Pages

Wednesday, June 29, 2011

സില്‍സില തോറ്റു.... തൊപ്പിയിട്ടു.... പുതിയ താരം പണ്ഡിറ്റ് സന്തോഷ്

സ്വന്തം ലേഖകന്‍

കൊച്ചി: ജീവിതം ഒരു സില്‍സില എന്നു പാടി അഭിനയിച്ച് മലയാളിയെ കരയിപ്പിച്ച ഹരിശങ്കറിനേയും തോല്‍പ്പിച്ച് മറ്റൊരു മലയാളി. സന്തോഷ് പണ്ഡിറ്റ് എന്നാണ് ഈ സംഗീത പണ്ഡിറ്റിന്റെ പേര്. ഗാനരചന, സംഗീതം, ഗാനാലാപനം തുടങ്ങി മുഖ്യവേഷം വരെ കൈകാര്യം ചെയ്യാന്‍ തൊലിക്കട്ടിയുള്ള ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ യു ട്യൂബിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ ഉറക്കംകെടുത്തുകയാണ്. Actor, Director, Composer, Lyricist, Producer, Costumer, Record Producer, Editor, Re-Recording Mixer, Production Cotnroller, Special Effecst എല്ലാം അദ്ദേഹം തന്നെ നിര്‍വഹിച്ചിരിക്കുന്നുവെന്ന് അഭിമാനത്തോടെ പറയുന്നുണ്ട് തന്റെ ആല്‍ബത്തില്‍. കൃഷ്ണനും രാധയും എന്ന സിനിമയാണ് ടിയാന്റെ മുഖ്യകാര്‍മികത്വത്തില്‍ പുറത്തുവരുന്നത്.

എട്ടു ഗാനങ്ങളുള്ള പ്രസ്തുത സിനിമയിലെ രണ്ടു ഗാനങ്ങള്‍ യൂടുബില്‍ ഇതിനകം സ്ഥാനം പിടിച്ചുകഴിഞ്ഞു. രാത്രി ശുഭരാത്രി, അംഗനവാടിയിലെ ടീച്ചറെ എന്നീ ഗാനങ്ങളില്‍ രാത്രി ശുഭരാത്രി എന്ന ഗാനമാണ് സൂപ്പര്‍ ഹിറ്റായിരിക്കുന്നത്. ഗാനം പാടിയത് ആരാണെന്ന് പ്രത്യേകം ചോദിക്കേണ്ടതില്ലല്ലോ?. ഇതിനുപുറമേ രണ്ടുപാട്ടുകൂടി സന്തോഷ് പണ്ഡിറ്റ് പാടിയിട്ടുണ്ട്. അതു വൈകാതെ പുറത്തിറങ്ങുമെന്നതിനാല്‍ ആരാധകര്‍ നിരാശപ്പെടേണ്ട. ബാക്കി പാട്ടുകള്‍ എം.ജി ശ്രീകുമാറും ചിത്രയും വിധു പ്രതാപും പടിയിട്ടുണ്ടെന്നു ടിയാന്‍ അവകാശപ്പെടുന്നുമുണ്ട്. സിനിമ ഒരു Pychological approach ആണെന്നാണ് പണ്ഡിറ്റിന്റെ നിലപാട്. 105 പുതുമുഖങ്ങളെ യാണ് സിനിമയില്‍ പരിചയപ്പെടുത്തുന്നത്.

വെറും ഒരു സിനിമാസംവിധായകന്‍ മാത്രമായാല്‍ പണ്ഡിറ്റ് ബിരുദം ലഭിക്കില്ലല്ലോ?. അദ്ദേഹം Graduation in English, Diploma in German ആണ്. Master Degree in Hindi, Diploma in Hindi-English Translation, Stenography, Typewriting (higher) in English and Hindi, DTP, LLB, Post Graduate Diploma in Multimedia (Film editing, graphics), Graduation in Civil Engineering , Diploma in Astrology, sPychology എന്നിവയാണ് മറ്റുബിരുദങ്ങള്‍. രാത്രി ശുഭരാത്രി എന്ന ഗാന രംഗത്ത് ഒരു കൗമാരസുന്ദരിയുമൊത്താണ് സന്തോഷിന്റെ കടുംകൈകള്‍. സഭ്യതയുടെ അതിര്‍വരമ്പുകള്‍ കടക്കുന്ന ചില കൈകടത്തലുകള്‍ ഗാന രംഗത്ത് ഉണ്ടെന്നു വിമര്‍ശകര്‍ പറയന്നു.

