപിച്ചത്. ഇതിന് മുമ്പ് തന്നെ പീഡിപ്പിച്ചു എന്നാരോപിച്ച് നിഷാലിനും കുടുംബത്തിനുമെതിരെ കാവ്യ പൊലീസ് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരുന്നു.



എന്നാല്‍ വിവാഹമോചനക്കേസിലെ ഒത്തുതീര്‍പ്പിന്റെ ഭാഗമായി കാവ്യ പിന്നീട് ഈ കേസ് പിന്‍വലിച്ചു. 2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യാമാധവനും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം. ഏതാനും മാസങ്ങള്‍ മാത്രം നീണ്ടുനിന്ന ദാമ്പത്യത്തിനോടുവില്‍ കാവ്യ തന്റെ വീട്ടിലേയ്ക്ക് മടങ്ങിപ്പോരുകയായിരുന്നു. തുടര്‍ന്ന് പാപ്പി അപ്പച്ചയിലൂടെ സിനിമയിലേക്ക് ശക്തമായി തിരിച്ചെത്തിയ കാവ്യ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യുകയും ഗദ്ദാമയിലൂടെ 2010ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു.

ഒരു പുരുഷനും കുടുംബത്തിനും ഇങ്ങനെയൊരു വിധി ഉണ്ടാകരുതെന്നായിരുന്നു കുടുംബ കോടതിയിലെത്തിയ നിഷാല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. പ്രിയനന്ദനനന്‍ പ്രഖ്യാപിച്ച പുതിയ സിനിമയില്‍ നായിക കാവ്യയാണ്. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന പ്രിയനന്ദനന്‍ ചിത്രത്തിലും കാവ്യ തന്നെയായിരുന്നു നായിക.

സമയം കടന്ന് എന്ന പേരില്‍ വൈശാഖന്‍ എഴുതിയ കഥയെ ആസ്പദമാക്കിയാണ് സിനിമ. തിരക്കഥ സി.വി. ബാലകൃഷ്ണന്റേതും.

Sunday, May 29, 2011

ഇനി ത്രീഡി ധൂം

സ്വന്തം ലേഖകന്‍

ബോളിവുഡിലെ റോബറി മൂവികളില്‍ സൂപ്പര്‍ ഹിറ്റുകളായ ധൂം, ധൂം2 സിനിമകളുടെ മൂന്നാം പാര്‍ട്ടായ ധൂം 3 ത്രീഡിയില്‍. ജെയിംസ് കാമറൂണിന്റെ അവതാര്‍ എന്ന വമ്പന്‍ ഹിറ്റിന് ശേഷം ഹോളിവുഡില്‍ ഇറങ്ങിയ മിക്ക ബിഗ് ഹൗസ് പ്രൊഡക്ഷന്‍ ചിത്രങ്ങളും 3ഡിയായിരുന്നു. ഹോളിവുഡിന്റെ അതേ പാത പിന്തുടരുന്ന ബോളിവുഡിലും 3ഡി തരംഗത്തോടുള്ള ഭ്രമം ആരംഭിച്ചിരിക്കുന്നതാണ് ഈ പുതിയ നീക്കത്തിന് പിന്നില്‍.

ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ 'രാ വണ്‍' ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ട എല്ലാ വിഷ്വല്‍ ഇഫക്ടിസിനെയും കടത്തിവെട്ടുന്ന രീതിയിലാണ് ഒരുങ്ങുന്നത്. അതിനാല്‍ തന്നെ കാത്ത് കാത്തിരുന്ന് അമീര്‍ ഖാന്‍ വില്ലനായെത്തുന്ന ധൂം 3 ത്രിഡി ഫോര്‍മാറ്റില്‍ ചിത്രീകരിയ്ക്കാനാണ് നിര്‍മ്മാതാവായ ആദിത്യ ചോപ്രയുടെ പ്ലാന്‍. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഇതൊരു മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം കരുതുന്നു. 3ഡി ഇതിനോടകം തന്നെ ബോളിവുഡിനെ ആവേശിച്ചിട്ടുണ്ട്. വിക്രം ഭട്ടിന്റെ പുതിയചിത്രമായ ഹോണ്ടഡ് ഒരുക്കിയത് 3ഡി സാങ്കേതിക വിദ്യയില്‍.

ചിത്രം മികച്ച അഭിപ്രായവും വന്‍ കളക്ഷനും നേടുന്നു. കൂടുതല്‍ 3ഡി പരീക്ഷണങ്ങള്‍ക്ക് ബോളിവുഡിനെ പ്രേരിപ്പിയ്ക്കുന്നതും ഇതുതന്നെയാണ്. ധൂമിന്റെ മൂന്നാംഭാഗത്തില്‍ പ്രിയങ്ക ചോപ്ര നായികയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധൂമിലെ കള്ളനും പൊലീസും കളിയില്‍ കള്ളന്റെ നായികയായി പ്രിയങ്ക എത്തുമെന്നാണ് സൂചന. അമീര്‍ വില്ലനാവുമ്പോള്‍ നായകന്‍മാരാവുന്നത് അഭിഷേകും ഉദയ് ചോപ്രയുമാണ്. ആക്ഷന്‍ റോളുകളില്‍ എപ്പോഴും തിളങ്ങുന്നതാണ് പ്രിയങ്കയെ തിരഞ്ഞെടുക്കാന്‍ നിര്‍മാതാക്കളായ യാഷ് രാജ് ഫിലിംസിനെ പ്രേരിപ്പിയ്ക്കുന്നത്.

അമീറിനൊപ്പം പ്രിയങ്ക ഒന്നിയ്ക്കുന്നത് ഒരു പുതുമയാവുമെന്ന കണക്കുക്കൂട്ടലും നിര്‍മാതാവ് ആദിത്യ ചോപ്രയ്ക്കുണ്ട്. ബോളിവുഡിലെ മറ്റു ഹോട്ട് ഗേള്‍സായ ദീപിക പദുകോണ്‍, കത്രീന കെയ്ഫ് എന്നിവരെയും ധൂം 3ലേക്ക് പരിഗണിയ്ക്കുന്നുണ്ടെങ്കിലും നറുക്ക് പ്രിയങ്കയ്ക്ക് തന്നെ വീഴുമെന്നാണ് കരുതപ്പെടുന്നത്. നേരത്തേ മാസങ്ങള്‍ക്ക് നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ധൂം 3യില്‍ വില്ലനായി അഭിനയിക്കാന്‍ അമീര്‍ സമ്മതം മൂളുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രമായ ഫനായ്ക്ക് ശേഷം ഒരിയ്ക്കല്‍ കൂടി യാഷ് ചോപ്രയ്ക്കും ആദിത്യ ചോപ്രയ്ക്കും ഒപ്പം കൈകോര്‍ക്കുന്നത് സന്തോഷം പകരുന്ന കാര്യമായാണ് അമീര്‍ കണക്കാക്കുന്നത്.

പഴയ ധൂം ചിത്രങ്ങളില്‍ ജോണ്‍ എബ്രഹാമും ഋത്വിക്കും അവതരിപ്പിച്ച വില്ലനിസം നിറയുന്ന ഹീറോയുടെ റോളിലാണ് അമീര്‍ എത്തുന്നത്. ധൂം 3 സംവിധാനം ചെയ്യുന്നത് വിജയ് കൃഷ്ണ ആചാര്യയാണ്. ആദ്യ രണ്ട് ധൂം ചിത്രങ്ങളുടെയും തിരക്കഥ ഒരുക്കിയ തഷാന്‍ എന്ന സിനിമയും സംവിധാനം ചെയ്തിരുന്നു. ഈ വര്‍ഷാവസാനം ഷൂട്ടിങ് ആരംഭിയ്ക്കുന്ന ധൂം 3 2012 ക്രിസ്മസിന് തിയറ്ററുകളിലെത്തും.