വിമര്‍ശകര്‍ രണ്ടു തരമുണ്ടെന്നും, തന്നെപോലെ കഴിവുള്ള ബഹുമുഖ പ്രതിഭകള്‍ വളര്‍ന്നുവരുന്നത് സഹിക്കാത്തവര്‍ ആണ് അതിനു പിന്നിലെന്നും, ഉറുമിയില്‍ കാണികുന്നത് സഭ്യതക്ക് നിരക്കുന്നതാണോ?, നടി ഐശ്വര്യ റായ് (പല നടിമാരും) കാണികുന്നത് എന്താണ് ? എന്നുമൊക്കെയാണ് ഇതിന് അദ്ദേഹത്തിന്റെ മറുപടി. രാത്രി ശുഭരാത്രി എന്ന ഗാന രംഗത്ത് എന്തെങ്കിലും കുഴപ്പമുണ്ടെകില്‍ അത് മനപ്പുര്‍വ്വം അല്ലെന്നും താന്‍ അല്‍പ്പം നീളം കൂടിയ 'കുട്ടിയും' നായിക അല്‍പ്പം നീളം കുറഞ്ഞ കുട്ടിയും ആയതിനാല്‍ തൊട്ടും പിടിച്ചും അഭിനയിക്കുന്ന സമയത്ത് അറിയാതെ പിടിച്ചതാണ് എന്നും അദ്ദേഹം വിശദീകരിക്കുന്നു. (മൊയലാളീ ............ചങ്ക ചക ചാകാ...) മാത്രമല്ല ഈ പാട്ടുകള്‍ തന്നെ തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും ഒക്കെ നമ്മുക്ക് ആസ്വദിക്കാനും അവസരം ഒരുക്കുന്നുണ്ട് . നിങ്ങള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് തിയേറ്റര്‍ വേര്‍ഷന്‍ അല്ലെന്നും അതില്‍ ഇനിയും ഒരുദിവസത്തെ വര്‍ക്ക് (..?) വരാനുണ്ട് എന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

സിനിമയെ കുറിച്ച് പറയുമ്പോഴും അദ്ദേഹത്തിന് ആയിരം നാവാണ്, ഭാമയെയോ ഭാവനയെയോ ആയിരുന്നു നായികമാരായി കണ്ടിരുന്നത്. പക്ഷെ അവര്‍ക്ക് ഡേറ്റ് ഇല്ലാത്തതിനാല്‍ പറ്റിയില്ല. അവര്‍ താന്‍തയ്യാറാക്കിയ തിരക്കഥ വായിച്ചു കരഞ്ഞു പോലും. ഇവിടംകൊണ്ടൊന്നും സന്തോഷിന്റെ സിനിമാപദ്ധതികള്‍ അവസാനിക്കുന്നില്ല. കാളിദാസന്‍ കഥ എഴുതുകയാണ് എന്ന പേരില്‍ രണ്ടാമത്തെ സിനിമയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു പാട്ടുകളിലായി രണ്ടു കൗമാരക്കാരികളെയും നായികയായി മറ്റൊരു കൗമാരകാരിയെയും നമ്മള്‍ കണ്ടു കഴിഞ്ഞു. എട്ടു പാട്ടുകളുള്ളതുകൊണ്ട് ഇനിയും പ്രതീക്ഷിക്കാം.

നായകനും സംവിധായകാനും മറ്റു സര്‍വത്ര കാര്യങ്ങളും അദ്ദേഹം ഒറ്റയ്ക്ക് ചെയ്യുന്നു. പാട്ടുകള്‍ സൂപ്പര്‍ ഹിറ്റുകളായ നിലക്ക് ഈ കൗമാര കാരികളുടെ ഭാവി ഏതാണ്ട് ഉറപ്പായി. അഭിനേതാക്കളില്‍ ചിലര്‍ ഈ പബ്ലിസിറ്റിയെ പറ്റി ഓര്‍മിപ്പിക്കുകയും നമുക്കിത് വേണോ എന്നു ചോദിക്കുകയും ചെയ്തപ്പോള്‍, 'നാം നമ്മുടെ കര്‍മ്മം ചെയ്യുക' എന്നാണ് അവര്‍ക്ക് മറുപടി കൊടുത്തതെന്നും സംവിധായകന്‍ വെളിപ്പെടുത്തുന്നുണ്ട്.


No comments:

Post a Comment

Note: Only a member of this blog may post a comment.