Thursday, May 26, 2011

വിദഗ്ധ ചികിത്സയ്ക്കായി രജനി സിംഗപ്പൂരിലേക്ക്

സ്വന്തം ലേഖകന്‍

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് സിംഗപ്പൂരിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നായിരിക്കും രജനീകാന്തിനെ സിംഗപ്പൂരിലേക്ക് കൊണ്ടുപോവുക. ശിവാജി റാവു എന്ന പാസ്‌പോര്‍ട്ട് പേരില്‍ ഒരു വീല്‍ച്ചെയര്‍ പാസഞ്ചറായിട്ടായിരിക്കും രജനീകാന്ത് യാത്ര ചെയ്യുക എന്ന് താരവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

രജനിയുടെ ആംബുലന്‍സ് വിമാനത്താവളത്തിലെ ടാര്‍മാര്‍ക്ക് വരെ എത്തിക്കാനുള്ള അനുമതി വാങ്ങാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. രജനീകാന്തിനൊപ്പം ഭാര്യ ലതയും മകള്‍ ഐശ്വര്യയും സിംഗപ്പൂരിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ കഴിഞ്ഞ ദിവസം രാത്രി രജനിയെ പരിശോധിക്കുന്ന ഡോക്ടര്‍മാരുമായി ദീര്‍ഘനേരം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് മെയ് 13 ന് ആണ് അറുപത്തൊന്നുകാരനായ രജനിയെ പോരൂരിലുള്ള ശ്രീ രാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്.

അതിന് മുന്‍പ് ന്യുമോണിയ ബാധിച്ച് ഒരാഴ്ചയോളം ആശുപത്രിയിലായിരുന്നു രജനീകാന്ത്. അദ്ദേഹത്തിന്റെ നെഞ്ചില്‍ കെട്ടിക്കിടന്ന് 'ഫ്‌ലൂയിഡ്' ശ്രീരാമചന്ദ്ര ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ നീക്കം ചെയ്യുകയും കൂടുതല്‍ പരിചരണത്തിനായി ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഇതിനിടെ, അദ്ദേഹത്തിന്റെ വൃക്കകള്‍ തകരാറിലായി എന്നും പലതവണ ഡയാലിസിസിന് വിധേയനായി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ സ്വകാര്യ വാര്‍ഡിലേക്ക് മാറ്റിയിരിക്കുന്ന താരത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ല എന്നും അദ്ദേഹം കുടുംബാംഗങ്ങള്‍ക്കൊപ്പം സന്തോഷത്തോടെ ഇരിക്കുന്നു എന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ആരോഗ്യം വീണ്ടെടുത്തതിനാലാണ് രജനി യാത്ര തയാറാകുന്നതെന്നാണ് സൂചന. രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത വന്നയുടന്‍ അദ്ദേഹത്തിന്റെ ആയിരക്കണക്കിന് ആരാധകരാണ് പ്രാര്‍ഥനയും വഴിപാടുമായി കഴിയുന്നത്.

ഇതിനിടെ രജനിയുടെ മകള്‍ ഐശ്വര്യയുടെ ഭര്‍ത്താവും സൂപ്പര്‍ താരവുമായ ധനുഷ് ട്വിറ്ററില്‍ രജനിയുടെ ചിത്രം പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ശ്രീരാമചന്ദ്ര ഹോസ്പിറ്റലില്‍ പൂര്‍ണ ആരോഗ്യവാനായിരിക്കുന്ന രജനിയുടെ ചിത്രമാണെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത ചിത്രം ന്യുമോണിയ ബാധിച്ചപ്പോള്‍ പ്രവേശിക്കപ്പെട്ട ഹോസ്പിറ്റലില്‍ വച്ചെടുത്തതാണെന്ന് തെളിഞ്ഞിരുന്നു. ധനുഷ് തനിക്ക് തെറ്റ് പറ്റിയെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു.

റാണ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനിരിക്കെയായിരുന്നു രജനിയുടെ ആശുപത്രി പ്രവേശം. ഇതോടെ ദീപിക പദുക്കോണ്‍ നായികയാകുന്ന ഈ സിനിമയുടെ ഷൂട്ടിങ് വൈകിയേക്കുമെന്നാണ് സൂചന. രജനി ഉള്‍പ്പെടാത്ത സീനുകള്‍ ഷൂട്ട് ചെയ്യാനും പദ്ധതിയുണ്ടെന്ന് അറിവ്.

സ്റ്റോക്ക്‌ ഓണ്‍ ട്രന്റിലും ലണ്ടനിലും സൂപ്പര്‍ ഹിറ്റ് സീനിയേഴ്‌സ് ഈ വീക്കെന്റില്‍



സീനിയേഴ്‌സ് ബ്രിട്ടണിലെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ആവേശമായി മാറുന്നു. നാട്ടില്‍ സൂപ്പര്‍ ഹിറ്റ് എന്ന നിലയിലേയ്ക്ക് ജനപ്രീതി നേടി നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന സീനിയേഴ്‌സ് ബ്രിട്ടണിലും ഈ ആഴ്‌ച്ച സ്റ്റോക്ക് ഓണ്‍ ട്രന്റിലും ലണ്ടനിലും പ്രദര്‍ശിപ്പിക്കുന്നു. നാട്ടില്‍ റിലീസ് ചെയ്ത ദിവസം തന്നെ ബ്രിട്ടണിലും റിലീസ് ചെയ്ത ആദ്യ സിനിമയാണ് സീനിയേഴ്‌സ്. സീനിയേഴ്‌സ് ബ്രിട്ടണില്‍ പ്രദര്‍ശിപ്പിക്കുന്ന മുഴുവന്‍ തിയേറ്ററുകളിലും കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുന്നതാണെന്ന് ബ്രിട്ടണില്‍ സീനിയേഴ്‌സ് പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്ന പി.ജെ എന്റര്‍ടെയ്‌ന്മെന്റ്‌സ് അറിയിച്ചു.



‍ പൂര്‍വ വിദ്യാര്‍ത്ഥികളായ അവര്‍ വീണ്ടും മഹാ‍രാജാസ് ക്യാമ്പസ്സിലെത്തുന്നു. ഒരിക്കല്‍ കൂടി അവര്‍ അവിടെ പി ജി വിദ്യാര്‍ഥികളാകും. പഴയ സഹപാഠി ലക്ചററായി അവിടെയുള്ളതൊന്നും അവര്‍ക്ക് പ്രശ്നമല്ല. ക്ലാസ്സില്‍ അനുസരണയുള്ള വിദ്യാര്‍ഥികളാകാന്‍ മാത്രം കിട്ടില്ലെന്ന് മാത്രം. അല്‍പ്പം തല്ലുകൊള്ളിത്തരം ഉണ്ടെന്ന് ചുരുക്കം. പോക്കിരിരാജയുടെ വന്‍ വിജയത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സീനിയേഴ്സിനെ നായകരാണ് അവര്‍.

ലണ്ടന്‍ ഈസ്റ്റ് ഹാം, സ്റ്റോക്ക് ഓണ്‍ ട്രന്റ് എന്നിവിടങ്ങളിലാണ് ഈ വീക്കെന്റില്‍ സീനിയേഴ്‌സ് പ്രദര്‍ശിപ്പിക്കുന്നത്. നോര്‍വിച്ച്, ഫെല്‍ത്താം, ഗ്ലാസ്ക്കോ, ന്യൂകാസില്‍, ഇപ്‌സ്വിച്ച്, പോര്‍ട്ട്‌സ്മൗത്ത്, ചാത്‌ഹം (കെന്റ്), നോട്ടിങ്‌ഹാം, കാര്‍ഡിഫ് എന്നിവിടങ്ങളില്‍ വരുന്ന ആഴ്‌ച്ചകളില്‍ സിനിമ പ്രദര്‍ശനത്തിനെത്തും. പ്രദര്‍ശന സ്ഥലങ്ങളും സമയവും സംബന്ധിച്ച വിശദമായ വിരങ്ങള്‍ ഈ വാര്‍ത്തയ്ക്ക് താഴെ നല്‍കിയിട്ടുണ്ട്.



പത്മനാഭന്‍, ഫിലിപ്പ്‌ ഇടിക്കുള, റഷീദ്‌ മുന്ന, റെക്‌സ്‌ മാനുവല്‍ എന്നിവരാണ് വീണ്ടും കോളേജില്‍ ചേരുന്നത്. പഠനത്തിന് ശേഷം പല ജോലികള്‍ കണ്ടെതി ജീവിതം നയിക്കുകയായിരുന്ന ഇവര്‍ വീണ്ടും ക്യാമ്പസ്സിലെത്തുമ്പോഴുള്ള രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. കോളേജില്‍ ഇവര്‍ക്കൊപ്പം അടിച്ചുപൊളിക്കാന്‍ ജെനി എന്ന പെണ്‍കുട്ടിയും ചേരുന്നു. പണ്ട് ഇവര്‍ക്കൊപ്പം ഇതേ കോളജില്‍ പഠിച്ച ഇന്ദുലേഖ ഇപ്പോള്‍ അവിടെ അധ്യാപികയാണെന്നതും കൌതുകം പകരും. പത്മനാഭന്‍, ഫിലിപ്പ്‌ ഇടിക്കുള, റഷീദ്‌ മുന്ന, റെക്‌സ്‌ മാനുവല്‍ എന്നിവരെ യഥാക്രമം ജയറാം, ബിജുമേനോന്‍, മനോജ് കെ ജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അവതരിപ്പിക്കുന്നു. ജെനിയെ അനന്യയും ഇന്ദുലേഖയെ പത്മപ്രിയയും അവതരിപ്പിക്കും. ഇവര്‍ക്ക് പുറമെ സിദ്ധിഖ്‌, വിജയരാഘവന്‍, ജഗതി, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ശ്രീജിത്‌ രവി, മധുപാല്‍, ലാലു അലക്‌സ്‌, നാരായണന്‍കുട്ടി, ഡോക്‌ടര്‍ റോണി, ജ്യോതിര്‍മയി, രാധാവര്‍മ, ഹിമ, ലക്ഷ്‌മിപ്രിയ എന്നിവരും ചിത്രത്തില്‍ ഉണ്ട്.



ഇവര്‍ക്കൊപ്പം ബ്രിട്ടണിലെ മലയാളികളില്‍ നിന്നും ഒരാള്‍ കൂടി അഭിനേതാക്കള്‍ക്കിടയില്‍ ഉണ്ടെന്നതാണ് പ്രധാനമായൊരു കാര്യം. എസക്സ് റോംഫോഡില്‍ താമസിക്കുന്ന പിറവം സ്വദേശി റെജി വാട്ടമ്പാറയിലാണ് സീനിയേഴ്‌സിലൂടെ സിനിമയിലെത്തുന്ന ബ്രിട്ടണില്‍ നിന്നുള്ള മലയാളി തരം. ഈ സിനിമയെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന്‌ ഇപ്പോള്‍ ബ്രിട്ടണിലുള്ള റെജി ഡെയ്‌ലി മലയാളത്തോട് പറഞ്ഞു. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന രണ്ട് ചിത്രങ്ങളില്‍ കൂടി അഭിനയിക്കുന്നതിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും റെജി പറഞ്ഞു. കഴിഞ്ഞ ആഴ്‌ച്ച സിനിമ കണ്ട നിരവധി ആളുകള്‍ തന്നെ വിളിച്ച് അഭിനന്ദിച്ചതായും റെജി പറഞ്ഞു.

‍ വാണിജ്യസിനിമയുടെ എല്ലാ ചേരുവകളും ഉപയോഗിച്ചാണ് വൈശാഖ് ചിത്രം ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം രഹസ്യയുടെ ഐറ്റം ഡാന്‍സ് യുവപ്രേക്ഷകര്‍ക്ക് ഹരം‌പകരും. സച്ചി-സേതു തിരക്കഥ ഒരുക്കിയ ചിത്രം നിര്‍മ്മിക്കുന്നത് വൈശാഖാ ഫിലിംസിന്റെ ബാനറില്‍ പി രാജനാണ്. അനില്‍ പനച്ചൂരാന്‍, വയലാര്‍ ശരത്‌ചന്ദ്രവര്‍മ, സന്തോഷ്‌ വര്‍മ എന്നിവര്‍ ഓരോ ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. അല്‍ഫോന്‍സ്‌, ജാസിഗിഫ്‌റ്റ്‌, അലക്‌സ്‌ പോള്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷാജിയാണ്‌ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Wednesday, May 25, 2011

രതിനിര്‍വേദം എത്തുന്നു, ജൂണ്‍ മൂന്നിന്

സ്വന്തം ലേഖകന്‍

രതിച്ചേച്ചിയുടെയും പപ്പുവിന്റെയും പ്രണയ കഥ പറയുന്ന രതിനിര്‍വേദമെന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ പുതുഭാഷ്യത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ജൂണ്‍ മൂന്നിന് അവസാനമാകും. ജയഭാരതിയും കൃഷ്ണ ചന്ദ്രനും അവതരിപ്പിച്ച രതിചേച്ചിയെയും പപ്പുവിനെയും ശ്വേതാ മേനോനും ശ്രീജിത്തും എങ്ങനെ കൈകാര്യം ചെയ്തിരിക്കുന്നു എന്നറിയാനുള്ള പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് ഇനി അധിക ദിവസമില്ല.

യുവമനസ്സുകളെ കോരിത്തരിപ്പിച്ച ജയഭാരതിയുടെ അംഗലാവണ്യം ഉള്ളില്‍ കണ്ടു കൊണ്ട് പഴയ നൊസ്റ്റാള്‍ജിക്ക് തലമുറയും തീയേറ്ററില്‍ കയറുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. സമീപകാലത്ത് ഒരു മലയാള ചിത്രത്തിന്റെയും കാര്യത്തില്‍ ഉണ്ടാകാത്തത്ര താല്പര്യമാണ് ഈ കൊച്ചു ചിത്രത്തിന്റെ പേരില്‍ ആരാധകര്‍ക്കും സിനിമാ ലോകത്തിനു പൊതുവെയും ഉണ്ടായിരുന്നത്. അതിനുകാരണം ചിത്രം രതിനിര്‍വേദം ആണെന്നത് തന്നെ. യുവത്വത്തിന്റെ ഉറക്കം കെടുത്തി 1978ല്‍ പുറത്തിറങ്ങിയ 'രതിനിര്‍വേദം' ഇന്നും പ്രേക്ഷകര്‍ ആവേശത്തോടെയാണ് കാണുന്നത്.



അതുതന്നെയാണ് ചിത്രത്തിന്റെ റീമേക്കിന് വന്‍ പ്രാധാന്യം നല്‍കുന്നതും. ഭരതന്‍ തയ്യാറാക്കിയ രതിനിര്‍വ്വേദത്തിന് പുതിയ മുഖം നല്‍കുന്നത് ടി.കെ രാജീവ് കുമാറാണ്. മുന്‍ കാല ചിത്രമായ നീലത്താമര വീണ്ടുമെത്തിച്ച സുരേഷ്‌കുമാര്‍ തന്നെയാണ് രതിനിര്‍വേദവും നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ 8നാണ് രതിനിര്‍വേദത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

ഏപ്രില്‍ 28ന് റിലീസ് ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മാവേലിക്കരയായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍. സംഗീതം എം. ജയചന്ദ്രന്റേത്. ജയചന്ദ്രന്റെ നൂറാമത് ചിത്രമായ ഇതില്‍ ശ്രേയ ഗോസ്വാല്‍ രണ്ടു പാട്ടുകള്‍ പാടുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റാണ്. രമ്യാ മൂവീസ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.



ലൈംഗികതയെ മനോഹരമായി ആവിഷ്‌കരിച്ച ചിത്രങ്ങളിലൊന്നായാണ് ഭരതന്‍- പത്മരാജന്‍ കൂട്ടുകെട്ടില്‍ പിറവികൊണ്ട പഴയ രതിനിര്‍വേദത്തെ കണക്കാക്കുന്നത്. പത്മരാജന്റെ 'രതിനിര്‍വേദം' എന്ന നോവലാണ് സിനിമയായത്. ഒരു തലമുറയുടെയാകെ ആവേശമായി മാറിയ ചിത്രത്തിന്റെ റീമേക്കിനെക്കുറിച്ചുള്ള ആലോചനകള്‍ കഴിഞ്ഞ വര്‍ഷം ആദ്യം തുടങ്ങിയതാണ്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ചിത്രം തുടങ്ങാന്‍ വൈകുകയായിരുന്നു. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ്‍ ജയഭാരതി അനശ്വരമാക്കിയ രതിചേച്ചിയുടെ റോളില്‍ ശ്വേത മേനോനെ തീരുമാനിച്ചത്. ആ റോളിന് ഇന്ന് മലയാള സിനിമയിലുള്ള നായികമാരില്‍ ഏറെ യോജിക്കുക ശ്വേതയാണെന്ന് പ്രേക്ഷകര്‍  തിരഞ്ഞെടുപ്പിനെ ന്യായീകരിച്ച് അംഗീകാരം പ്രകടിപ്പിച്ചു.

എന്നാല്‍ പപ്പുവിന് വേണ്ടിയുള്ള അന്വേഷണം പിന്നെയും നീണ്ടു. ആദ്യം നിശ്ചയിച്ച പുതുമുഖ നായകന്‍ ഇമേജ് ഭയം മൂലം പിന്‍മാറിയത് ചിത്രത്തെ വീണ്ടും വൈകിപ്പിച്ചു. ഒടുവില്‍ ഫാസിലിന്റെ പുതിയ കണ്ടെത്തലായ, ലിവിങ് ടുഗെദര്‍ എന്ന പുതിയ ചിത്രത്തിലെ ഉപനായകന്‍ ശ്രീജിത്തിലൂടെയാണ് പപ്പു വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. പതിനേഴുകാരനായിരുന്ന കൃഷ്ണചന്ദ്രന്‍ മനോഹരമായി അവതരിപ്പിച്ച കഥാപാത്രമാണ് പപ്പു. രതിച്ചേച്ചിയെ ഗാഢമായി പ്രണയിക്കുന്ന കഥാപാത്രം.



കൃഷ്ണചന്ദ്രന്റേതുപോലെ നിഷ്‌കളങ്കത സ്ഫുരിക്കുന്ന മുഖമുള്ള എന്നാല്‍ കൗമാര ക്കാരന്റെ വികാരവിവശതകള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള യുവതാരത്തെയാണ് അന്വേഷിച്ചിരുന്നത്. ജയഭാരതി രതിനിര്‍വേദത്തിനായി ക്യാമറയ്ക്കു മുന്നില്‍ അണിഞ്ഞതെല്ലാം സ്വര്‍ണ്ണത്തിന്റെയും ഡയമണ്ടിന്റെയും സ്വന്തം ആഭരണങ്ങളായിരുന്നു. ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പ് തന്നെ, അണിവയറില്‍ സ്വര്‍ണ അരഞ്ഞാണവുമണിഞ്ഞ് മലര്‍ന്നു കിടക്കുന്ന ജയഭാരതിയുടെ പോസ്റ്റര്‍ അതിന്റെ സെക്‌സി അപ്പീല്‍ കാരണം അന്ന് വിവാദമായിരുന്നു.

റീമേക്കില്‍ ശ്വേതയുടെ രതിച്ചേച്ചിയ്ക്ക് ധരിക്കാന്‍ ഭീമാ ജ്വല്ലേഴ്‌സ് നല്‍കുന്നത് 25 പവന്റെ അരഞ്ഞാണമാണ്. ചിത്രത്തില്‍ രതിച്ചേച്ചിയുടെ അരഞ്ഞാണത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞു തന്നെയാണ് ഭീമ അത് നല്‍കാന്‍ മുന്നോട്ടുവന്നത്. ഭരതന്റെ സഹധര്‍മ്മിണിയും പ്രശസ്ത നടിയുമായ കെപിഎസി ലളിത രതിനിര്‍വേദത്തിന്റെ രണ്ടാം പതിപ്പിലും അഭിനയിക്കുന്നുണ്ട്. അവര്‍ മാത്രമാണ് രണ്ട് സിനിമകളിലും ഉള്ള ഒരേയൊരു താരവും. ശോഭാ മോഹന്‍, മായാ വിശ്വനാഥ് എന്നിവരും പ്രധാന വേഷങ്ങളില്‍ ഉണ്ട്. മനോജ് പിള്ളയാണ് ഛായാഗ്രാഹകന്‍.